by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
കെട്ടിയിട്ട് വാ മൂടികെട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീ കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍. അനസ് ‘സൈക്കോ പീഡകന്‍’ എന്ന് തിരിച്ചറിഞ്ഞ് പോലീസും. നെടുങ്കണ്ടയിലെ വില്ലന്‍ അഴിക്കുള്ളിലായത് ഇങ്ങനെ….
വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കെട്ടിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട് വീട്ടമ്മ. അഞ്ചുതെങ്ങ് നെടുങ്കണ്ട ഒന്നാംപാലം കൊച്ചുതൈവിളാകം വീട്ടില്‍ അനസിനെയാണ് (35) ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസിന് കിട്ടിയത് വീട്ടമ്മയുടെ ധീരതയിലാണ്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ അനസ്, മുറ്റത്ത് ചെടി നനച്ചുകൊണ്ടിരുന്ന സ്ത്രീയെ ബലമായി വീടിനകത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ വായ തുണി തിരുകി കെട്ടുകയും കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ബോധരഹിതനായി. ഈ അവസരം ഉപയോഗിച്ച് വീട്ടമ്മ ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്ന് കടല്‍തീരത്തേക്ക് പോവുകയായിരുന്ന റഷ്യന്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ഇതേ അനസ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദേശ വനിത നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധൈര്യമാണ് ഇയാളെ അകത്താക്കിയത്.
അനസ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും സൈക്കോ സ്വഭാവം കാണിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാള്‍ ഒറ്റപ്പെട്ട വീടുകളിലെ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന രീതിയാണ് പിന്തുടരുന്നത്. മദ്യലഹരിയില്‍ കൃത്യം നടത്തുന്നതിനിടെ ഉണ്ടായ ശാരീരിക അവശതയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെങ്കിലും, പരിഭ്രമിക്കാതെ പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട വീട്ടമ്മയുടെ നടപടിയെ പോലീസ് അഭിനന്ദിച്ചു. അനസ് മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്തിട്ടുള്ളതായും നഗ്‌നതാപ്രദര്‍ശനം നടത്തിയതായും സൂചനകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതാണ് ഇയാള്‍ക്ക് തുണയായത്.
സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വര്‍ക്കല, അഞ്ചുതെങ്ങ് മേഖലകളില്‍ നടന്ന ഏതെങ്കിലും അതിക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.


by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BN 179785 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BZ 694428 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം BN 518882 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000
BO 179785
BP 179785
BR 179785
BS 179785
BT 179785
BU 179785
BV 179785
BW 179785
BX 179785
BY 179785
BZ 179785
4th Prize: ₹5,000/-
0035 0162 0469 1619 1687 2207 2358 2723 4342 4346 4671 4792 4887 7207 7593 7957 8833 9022 9442
5th Prize ₹2,000/-
1039 1639 1659 2611 3227 6280
6th Prize ₹1,000/-
6076 9000 8349 9250 9006 9834 7290 6235 2677 3611 5400 6590 5476 8765 8357 5719 8620 8207
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോകത്തിൽ തന്നെ ആദ്യമായ് ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതപ്പെട്ട പുസ്തകമാണ്, “അക്ഷരക്കടലിലെ വേലിയേറ്റം”. 260 ൽ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന ആ പുസ്തകത്തിൽ ഷാർജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാർജാ ബുക്ക് അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും മനുഷ്യസ്നേഹികളെയും ബിസിനസ്സുകാരെയും അക്ഷരസ്നേഹികളെയും ഒക്കെ കുറിച്ച് പ്രതിപാദിക്കുന്നു. പുസ്തകം എഴുതിയത് ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിയായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ്.
ഇളമ്പ ഹൈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആ എഴുത്തുകാരന്റെ പുസ്തകം ആദ്യമായിട്ടാണ് യു എ ഇയ്ക്ക് പുറത്ത് പ്രകാശനം ചെയ്യപ്പെടുന്നത്. പഠിച്ച സ്കൂളിൽ നടന്ന ആ ചടങ്ങ് അധ്യാപകരും സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുമിത്രാദികളെയും കൊണ്ടൊരു സൗഹൃദസംഗമവേദിയായി മാറി.
2026 മാർച്ച് 22, ഞായറാഴ്ച ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അധ്യക്ഷത നിർവഹിച്ചു. പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ പുസ്തകം ശ്രീ വൈഭവലക്ഷ്മിക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.
സുലേഖ, സുഭാഷ്, രാജേന്ദ്രൻ നായർ, സുധീർ, ഷിലു, ബിനു എൽ എസ്, സുമേഷ്, ബിന്ദു കാർത്തികേയൻ, സന്തോഷ്, അരുൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് എഴുത്തുകാരൻ ശ്രീജിഷ് പുസ്തകത്തിനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ആ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.


by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമര്‍ശിച്ചത്. കോമാളി പദപ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്. മധ്യേഷ്യന്‍ സംഘര്‍ഷത്തിലും, പലസ്തീന്‍ വിഷയത്തെക്കുറിച്ചും ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ട്. എന്നാല്‍, ആ നിലപാടുകള്‍ക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവര്‍. എന്തിനാണ് ഇപ്പോള്‍ അസഹിഷ്ണുത?. കലാകാരന്മാര്‍ എന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
തോമസ് ഐസക്കിന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ :
കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു’ എന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർത്ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ പരിഹാസം.


by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമം പാലത്തിന് സമീപം ആനൂട്ടിൽ വീട്ടിൽ അബ്ദുൽ മജീദ് (95) റിട്ടയേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, ആറ്റിങ്ങൽ) അന്തരിച്ചു.
ഭാര്യ: എസ് സാഫ്ര.
മക്കൾ: ബാബു ഷാജി (അബുദാബി), ഷർമ്മദ് ഖാൻ (ദുബായ്), പരേതയായ ബേബി ഷൈല.
മരുമക്കൾ: എസ് ഷംല ബീവി (അധ്യാപിക, മദ്രസത്തിൽ നൂർ ഇസ്ലാമിക് അക്കാദമി, പത്തനംതിട്ട), നിദിയ അഷറഫ് (ദുബായ്).
by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.
ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.
ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.


Recent Comments