‘ബുദ്ധനും യൂദാസും കുറെ ചാവേറുകളും’ നോവൽ പ്രകാശനം ചെയ്തു

‘ബുദ്ധനും യൂദാസും കുറെ ചാവേറുകളും’ നോവൽ പ്രകാശനം ചെയ്തു

കേരള ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥനും ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയുമായ സജിത് ലാൽ നന്ദനത്തിൻ്റെ മാൻകൈൻ്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച ബുദ്ധനും യൂദാസും കുറെ ചാവേറുകളും എന്ന നോവൽ പ്രശസ്ത യുവ നോവലിസ്റ്റുകളായ വിഷ്ണു എം.സി (കാന്തമല ചരിതം ട്രിലോജി), ഷിനു എം.എസ് (ജഹന്ന) എന്നിവർ ഗ്രന്ഥകാരൻ്റെ പിതാവ് കെ.ദിവാകരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

അജിത് ലാൽ എസ് ഡി അദ്ധ്യക്ഷത വഹിച്ച പ്രകാശന വേളയിൽ പ്രശസ്ത നോവലിസ്റ്റ് ജഗദീഷ് കോവളം സ്വാഗത പ്രസംഗം നടത്തി. കുളത്തൂർ.എൻ ദിലീപ് പുസ്തക പരിചയം നടത്തുകയും എസ് വേണുഗോപാൽ (ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്) പവനൻ.എ, വിജി വട്ടപ്പാറ (കവി) ഹരീഷ് വെള്ളല്ലൂർ (സാഹിത്യകാരൻ) അജിത് കുമാർ. ജി എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഗ്രന്ഥകാരനായ സജിത് ലാൽ നന്ദനം മറുമൊഴിയും കൃതജ്ഞതയും നടത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് തട്ടിപ്പ് കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്.

കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞുള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷനിലായി കേസുകളുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. രാജീവ് തിരുവനന്തപുരം ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

തദ്ദേശപ്പോരിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തദ്ദേശപ്പോരിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.

പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
പാളയത്ത് മുന്‍ അത്‌ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആര്‍ ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം

വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര്‍ ഈ മാസം നിര്‍വഹിച്ചിരുന്നു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6.5 ലക്ഷത്തിലധികം കുടുംബങ്ങളെയാണ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയത്.

അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയില്‍ വലിയ പങ്കാണ് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വഹിച്ചത്.

മുന്‍ഗണന ആര്‍ക്ക്?

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍
മാരക രോഗങ്ങളുള്ളവര്‍

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍
പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍
നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍
സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍
ഭിന്നശേഷിക്കാര്‍

അര്‍ഹതയില്ലാത്തവര്‍

1,000 ചരുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍
1 ഏക്കറിലധികം ഭൂമിയുള്ളവര്‍
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍
സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍
ആദായ നികുതി അടയ്ക്കുന്നവര്‍
പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങള്‍
നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍
വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബം

സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങിക്കുന്നവര്‍.

ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

അപകടവസ്ഥയിലായ ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ഇൻലാൻഡ് നാവി ഗേഷൻ വകുപ്പിൽ നിന്നു സാമ്പത്തിക അനുമതി ലഭിച്ചു.
ടി എസ് കനാലിന് സമാന്തരമായി അമ്പതോളം വീടുകളിലെ ആൾക്കാർ ഉപയോഗിക്കുന്ന ഒന്നാം പാലം തിട്ടയിൽ റോഡ് ഇന്റർലോക്ക് തകർന്ന് കാടു കയറി അപകടാവസ്ഥയിൽ ആയിട്ട് നാളുകൾ ഏറെയായി.

ഈ വഴിയുള്ള യാത്ര ദുരിതമായതിനെ തുടർന്ന് സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ എംഎൽഎ വി. ശശി ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് റോഡ്‌ പണി ആരംഭിക്കും.

ആറ്റിങ്ങൽ എസ്.ഐ യേയും ഏ എസ് ഐ യേയും ആദരിച്ചു കല്ലിൻമുട് വാർഡ് സമിതി

ആറ്റിങ്ങൽ എസ്.ഐ യേയും ഏ എസ് ഐ യേയും ആദരിച്ചു കല്ലിൻമുട് വാർഡ് സമിതി

അയിലം പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്നേഹപൂർവ്വം ചേർത്തുപിടിച്ച് ജീവൻ രക്ഷിച്ച ആറ്റിങ്ങൽ എസ് ഐ ജിഷ്ണുവിനേയും എഎസ് ഐ മുരളീധരൻ പിള്ളയേയും കല്ലിൻമുട് വാർഡ് സമിതി ആദരിച്ചു.

ആദരവ് പരിപാടി മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡൻ്റ് സുഗുണൻ, വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എൻ എസ് സജു , ജെ എച്ച്ഐ ടിൻ്റു , വാർഡ് എ ഡി എസ് ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ വാർഡുനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.