by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി നേരിട്ട് കേൾക്കുമെന്നും അതിനുശേഷം തുടർനടപടികൾക്കായി വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. ദിശാ ലൈറ്റ് മുന്നിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയുണ്ടാകും.
നിലവിൽ മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നതിനാൽ ഡ്രെഡ്ജിംഗ് ആവശ്യമുണ്ട്. നിലവിൽ ലഭ്യമായ ഡ്രെഡ്ജറുകൾക്ക് പരിമിതികളുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, അദാനിയുടെ പക്കലുള്ള കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇതിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അനുകൂല തീരുമാനമെടുക്കും. പുലിമുട്ടിൽ നിന്നും തകർന്ന് അഴിമുഖത്ത് വീണുകിടക്കുന്ന കല്ലുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്,ഫിഷറീ ഉദ്യോഗസ്ഥരായ സ്മിത. ആർ. നായർ (അഡീഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ) സതീഷ് കുമാർ. എ. പി (ഫിഷറീസ് ജോയിന്റ് ഡയറക്ടർ ) അമ്പിളി. ആർ. (ഫിഷറിസ് ജോയിന്റ് ഡയറക്ടർ ) മുജീബ്. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) ഷീജ മേരി. എ. പി. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) രാജേഷ്. എസ്. നിബിൻ. (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ )ഡോക്ടർ. വിഷ്ണു രാജ് (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ) ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി വൈ ഗായ ( ചീഫ് എൻജിനീയർ ) ബി എസ് മായ ( സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ) വിപിൻ വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ) രാകേഷ് ( അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ) ഹരികുമാർ ( അസിസ്റ്റൻറ് എൻജിനീയർ ) തുടങ്ങിയവർ അനുഗമിച്ചു.
ജോളി പത്രോസ് ( പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ഗീത സുരേഷ്
( ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ജസീം മഹാണി ( ജില്ലാ പഞ്ചായത്ത് അംഗം ) ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) സിന്ദു ( ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ) സിൻസി റൂബി ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) മത്സ്യത്തൊഴിലാളി പ്രതിനിധികളായ, വല്ലേരിയൻ ഐസക് വർഗീസ് താഴംമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 2025 KAS Topper ആയ ദേവനാരായണൻ എ എസ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ദാഹിറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിസാറുദ്ദീൻ, മേവർക്കൽ നാസർ, സബീർഖാൻ, പ്രിൻസിപ്പാൾ നിഷ, സീനിയർ അധ്യാപകർ രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്ത് പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. വനിതാ കാർഷിക കൂട്ടായ്മ അംഗങ്ങൾ പുഷ്പകൃഷിക്കുവേണ്ടി തൈകൾ ഏറ്റുവാങ്ങി.
മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. യുപി സ്വദേശിയായ 22കാരന്‍ സൗരവ് ആണ് പിടിയിലായത്. ഡല്‍ഹിയില്‍ വച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തേ പിടിയിലായത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്. ഏപ്രില്‍ പത്തിനാണു നിതിന്‍രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നുചാടി മരിച്ചത്.നിതിന്‍ രാജിന്റെ മരണത്തില്‍ ‘ഇന്‍സ്റ്റ പേ ലോണ്‍’ ആപ്പിനെതിരെ കേസെടുത്തിരുന്നു. ബിഎന്‍എസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാര്‍ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറിലുണ്ട്. ജീവനൊടുക്കിയത് തലേന്ന് ഇന്‍സ്റ്റ പേ എന്ന ലോണ്‍ ആപ്പില്‍നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്‌സാപ് മെസേജുകളും വന്നതായി കണ്ടെത്തിയിരുന്നു.

Recent Comments