വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.

രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു.

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.

രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു. ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ, അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്.
ഈ കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയരൂപീകരണം.

കേന്ദ്രപദ്ധതികളാണ് കേരളത്തിന്‍റെ വികസനത്തിലും പ്രധാന റോള്‍ വഹിച്ചിട്ടുള്ളത്. കേരളത്തിൽ ഫ്ലക്സ് വികസനം മാത്രമാണ് കാണുന്നത്. വഴിവക്കിൽ ബോർഡ് വക്കാൻ ആരെക്കൊണ്ടും സാധിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്തും തുടര്‍ന്നും രാജ്യത്തെ എണ്‍പതു കോടി മനുഷ്യര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചു നല്‍കിയത് നരേന്ദ്രമോദിയുടെ നയമാണ്. ദാരിദ്ര്യത്തെ പോലും സിനിമാതാരങ്ങളെ വിളിച്ചുവരുത്തി പ്രചാരവേലക്ക് ഉപയോഗിക്കുകയാണ് പിണറായി വിജയൻ. പട്ടിണപോലും ആഘോഷിക്കുന്നവരോട് സഹതാപം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ

ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ ആണ്. മന്ദിരം വിണ്ടുകീറി റോഡിലേയ്ക്ക് തള്ളി നിൽക്കുകയാണ് ഇപ്പോൾ. പോലീസ് ആ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു വരുന്നു. കച്ചേരി നടയിലെ പഴയ ബാബു സ്റ്റോർ ആണ് തകർന്നു കൊണ്ടിരിക്കുന്നത്.

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്. ട്രാക്കില്‍ വീണു കിടന്ന യുവതി ആശുപത്രിയിലാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സ്വദേശി സുരേഷ് കുമാര്‍ എന്നയാളാണ് തള്ളിയിട്ടത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

എട്ടരയോടെ വര്‍ക്കല അയന്തിമേല്‍പ്പാലത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന്‍ ആണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 19 വയസുള്ള പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ട്. പ്രതി കോട്ടയത്തു നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് വിവരം. പെയിന്റിങ് തൊഴിലാളിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ആശുപത്രിയിലുള്ള യുവതിയുടെ നില ഗുരുതരമാണ്. ആദ്യം വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിക്കൊപ്പം മറ്റൊരു സുഹൃത്ത് കൂടി യാത്ര ചെയ്തിരുന്നു. ജനറല്‍ കംപാര്‍ട്‌മെന്റിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.

ഒരു പ്രകോപനവുമില്ലാതെ പ്രതി തള്ളിയിടുകയായിരുന്നുവെന്ന് യുവതിക്കൊപ്പം യാത്ര ചെയ്ത അര്‍ച്ചനയെന്ന പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചവിട്ടിയാണ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടതെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. തന്നെയും തള്ളിയിടാന്‍ ശ്രമിച്ചു. പകുതി പുറത്തേയ്ക്ക് വീണെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞു. ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോഴാണ് പിന്നില്‍ നിന്നും തള്ളിയിട്ടതെന്നും പെണ്‍കുട്ടി പറയുന്നു

‘പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം’: ആവശ്യവുമായി കെയുഡബ്ലുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

‘പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം’: ആവശ്യവുമായി കെയുഡബ്ലുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു വർധിപ്പിച്ച് 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജീവിതച്ചെലവുകൾ വർധിക്കുകയും ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട പദ്ധതിയിൽ പെൻഷന് കാലാനുസൃതമായ വർധന ആവശ്യമാണ്. വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ.കിരൺബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ജി.പ്രമോദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. വി.എസ്.വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് സി.രാജ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഖില വി.കൃഷ്ണൻ, എസ്.ശരത് കുമാർ, എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.കെ.അക്ഷയ അനുശോചനപ്രമേയം അവതരിപ്പിച്ചു.

സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും

കലാനികേതൻ സാംസ്കാരിക സമിതിയും, കെ പി ആർ എയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പതിനാലാമത് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും വേങ്ങോട് പൊതുമന്ദിരത്തിൽ സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ബി.കെ പ്രശാന്തൻ കാണി ഐപിഎസ് നിർവഹിച്ചു. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി. സി അജയരാജ്, സബ് ഇൻസ്പെക്ടർ എം എ ഉറൂബ്, ശ്രീചന്ദ്. എസ്, പോത്തൻകോട് പഞ്ചായത്തംഗം കെ.പി പുരുഷോത്തമൻ, അരവിന്ദ് കണ്ണശുപുത്രിയിലെ ഡോ.അയന മാത്യു, ഡോ.ശാലിമ, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, വേങ്ങോട് അനിൽകുമാർ, കലാനികേതൻ സെക്രട്ടറി ടി.നാസർ, പഞ്ചായത്തംഗം ഗോപകുമാർ, ബിന്ദു ബാബു, നയന ഷമീർ, സഞ്ജു. എൻ തുടങ്ങിയവർ സംസാരിച്ചു.