തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം ഡോക്‌ടർമാരുടെ തലമുറകൾ സംഗമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം ഡോക്‌ടർമാരുടെ തലമുറകൾ സംഗമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ തറമുറകളിൽപെട്ട സർജന്മാരുടെ അപൂർവ സംഗമത്തിന് കോളേജ് മെഡിക്കൽകോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം സാക്ഷിയായി. 1985 മുതൽ 1988 വരെ വകുപ്പ് മേധാവിയായിരുന്ന ഏറ്റവും മുതിർന്ന 93 വയസുകാരനായ പ്രൊഫസർ ഡോ ഒ എസ് മേനോൻ മുതൽ 2025-ൽ പഠനം പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെ 250- ലധികം സർജന്മാർ ഈ അപൂർവ സംഗമത്തിൽ പങ്കാളികളായി.

ഞായറാഴ്ചയാണ് സർജൻമാരുടെ സംഗമം നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഡോക്ടർമാർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ച മെഡിക്കൽ കോളേജിൻ്റെ നടുമുറ്റത്തെത്തിയപ്പോൾ ഏഴു പതിറ്റാണ്ടു മുമ്പുള്ള ഗൃഹാതുരത്വം പേറുന്ന ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി അവർ തിരിച്ചു പോയി. പഴയ കാല സ്മരണകൾ അയവിറക്കി കോളേജ് ക്യാമ്പസിനുള്ളിൽ ചുറ്റി നടക്കുമ്പോൾ പുതുതലമുറകളിൽപ്പെട്ടവരുടെ അനുഭവങ്ങളും അവർ ചോദിച്ചറിഞ്ഞു.

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ഇവിടെ സർജറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 1953-ലാണ്. തുടർന്ന് 1960-ൽ ബിരുദാനന്തര ബിരുദ കോഴ്‌സ് രണ്ടുസീറ്റുകളോടെ ആരംഭിച്ചു. പ്രസ്തുത വിഭാഗത്തിൽ 1953 മുതൽ സേവനമനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടേയും 1960 മുതൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ഡോക്‌ടർമാരുടേയും സംഗമമാണ് നടന്നത്.

പ്രൊഫസർ ഡോ. ഒ എസ് മേനോൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ജനറൽ സർജറി വിഭാഗം മേധാവി ഡോ. എ നിസാറുദ്ദീൻ, ജനറൽ സർജറി വിഭാഗത്തിൽ ആദ്യകാല വകുപ്പു മേധാവികളായിരുന്ന ഡോ പി എ തോമസ്, ഡോ കെ എൻ വിജയൻ, ഡോ സെറീന മാത്യു, ഡോ ബി കെ മധുമോഹൻ, ഡോ സി കാർത്തികേയൻ എന്നിവരും പങ്കെടുത്തു.

പ്രസ്‌തുത യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പരമോന്നത പദവിയായ ഡയറക്‌ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനായി നിയമിതനായ സർജറി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായ ഡോ കെ വി വിശ്വനാഥൻ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ സന്തോഷ് ജോൺ എബ്രഹാം എന്നിവരെ ആദരിച്ചു.

ഇതിനോടനുബന്ധിച്ച് ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് ഹെഡ് ആൻ്റ് നെക്ക് ശസ്ത്രക്രിയകളിലുള്ള നൂതന ചികിത്സാ രീതികളെ സംബന്ധിച്ച് ഒരു തുടർ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പരിപാടി മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ മുൻ ഡയറക്ടർ ഡോ അനിൽ ഡിക്രൂസ് ഉൾപ്പെടെ കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ ക്യാൻസർ, ക്യാൻസറേതര രോഗങ്ങളെ സംബന്ധിച്ച് 30 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയാണ്ടായി. ട്രൈസർജ് 2025 (TRISURGE 2025) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടിയുടെ ഓർഗനൈസിങ്ങ് ചെയർമാൻ ജനറൽ സർജറി വിഭാഗം വകുപ്പ് മേധാവി ഡോ എ നിസാറുദീനും സെക്രട്ടറി ഡോ ജോബി ജോണും ട്രഷറർ ഡോ ജയൻ സ്റ്റീഫനും ആയിരുന്നു. മറ്റ് അദ്ധ്യാപക, അനധ്യാപക ജീവനക്കാരുടെയും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെയും പരിശ്രമവും പരിപാടി വൻ വിജയമാക്കാൻ വഴിയൊരുക്കി.

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്നുമുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചതായും മന്ത്രി പറഞ്ഞു.

ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചതായും ഓണക്കാലത്ത് സബ്‌സിഡി അരിയ്ക്കു പുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, തിരുവനന്തപുരം നഗരസഭ മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, നഗരസഭ കൗണ്‍സിലര്‍ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആറ്റിങ്ങൽ വില്ലേജിൽ ഡിജിറ്റൽ സർവേ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തിങ്കളാഴ്ച മുതൽ

ആറ്റിങ്ങൽ വില്ലേജിൽ ഡിജിറ്റൽ സർവേ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തിങ്കളാഴ്ച മുതൽ

ആറ്റിങ്ങൽ: സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും കൈവശഭൂമി നേരിട്ട് അളന്ന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിക്കുന്ന “ഡിജിറ്റൽ സർവേ – എന്റെ ഭൂമി” പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിൽ സർവ്വേ അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ നടപടികളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി ആറ്റിങ്ങൽ നഗരസഭയിലെ 17 മുതൽ 28 വരെയുള്ള വാർഡുകളായ മൂന്നുമുക്ക്, അട്ടക്കുളം, പാർവതിപുരം, കാഞ്ഞിരംകോണം, രാമച്ചംവിള, ചെറുവള്ളിമുക്ക്, കൊടുമൺ, കുന്നത്ത്, ടൗൺ, പച്ചക്കുളം, തോട്ടവാരം, കാട്ടുംപുറം എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും ഡിജിറ്റൽ സർവേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ഭൂവുടമകൾ ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ വസ്തുവിന്റെ കരം തീർത്ത രസീതും മൊബൈൽ ഫോണുമായി ആറ്റിങ്ങൽ-മാമത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ പ്രവർത്തി സമയത്ത് എത്തി ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ആറ്റിങ്ങൽ വില്ലേജ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.

