റവന്യൂ – ഭൂമി പ്രശ്നങ്ങൾക്കും വ്യവസായ വായ്പകൾക്കും ഒറ്റപ്പേര്: റവന്യൂ സൊല്യൂഷൻസ്

റവന്യൂ – ഭൂമി പ്രശ്നങ്ങൾക്കും വ്യവസായ വായ്പകൾക്കും ഒറ്റപ്പേര്: റവന്യൂ സൊല്യൂഷൻസ്

റവന്യൂ സൊല്യൂഷൻസ്:

ആധാര പിശകുകൾ, ഭൂമി തരം മാറ്റം, റീ സർവ്വേ സംബന്ധിച്ച വിസ്തീർണ്ണ വ്യത്യാസം, കെട്ടിട നമ്പർ, ലൈസൻസുകൾ എന്നിവയ്ക്കു സമീപിക്കാം. ഒപ്പം കോടതിയിൽ എത്താത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ്. സിവിൽ സ്കോർ നോക്കി വ്യവസായ വായ്പ ലഭ്യമാക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9 4 9 6 38 98 77

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.

കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാല്‍ രണ്ടര ദിവസത്തെ കാഷ്വല്‍ ലീവിനാണ് അപേക്ഷിച്ചതെന്നും ഡോ. റീന വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഡയറക്ടര്‍ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാല്‍ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.

ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു.

മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി നേരിട്ട് കേൾക്കുമെന്നും അതിനുശേഷം തുടർനടപടികൾക്കായി വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. ദിശാ ലൈറ്റ് മുന്നിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയുണ്ടാകും.
നിലവിൽ മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നതിനാൽ ഡ്രെഡ്ജിംഗ് ആവശ്യമുണ്ട്. നിലവിൽ ലഭ്യമായ ഡ്രെഡ്ജറുകൾക്ക് പരിമിതികളുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, അദാനിയുടെ പക്കലുള്ള കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇതിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അനുകൂല തീരുമാനമെടുക്കും. പുലിമുട്ടിൽ നിന്നും തകർന്ന് അഴിമുഖത്ത് വീണുകിടക്കുന്ന കല്ലുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്,ഫിഷറീ ഉദ്യോഗസ്ഥരായ സ്മിത. ആർ. നായർ (അഡീഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ) സതീഷ് കുമാർ. എ. പി (ഫിഷറീസ് ജോയിന്റ് ഡയറക്ടർ ) അമ്പിളി. ആർ. (ഫിഷറിസ് ജോയിന്റ് ഡയറക്ടർ ) മുജീബ്. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) ഷീജ മേരി. എ. പി. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) രാജേഷ്. എസ്. നിബിൻ. (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ )ഡോക്ടർ. വിഷ്ണു രാജ് (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ) ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി വൈ ഗായ ( ചീഫ് എൻജിനീയർ ) ബി എസ് മായ ( സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ) വിപിൻ വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ) രാകേഷ് ( അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ) ഹരികുമാർ ( അസിസ്റ്റൻറ് എൻജിനീയർ ) തുടങ്ങിയവർ അനുഗമിച്ചു.

ജോളി പത്രോസ് ( പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ഗീത സുരേഷ്
( ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ജസീം മഹാണി ( ജില്ലാ പഞ്ചായത്ത് അംഗം ) ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) സിന്ദു ( ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ) സിൻസി റൂബി ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) മത്സ്യത്തൊഴിലാളി പ്രതിനിധികളായ, വല്ലേരിയൻ ഐസക് വർഗീസ് താഴംമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ആലംകോട് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ആലംകോട് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 2025 KAS Topper ആയ ദേവനാരായണൻ എ എസ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ദാഹിറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിസാറുദ്ദീൻ, മേവർക്കൽ നാസർ, സബീർഖാൻ, പ്രിൻസിപ്പാൾ നിഷ, സീനിയർ അധ്യാപകർ രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.

ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

വർക്കല: വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. വനിതാ കാർഷിക കൂട്ടായ്മ അംഗങ്ങൾ പുഷ്പകൃഷിക്കുവേണ്ടി തൈകൾ ഏറ്റുവാങ്ങി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.