75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ഡബ്ല്യൂ 811( Win Win W 811) ലോട്ടറി ഫലം പ്രഖ്യാപിച്ചു. WN 155804 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WW 837056 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.

Consolation Prize Rs.8,000/-

WO 155804

WP 155804

WR 155804

WS 155804

WT 155804

WU 155804

WV 155804

WW 155804

WX 155804

WY 155804

WZ 155804

3rd Prize Rs.100,000/- (1 Lakh)

1) WN 843406

2) WO 838712

3) WP 818479

4) WR 392567

5) WS 665566

6) WT 742751

7) WU 660001

8) WV 726145

9) WW 369944

10) WX 931145

11) WY 620561

12) WZ 637472

Advertisement

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

തിരുവനന്തപുരം: ദമാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരൻ സുരക്ഷാ ലംഘനം നടത്തി. ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54 കാരനെ അധികൃതർ പിടികൂടി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് ഇയാൾ സിഗരറ്റ് കത്തിച്ചത്.

ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയപ്പോഴാണ് സംഭവം ജീവനക്കാർ അറിഞ്ഞത്. തുടർന്ന് ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യാത്രക്കാരനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.വിമാനയാത്രയിൽ തീപിടിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമ ലംഘനമാണ്.

എയർ ഇന്ത്യ എക്സ്പ്രസിലെ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2023 ജൂലൈയിൽ പുണെയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചതിന് മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ അന്ന് അധികൃതർ പിടികൂടിയിരുന്നു. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ശുചിമുറിയിൽ വെച്ചാണ് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത്.

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

ആറ്റിങ്ങൽ: നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻരാജിൻ്റെ രണ്ടര പവൻ്റെ സ്വർണ്ണമാലയാണ് ഇന്നലെ വൈകുന്നേരം ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗത്ത് വാമനപുരം നദിയിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ നഷ്ടപ്പെട്ടത്.

അർജ്ജുൻരാജ് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തിയതിനെ തുടർന്ന് ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൻ സ്കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് ബിജു എന്നിവരടങ്ങുന്ന ടീമാണ് സ്വർണ്ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് കൈമാറിയത്.

മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മുരുക്കുംപുഴ ഏറത്ത് ശ്രീഭദ്ര ദുർഗ്ഗാദേവി ക്ഷേത്രത്തിലെ കുംഭ മകയിര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു.

ബോധി തീർഥ സ്വാമി, ഷഹിർ മൗലവി, റവ. ഡോക്ടർ ജോർജ് ജെ ഗോമസ് തുടങ്ങിയവർ പങ്കെടുത്തു. അഡ്വക്കേറ്റ് വിനോദ് സ്വാഗതം ആശംസിച്ചു. ക്ഷേത്രമുഖ്യ രക്ഷാധികാരി കെ അപ്പു ആദ്യ തിരി തെളിയിച്ചു. ചടങ്ങിൽ എല്ലാ വിശിഷ്ടാതിഥികളെയും ക്ഷേത്ര ഭാരവാഹികളെയും ആദരിച്ചു. തുടർന്ന് ചെറിയ വിരുന്ന് സൽക്കാരവും ഒരുക്കി.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.

പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)