121 റണ്‍സുമായി സഞ്ജുവിന്റെ ആറാട്ട്; അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊച്ചിയുടെ വിജയഗാഥ

121 റണ്‍സുമായി സഞ്ജുവിന്റെ ആറാട്ട്; അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊച്ചിയുടെ വിജയഗാഥ

തിരുവനന്തപുരം: സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടു. 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ കെഎസിഎല്ലില്‍ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്.

അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിക്ക് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഓഗസ്റ്റ് 27 മുതൽ ആറ്റിങ്ങലിൽ ഓണം ഫെസ്റ്റിവൽ സെയിൽ.. വിലക്കുറവിന്റെ മഹാമേള; ഒരു രൂപയ്ക്ക് നിങ്ങൾ എന്തൊക്കെ വാങ്ങും?!!

ഓഗസ്റ്റ് 27 മുതൽ ആറ്റിങ്ങലിൽ ഓണം ഫെസ്റ്റിവൽ സെയിൽ.. വിലക്കുറവിന്റെ മഹാമേള; ഒരു രൂപയ്ക്ക് നിങ്ങൾ എന്തൊക്കെ വാങ്ങും?!!

ആറ്റിങ്ങൽ: ഒരു രൂപ കൊടുത്താൽ എന്തൊക്കെ കിട്ടുമെന്ന് കേട്ടാൽ കണ്ണ് തള്ളും. കാരണം ആറ്റിങ്ങലിൽ ഒരു രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരുപാട് സാധനങ്ങളുമായി ഓഗസ്റ്റ് 27നു ആറ്റിങ്ങലിൽ വിലക്കുറവിന്റെ മഹാ മേളയായി ഓണം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നു.

100 രൂപയുടെ ഓണം മേള – ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്സ്, കിഡ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പാലസ് റോഡിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം, അറേബ്യൻ ഗോൾഡ് ജ്വല്ലറിക്ക് എതിർവശം
ആരംഭിക്കുന്നു. ഈ ഓണം ഫെസ്റ്റിവൽ സെയിൽ ഓണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

കേരളത്തിൽ ആദ്യമായി ആറ്റിങ്ങലിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ ( 27-08-2025 മുതൽ 07-09-2025 വരെ) ദിവസങ്ങളിൽ ആദ്യം എത്തുന്ന 100 കസ്റ്റമേഴ്സിന് 50 ലിറ്റർ ഡ്രം, ലോണ്ട്രി ബാസ്കറ്റ്, വലിയ ടബ്ബ്, 18 ലിറ്റർ ബക്കറ്റ്, മുറം, മഗ്, ബെയ്സൺ, ഫാൻസി ബൗൾ, ടീ ഗ്ലാസ് തുടങ്ങി 6 ഐറ്റങ്ങൾ വെറും 1 രൂപയ്ക്ക് നൽകുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി അടിപൊളി ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം, 1 ലിറ്റർ മഗ്, ബെയ്‌സൺ, കണ്ടെയ്‌നർ പീസുകൾ ഓരോന്നും ഒരു രൂപയ്ക്ക്, മുറം 9 രൂപയ്ക്ക്, ടബ്ബ് 9 രൂപയ്ക്ക്, 3 ലിറ്റർ പ്രഷർ കുക്കർ 199 രൂപയ്ക്ക് എന്നിങ്ങനെ വിവിധ തരം ഉത്പന്നങ്ങൾ സ്റ്റോക്ക് തീരും വരെ ലഭ്യമാക്കുന്നു.

വസ്ത്ര വിഭാഗത്തിലും അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

3 ഷർട്ടുകൾ വെറും 189 രൂപയ്ക്ക്

ലേഡീസ് ചുരിദാർ ടോപ്പ് 89 രൂപയ്ക്ക്

ലേഡീസ് പലാസോ 69 രൂപയ്ക്ക്

കിഡ്സ് വസ്ത്രങ്ങൾ 16 രൂപയ്ക്ക്

18 ലിറ്റർ ബക്കറ്റുകൾ 3 എണ്ണം 139 രൂപയ്ക്ക്

ലേഡീസ് ബാഗുകൾ 89 രൂപയ്ക്ക്

ഫാൻസി ചപ്പലുകൾ 50 രൂപ മുതൽ ലഭ്യമാണ്.

കൂടാതെ പ്ലാസ്റ്റിക് ഗ്യഹോപകരണങ്ങൾ, സ്റ്റീൽ അലുമിനിയം പാത്രങ്ങൾ, മാറ്റുകൾ, കണ്ടെയ്‌നറുകൾ, കളിപ്പാട്ടങ്ങൾ, ക്രോക്കറി ഐറ്റങ്ങൾ തുടങ്ങി 50,000-ത്തിലധികം ഉൽപ്പന്നങ്ങൾ ആരും നൽകാത്ത വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തുന്നു. കൂടാതെ ഹോൾസെയിൽ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. “ചെറിയ വിലയും, വലിയ കളക്ഷനും, ഉയർന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പർച്ചേസിംഗും ഇനി ആറ്റിങ്ങലിന് സ്വന്തം” …..എന്നാണ് സംഘാടകർ വ്യക്തമാക്കിയത്.

ഓണം മേള, ആറ്റിങ്ങൽ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം.
7407392784