മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പ്, മലയാളികള്‍ അധ്വാനശീലര്‍; കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പ്, മലയാളികള്‍ അധ്വാനശീലര്‍; കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. താനും അതിന്റെ ഗുണഭോക്താവാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതാണ് ഉപരാഷ്ട്രപതി.

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതി കേരളത്തെ പ്രശംസിച്ചത്. മലയാളികളുടെ ഗുണങ്ങള്‍ പറയുന്നതിനിടെ പഴയ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ച് കൊണ്ടാണ് മലയാളികളുടെ ഗുണഗണങ്ങള്‍ പറഞ്ഞ് അദ്ദേഹം വാചാലനായത്. നടന്മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ട്. പ്രമുഖരുടെയെല്ലാം പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ കേരളത്തിന്റെ നിയമനിര്‍മ്മാണങ്ങളെയും ഉപരാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിരുന്നു നല്‍കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്‍കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ ചെറുമകനെയും ഉപരാഷ്ട്രപതി പരിചയപ്പെട്ടു. തുടര്‍ന്ന് പിണറായി വിജയനുമായി ജഗ്ദീപ് ധന്‍കര്‍ അല്പനേരം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാവിലെ ക്ലിഫ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരും ക്ലിഫ് ഹൗസിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി

സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി

തനിക്കായി സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.എന്റെ വാഹന സഞ്ചാരത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തിരിച്ചെടുക്കാൻ ഞാൻ ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘സീറോ ട്രാഫിക്’ കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ഞാൻ കണ്ടാണ് അതിനാലാണ് ഞാൻ ഈ തീരുമാനം എടുത്തത്.- ട്വിറ്ററിൽ കുറിച്ചു.കർണാടക മുഖ്യമന്ത്രിയായി ശനിയാഴ്ചയാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. കനത്ത ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

കോഴിക്കോട് ഉയർന്ന താപനില 37°C വരെയും കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36°C വരെയും,തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

കെ വിജയൻ അന്തരിച്ചു

കെ വിജയൻ അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ. വിജയൻ അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: പരേതയായ അജിത
മക്കൾ: സെലസ്, അനുപമ, അരുണിമ
മരുമക്കൾ: വികാസ്, ജയേഷ്, നിതിൻ

പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ കുഞ്ഞിന്റെ മാതാവും മരണപെട്ടു

പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ കുഞ്ഞിന്റെ മാതാവും മരണപെട്ടു

കഴിഞ്ഞദിവസം ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയിൽ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട 4 ദിവസം പ്രായമായ ശിശുവിന്റെ അമ്മ അനുവും മരണപെട്ടു. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു(23). മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യയാണ് മരണപ്പെട്ട അനു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്‌കൂളിന്റെ ഗേറ്റ് പൂട്ടി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്‌കൂളിന്റെ ഗേറ്റ് പൂട്ടി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് സിപിഎം നേതാവും എംഎല്‍എയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ അടച്ചു പൂട്ടുകയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് ശ്രീനിജിന്റെ നടപടി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് സെലക്ഷന്‍ ട്രയല്‍സിനായി എത്തിയത്. വെളുപ്പിന് സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. ഇതോടെ സെലക്ഷന്‍ ട്രയല്‍സിനെത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗേറ്റിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയായി. പിവി ശ്രീനിജിന്‍ എംഎല്‍എയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ശ്രീനിജിന്‍ പറയുന്നത്. പല തവണ കത്തുനില്‍കിയിരുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ശ്രീനിജന്‍ പറയുന്നു.

സംഭവം വിവാദമായതോടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറന്നു. സ്‌കൂള്‍ കൊച്ചി കോര്‍പ്പറേഷന് കീഴിലാണെന്നും, എംഎല്‍എ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ​ഗേറ്റ് തുറക്കാൻ മന്ത്രിയും നിർദേശം നൽകിയിരുന്നു.