by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ല ശാസ്ത്ര മേളയിൽ “ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവർഗ സംസ്കരണത്തിൽ ” ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ് .ഐ സ്കൂൾ വിദ്യാർത്ഥിനി യു ദേവിനയെ ബാലാവകാശ കമ്മീഷൻ അയോഗ്യയാക്കി.
പരാതി നൽകിയ മൂന്നാം സ്ഥാനക്കാരിക്ക് സംസ്ഥാതലത്തിൽ മത്സരിക്കാൻ അവസരം നൽകിയ വിധിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു ദേവിന. നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന ഈ വർഷത്തെ മേളയിലും ദേവിന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി ഡിഡിക്ക് അപ്പീൽ നൽകിയെങ്കിലും അപ്പീൽ ഡി ഡി തള്ളി. തുടർന്ന് ബാലവകാശ കമ്മീഷനെ സമീപിച്ചു.
കമ്മീഷൻ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ മൊഴി പോലും എടുക്കാതെ പരാതിക്കാരിയുടെ മൊഴി എടുത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരഫലം കേട്ടുകേൾവി ഇല്ലാത്ത തലത്തിൽ റദ്ദാക്കി. വ്യാഴാഴ്ച ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ വരെ വെച്ച് വീണ്ടും മത്സരം നടത്താൻ ബുധനാഴ്ച ഉത്തരവായി.
എന്നാൽ ആറ്റിങ്ങൾ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ദേവിന സംഘഗാന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാൽ വ്യാഴാഴ്ച ബാലവകാശ കമ്മീഷൻ നടത്തുവാൻ ഉത്തരവായ മത്സരം ഡി ഡി നടത്തുന്നതിൽ പങ്കെടുക്കാനാകില്ലെന്ന് ഡിഡിക്ക് മറുപടി നൽകിയെങ്കിലും രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തി.
ഈ മത്സരത്തിലും പരാതിക്കാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ല. കൂടാതെ ആദ്യം നടന്ന ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനത്തു വിജയിച്ച വിദ്യാർത്ഥിനിയുടെ ഭാഗം പോലും കേൾക്കാതെ ആ കുട്ടിയുടെ ബാലവകാശം നിഷേധിച്ച് പുറത്താക്കുകയായിരുന്നു.
തുടർന്ന് അഭിഭാഷകരായ അഖിൽ സുശീന്ദ്രൻ, ദിലീപ്. വി .എൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബാലവകാശ കമീഷന്റെ തീരുമാനം അപക്വമാണെന്നും ജില്ലാതലത്തിൽ 20 കുട്ടികൾ മത്സരിച്ച മത്സരം റദ്ദാക്കി എന്താടിസ്ഥാനത്തിലാണ് രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചെതെന്നും ഹൈക്കോടതി ചോദിച്ചു. കേരള ഹൈക്കോടതി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ യു ദേവനിയെ തിങ്കളാഴ്ച പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശവും നൽകി.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ നടത്തിയ 2025 ലെ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴ. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസിധരൻ പിള്ള, വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ എന്നിവരിൽ നിന്നും ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴയുടെ സ്പോർട്സ് കൺവീനർ പി.എസ് കിരൺ കൊല്ലമ്പുഴ ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം എ സി എ സി ക്ലബ്ബും, മൂന്നാം സ്ഥാനം തസസ തച്ചൂർകുന്നും കരസ്ഥമാക്കി.


by Midhun HP News | Nov 9, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.
ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശ്ശീല വീഴും. ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങളിലാണ് ജനവിധി.
സീമാഞ്ചൽ, മഗധ്, ഷഹാബാദ്, ചമ്പാരൻ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന ശ്രമത്തിലാണ് പാർട്ടികൾ.
എൻഡിഎയും ഇന്ത്യ സഖ്യവും അവസാനഘട്ട പ്രചാരണത്തിനായി പ്രമുഖ നേതാക്കളെയാണ് രംഗത്തിറക്കാൻ ഒരുങ്ങുന്നത്. എൻഡിഎ റാലികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് പ്രചാരണത്തിനായി എത്തും. ഈ മാസം 14നു ഫലമറിയാം.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.
വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി ഭരണഘടനാ തത്വങ്ങളുടെയും മതനിരപേക്ഷതയുടെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. നമ്മുടെ കുട്ടികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തല്‍ തിരിച്ചറിഞ്ഞുകൊണ്ട്, മതനിരപേക്ഷത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസിന്റെ നിയന്ത്രണത്തിവുള്ള എളമക്കരയിലെ ഭാരതീയ വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് ഇന്നലെ നടന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരതിന്റെ ആദ്യ സര്‍വീസിനിടെ ഗണഗീതം പാടിയത്. ഇതിന്റെ വിഡിയോ ദക്ഷിണ റെയില്‍വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. കുട്ടികള്‍ സ്വന്തം നിലയിലാണ് ഗാനം അലപിച്ചത് എന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാര്‍, മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി ബാലഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.


Recent Comments