ദേശീയ റാങ്കിംഗ്: കേരള സർവ്വകലാശാലയും യൂണിവേഴ്സിറ്റി കോളേജും മികച്ച നേട്ടം സ്വന്തമാക്കി

ദേശീയ റാങ്കിംഗ്: കേരള സർവ്വകലാശാലയും യൂണിവേഴ്സിറ്റി കോളേജും മികച്ച നേട്ടം സ്വന്തമാക്കി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) റാങ്കിങ്ങിൽ കേരള സർവകലാശാല 40ൽ നിന്ന് 24-ാം റാങ്കിലെത്തി. എം.ജി സർവകലാശാല 31ഉം കുസാറ്റ് 37ഉം കാലിക്കറ്റ് 70ഉം റാങ്കുകളിലെത്തി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് പട്ടികയിൽ ഒന്നാമത്. ന്യൂഡൽഹി ജവഹർലാൽ നെഹ് യൂണിവേഴ്സിറ്റി രണ്ടും ജാമിഅമിലിയ ഇസ്ലാമിയ മൂന്നും റാങ്കിലെത്തി.

കോളേജുകളിൽ ഡൽഹി മിറാൻഡ ഹൗസ് കോളേജാണ് ഒന്നാമത്, ഡൽഹി ഹിന്ദു കോളേജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളേജ് മൂന്നും റാങ്കിലെത്തി. 26-ാം റാങ്കിലുള്ള തിരുവനന്തപുരം യൂണി വേഴ്സിറ്റി കോളേജാണ് കേരളത്തിൽനിന്ന് പട്ടികയിൽ ഇടം പിടിച്ചതിൽ ഉയർന്ന റാങ്ക് നേടിയത്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 30ഉം എറണാകുളം സെന്റ് തെരേസാസ് കോളേജ് 41ഉം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് 45-ാം എറണാകുളം മഹാരാജാസ് കോളേജ് 46 ഉം റാങ്കിലെത്തി.

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് (51) തൃശൂർ സെന്റ് തോമസ് കോളേജ് (53) ചങ്ങനാശ്ശേരി എസ്.ബി കോളേജ് (54) കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് (59) കൊച്ചി സേക്രഡ് ഹാർട്ട് കോളേജ് (72) തിരുവനന്തപുരം ഗവ. വനിത കോളേജ് (75) എറണാകുളം യൂനിയൻ ക്രിസ്റ്റ്യൻ കോളേജ് (77) കോട്ടയം സി.എം.എസ് കോളേജ് (85) കോതമംഗലം മാർ അതേനേഷ്യസ് കോളേജ് (87) എന്നിവയാണ് ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിലെ മറ്റു കോളേജുകൾ.

കേരള കർഷകത്തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കേരള കർഷകത്തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഗുസ്തി വനിതാ കായികതാരങ്ങളെ പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബീ.ജെ.പി എം.പി യുമായ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചേരിനടയിൽ സംഘടിപ്പിച്ച പ്രകടനം കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. ഏര്യ പ്രസിഡന്റ് സി.എസ് അജയകുമാർ, വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, ഈസ്റ്റ് വില്ലേജ് സെക്രട്ടറി സതീഷ് ശർമ്മ, വെസ്റ്റ് വില്ലേജ് പ്രസിഡന്റ് വി വിശ്വംഭരൻ, ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് ബിജു എന്നിവർ സംസാരിച്ചു.

പ്രമുഖ കമ്പനിയിലേയ്ക്ക് ഡിസൈനർമാരെ ആവശ്യമുണ്ട്

പ്രമുഖ കമ്പനിയിലേയ്ക്ക് ഡിസൈനർമാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ കമ്പനിയിലേയ്ക്ക് സിവിൽ 2ഡി & 3ഡി ഡിസൈനർമാരെ (പുരുഷൻ) ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ബന്ധപ്പെടുക:7559990557,9847062897

എഞ്ചിൻ തകരാർ: എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു

എഞ്ചിൻ തകരാർ: എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം
റഷ്യയിലേയ്ക്ക് തിരിച്ചുവിട്ടു. എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാൻ ശ്രമിക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയിൽ കെ.എസ്.ആർ.ടി.സിക്കുള്ള പ്രത്യേക പുരസ്കാരം സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി.കഴിഞ്ഞ 3 വർഷമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പിയുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആർ.ടി.സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.

ജൂൺ 5ന് നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അന്താരാഷ്ട്ര പൊതു​ഗതാ​ഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി.

അധ്യാപക ജോലിക്ക് വ്യാജ രേഖ; എസ്എഫ്‌ഐ മുന്‍ നേതാവിന് എതിരെ കേസ്

അധ്യാപക ജോലിക്ക് വ്യാജ രേഖ; എസ്എഫ്‌ഐ മുന്‍ നേതാവിന് എതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ കേസെടുത്തു. മഹാരാജാസ് കോളജ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.

കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനി കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.