നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.

ജനുവരി 25ന് ആയിരുന്നു വിവാഹം. രണ്ടു ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.

തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരിക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

​ആറ്റിങ്ങൽ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 15 പത്രികകൾ. പ്രമുഖ മുന്നണികളെല്ലാം സജീവമായ പ്രചാരണവുമായാണ് രംഗത്തുള്ളത്.

​മുന്നണി സ്ഥാനാർത്ഥികൾ:
​എൽ.ഡി.എഫ് (LDF): സി.പി.എമ്മിലെ ഒ.എസ്. അംബികയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അംബികയ്ക്കായി നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സി.പി.എം നേതാവ് രാജു ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
​യു.ഡി.എഫ് (UDF): യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.

എൻ.ഡി.എ (NDA): ബി.ജെ.പി സ്ഥാനാർത്ഥി സുധീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് ശിവരാജൻ ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.

​മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
​എസ്.ഡി.പി.ഐ (SDPI): ജയരാജ് (രണ്ട് സെറ്റ് പത്രിക).
​ബി.എസ്.പി (BSP): സുചിത്ര.
​ഡിഎച്ച്.ആർ.എം (DHRM): സുനിത കിളിമാനൂർ.
​സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ് പരീക്ഷക്ക് കണ്ണൂരിലും കോഴിക്കോട്ടും ചോദ്യ പേപ്പര്‍ എത്തിയില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ മെയില്‍ പ്രിന്റെടുത്ത് വായിച്ച് കേള്‍പ്പിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. കൊല്ല പരീക്ഷ ഇങ്ങനെ എഴുതേണ്ടി വന്നത് കുട്ടികള്‍ക്ക് വലിയ പ്രയാസമായി. വളരെ നിസ്സാരമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പരീക്ഷയെ കണ്ടതെന്ന് അധ്യാപകര്‍ ആരോപിച്ചു.

നഷപ്പെട്ട സ്വർണം ഉടമയ്ക്കു തിരിച്ചു നൽകി ആറ്റിങ്ങൽ പോലീസ്

നഷപ്പെട്ട സ്വർണം ഉടമയ്ക്കു തിരിച്ചു നൽകി ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ: എച്ച്.പി ന്യൂസ് വാർത്ത തുണയായി, നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നേടി കുരുന്ന്. ആറ്റിങ്ങൽ പൂവൻപാറ സ്വദേശി നിമ്മി ദർശ്ശിന്റെ കുഞ്ഞിന്റെ കൈ ചെയിൻ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വരവേയാണ് എച്ച്.പി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്.

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം പോലീസിനെ ഏൽപ്പിച്ചു എന്ന വാർത്തയാണ് കണ്ടത്. പാലാംകോണം സ്വദേശി സാവന്റെ ഭാര്യ അഞ്ജു സാവനാണ് ആലംകോട് പള്ളിക്കുസമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 നു കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഇവരുടെ സുഹൃത്ത് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇൻ്റീരിയർ ഡിസൈനർ എന്ന സ്ഥാപനത്തിൻ്റെ എം.ഡി പ്രശാന്തിനെ വിവരമറിയിക്കുകയും പ്രശാന്ത് സ്വർണം ആറ്റിങ്ങൽ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതാണ് നിമ്മി ദർശ് കുടുംബത്തോടൊപ്പം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി തെളിവുകൾ നൽകി സ്വർണ്ണ ചെയിൻ തിരികെ നേടുകയായിരുന്നു. എസ്.ഐ സിതാര, എ.എസ്.ഐ മുരളീധരൻ നായർ എന്നിവർ ഉടമക്ക് കൈമാറി.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ( Sthree Sakthi ടട 503 Lottery ) ഫലം പ്രഖ്യാപിച്ചു. SG 362618 (KOTTAYAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SG 543229 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനം SA 376560 എന്ന നമ്പറിനാണ്‌.

Consolation Prize Rs.5,000/-

(Remaining all series)

SA 362618

SB 362618

SC 362618

SD 362618

SE 362618

SF 362618

SH 362618

SJ 362618

SK 362618

SL 362618

SM 362618

4th Prize Rs.5,000/-(Last four digits to be drawn 19 times)

0426 1239 2082 2149 2895 3023 3433 3561 3691 4151 4158 4161 5023 5203 6519 6693 7768 8379 9513

5th Prize Rs.2,000/-

(Last four digits to be drawn 6 times)

1504 2273 3927 5772 8206 9369

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0297 0942 2438 2452 2578 3216 3235 3593 4197 4335 4657 4707 5039 5206 6128 6608 6788 6845 7530 8402 8627 8926 9276 9376 9994

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.