രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.

നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയതു.
വി ലൈജു അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു, ഏരിയാ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ ജെറാൾഡ് എന്നിവർ സംസാരിച്ചു.
രാജേന്ദ്രൻ (ചെയർമാൻ)വി ലൈജു (കൺവീനർ)എന്നിവർ ഭാരവാഹികളായി കമ്മറ്റിയെ തെരഞ്ഞെടുത്തു.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അഞ്ചുതെങ്ങ് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

1)കായിക്കര ആശാൻ സ്മാരകം – ജയ ശ്രീരാമൻ ( സിപിഐ എം).
2)നെടുങ്ങണ്ട – വിജയ് വിമൽ( സിപിഐ എം).
3)കായിക്കര -പി വിമൽ രാജ്( സിപിഐ എം).
4)കാപാലീശ്വരം – അതുല്യ എസ് മഹേഷ്( സിപിഐ എം).
5)ഇറങ്ങുകടവ് – ഷെർളി ജോബ്( സിപിഐ എം).
6 )മുടിപ്പുര -ലിജ ബോസ്( സിപിഐ എം).
7)കേട്ടുപുര- സോഫിയ ജ്ഞാന ദാസ്( സിപിഐ എം).
8 )പുത്തൻ നട- എസ് പ്രവീൺ ചന്ദ്ര( സിപിഐ എം).
9 )കൊച്ചു മേത്തൻ കടവ്- ഷൈനി ജസ്റ്റിൻ ( സിപിഐ എം).
10)വലിയ പള്ളി – വിനീതസജീവ്( സിപിഐ എം).
11 )അഞ്ചുതെങ്ങ് കോട്ട – ജി സെബാസ്റ്റ്യൻ (ജോയ് )( സിപിഐ എം).
12)അഞ്ചുതെങ്ജംങ്ഷൻ- ഫ്ലോറൻസ് ജോൺസൺ( സിപിഐ എം).
13 )മണ്ണാക്കുളം – ജനോവചാർളി( സിപിഐ).
14 )മാമ്പള്ളി – ഡെൻസൻ സ്റ്റഡിൻ( സിപിഐ എം).

ചിറയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചിറയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 19 സീറ്റിൽ 18 വാർഡുകളിൽ സിപിഐ എമ്മും ഒരു വാർഡിൽ സിപിഐയും മത്സരിക്കും. നിലവിലെ വൈസ് പ്രസിഡൻ്റ് ആർ സരിതയും, മറ്റൊരംഗമായിരുന്ന ആർ അനീഷും ഇക്കുറിയും മത്സര രംഗത്തുണ്ട്.
സ്ഥാനാർത്ഥികളും വാർഡും:
ഗുരുവിഹാർ : ഒ ശോഭ ( സിപിഐ എം),
പഴഞ്ചിറ :ഡി ഷീല ( സിപിഐ എം),
മേൽക്കടയ്ക്കാവൂർ :ആർ സുരേഷ് (പഞ്ചമം)( സിപിഐ എം),
ആൽത്തറമൂട് :വി വിജയകുമാർ( സിപിഐ എം),
ശാർക്കര:വി ജ്യോതിലക്ഷ്മി( സിപിഐ എം),
ചിറയിൻകീഴ്:ഡി രജനി( സിപിഐ എം),
വലിയകട :പി സുനിൽകുമാർ( സിപിഐ എം),
കോട്ടപ്പുറം :ബി സുധീർ( സിപിഐ എം)
കടകം:ആർ അനീഷ്( സിപിഐഎം),
പുളുന്തുരുത്തി:ബിനുപീറ്റർ( സിപിഐ എം),
ഒറ്റപ്പന :സഫീദനജീബ്( സിപിഐ എം),
പെരുമാതുറ :ഷഫീറ( സിപിഐ എം),പൊഴിക്കര :കെ എസ് ദീപ്തി ( സിപിഐ എം),
മുതലപ്പൊഴി:പ്രിൻസ് റിച്ചാർഡ് (സിപിഐ ),
അരയ തുരുത്തി:ആർ സിന്ധു ( സിപിഐ എം),
പുതുക്കരി :എം നിർമ്മല (മിനി)( സിപിഐ എം),
പണ്ടകശാല :എസ് സിന്ധു( സിപിഐ എം),
ആനത്തലവട്ടം :എം ജി വത്സലകുമാർ( സിപിഐ എം),
കലാപോഷിണി :ആർ സരിത( സിപിഐ എം).

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ  ഭക്തിസാന്ദ്രമായി മണ്ഡല – മകരവിളക്ക് ചിറപ്പ് മഹോത്സവം  നവംബർ 17 മുതൽ

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി മണ്ഡല – മകരവിളക്ക് ചിറപ്പ് മഹോത്സവം നവംബർ 17 മുതൽ

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025 നവംബർ 17 തിങ്കളാഴ്ച മുതൽ 2026 ജനുവരി 14 ബുധനാഴ്ച വരെ.

റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വർഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല–മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026 ഭക്തിപൂർവ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാൻ ക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വർഷം 2020 മുതൽ ഓരോ മണ്ഡലകാലത്തും ഭക്തിപൂർവ്വം നടത്തിവരുന്ന അയ്യപ്പൻ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വർഷവും 2025 നവംബർ 17 മുതൽ ഭക്തിപൂർവ്വം ആരംഭിക്കുന്നു.

മണ്ഡല മകരവിളക്ക് പൂജകൾ 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതൽ, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകൾ സമാപിക്കും.

പരമപവിത്രമായ മണ്ഡലകാലത്ത് നവംബർ 17, 2025 മുതൽ ജനുവരി 14, 2026 വരെ,ക്ഷേത്രത്തിൽ ദിവസേന അയ്യപ്പൻ വിളക്ക് പൂജ വൈകുന്നേരം 6:30 PM മുതൽ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.

ഭക്തർക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദിവസേനയുള്ള അയ്യപ്പൻ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളിൽ ഗണപതി ഭഗവാന് ഒറ്റയപ്പം നേർച്ച ഉൾപ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും

പൂജ ബുക്കിംഗ് ലിങ്കുകൾ
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രധാന അയ്യപ്പ പൂജ ദിവസങ്ങൾ
* Monday, 17th November 2025 – Mandala Pooja Starting
* Saturday, 22 November 2025 – Monthly Ayyappa Pooja
* Saturday, 29 November 2025 – Kent Hindu Samajam 13th Annual Ayyappa Pooja (5 PM – 10 PM)
* Saturday, 6th, 13th, 20th December 2025
* Saturday, 27 December 2025 – Mandala Vilakku & Aarattu Mahotsavam
* Thursday, 1 January 2026 – New Year Pooja
* Saturday, 10 January 2026
* Wednesday, 14 January 2026 – Makaravilakku Pooja

Temple Address:
Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS

കൂടുതൽ വിവരങ്ങൾക്ക്:
https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/

Website : www.kentayyappatemple.org

Email : kentayyappatemple@gmail.com

Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652

തിരുവനന്തപുരത്ത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി മത്സരിക്കുന്നു

തിരുവനന്തപുരത്ത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി മത്സരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉള്ളൂരിലാണ് ശ്രീകണ്ഠൻ മത്സരിക്കുക.

ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.