കെ. ഗോമതി അമ്മ (80) നിര്യാതയായി

കെ. ഗോമതി അമ്മ (80) നിര്യാതയായി

ആറ്റിങ്ങൽ എം.ജി റോഡിൽ കൃഷിഭവന് സമീപം ബേബി മന്ദിരത്തിൽ (വി.ജി.എൻ.ആർ.എ -65) പരേതനായ എം ഭാസ്ക്കരപിള്ളയുടെ സഹധർമ്മിണി
കെ. ഗോമതി അമ്മ (80) നിര്യാതയായി.

മക്കൾ: ജി ബേബി, ബി സുരേഷ് പിള്ള(കെ.എസ്.എഫ്.ഇ ഈവനിംഗ് ബ്രാഞ്ച്), ജി ഷൈല.
മരുമക്കൾ: ബി ഗോപാലകൃഷ്ണപിള്ള, എൽ ബിന്ദു (ഇറിഗേഷൻ ചീഫ് ഓഫീസ് തിരുവനന്തപുരം), ബി വിശ്വനാഥൻ.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക്

സുഗന്ധി (63) അന്തരിച്ചു

സുഗന്ധി (63) അന്തരിച്ചു

ആറ്റിങ്ങൽ : കുറക്കട കൈലാത്തുകോണം വലിയവിള വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സുഗന്ധി (63) അന്തരിച്ചു. മക്കൾ: ഗീത, സ്മിത. മരുമക്കൾ സിബു, അഭിലാഷ്. മരണാനന്തര ചടങ്ങുകൾ ഓഗസ്റ്റ് 19 ശനി രാവിലെ 8.30 ന്.

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതു പേരെ വെറുതെ വിട്ടു

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതു പേരെ വെറുതെ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുടെ വിട്ടത്.

2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്.

മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്.

സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കെ ശശിധരൻ പിള്ള (75) അന്തരിച്ചു

കെ ശശിധരൻ പിള്ള (75) അന്തരിച്ചു

ആറ്റിങ്ങൽ എം.ജി റോഡിൽ കുഴിവിള വീട്ടിൽ (വി.ആർ.എ 50) കെ ശശിധരൻ പിള്ള (75) അന്തരിച്ചു.
ഭാര്യ- പി ഓമന.
മക്കൾ- എസ് സുരേഷ് കുമാർ, എസ് സാബു.
മരുമകൾ- വി.റ്റി രശ്മി.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

യുവാവ് കുളത്തിൽ മുങ്ങി മരിച്ച സംഭവം കൊലപാതകം: പ്രതി അറസ്റ്റിൽ

യുവാവ് കുളത്തിൽ മുങ്ങി മരിച്ച സംഭവം കൊലപാതകം: പ്രതി അറസ്റ്റിൽ

കല്ലമ്പലം, മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഒരാൾ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെത്തിയ നാല് പേരെ ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിച്ചു. മാവിൻമൂട് തലവിള വീട്ടിൽ ബാബുവിന്റെ മകൻ 41 വയസ്സുള്ള സുനിൽ ആണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായി കല്ലമ്പലം പോലീസ് . അറിയിച്ചു

ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജുവിന്റെ മൃതദേഹമാണ് കുളത്തിൽ കാണപ്പെട്ടത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.
സംഭവത്തെക്കുറിച്ച് കല്ലമ്പലം പോലീസ് പറയുന്നത് ഇങ്ങനെ……..

ഇക്കഴിഞ്ഞ പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതി സുനിലും മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി കൊല്ലപ്പെട്ട രാജുമൊത്ത് വയലിലെ കുളത്തിൻ കരയിൽ മദ്യപിക്കാനായി ഒരുമിച്ചു കൂടി. മദ്യപാനത്തിനിടയിൽ സുനിലിനായി ഗ്ലാസിലൊഴിച്ചു വച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീഴുകയും ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇവർ സ്ഥലത്തുനിന്നും പിരിഞ്ഞു പോയി.
അതിനുശേഷം വൈകുന്നേരത്തോടുകൂടി കുളിക്കുന്നതിനായി രാജു കുളത്തിലെത്തി. പിന്നാലെ അവിടെയെത്തിയ സുനിൽ കുളത്തിൽ കുളിക്കുകയായിരുന്ന രാജുവിനെ കരയിലിരുന്ന് കൊണ്ട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
ഇതിനിടയിൽ സുനിൽ വെള്ളത്തിലിറങ്ങി കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന രാജുവിനെ വെള്ളത്തിൽ ബലമായി പിടിച്ച് മുക്കുകയായിരുന്നു. രാജു മരിച്ചു എന്ന് ഉറപ്പായതിനുശേഷം ആണ് സുനിൽ മടങ്ങിയത്. ഇക്കാര്യങ്ങൾ പ്രതി തന്നെയാണ് പോലീസിന് വിവരിച്ചു നൽകിയത്. സുനിൽ രാജുവിനെയും കുളത്തിൽ കണ്ടവർ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. പ്രതി സുനിലിന്റെ അറസ്റ്റ് കല്ലമ്പലം പോലീസ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.