കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.

ക്രൂരമായ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിന (മാർച്ച് 17) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിന (മാർച്ച് 17) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിനമായ മാർച്ച് 17ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11. 30നു ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, 5.30ന് സ്പെഷ്യൽ പഞ്ചാരിമേളം, രാത്രി 9 മണിക്ക് സംഗീത സദസ്സ്, 10ന് മേജർ സെറ്റ് കഥകളിയും അരങ്ങേറും.

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചാത്തന്നൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി

ചാത്തന്നൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി

ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതികൾ പോലിസ് കസ്റ്റഡിയിൽ.

കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായ
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയെയുമാണ്
കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ്, ആശുപത്രിയിൽ കൊണ്ട് വന്നയാളെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് പോലീസ് പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് സമീപത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തുകയും തുടർന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകം നടന്നതെന്നു പ്രതി സമ്മതിച്ചു.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്….. കല്ലുവാതുക്കൽ സ്വദേശിയായ പ്രതിയുടെ ഭാര്യയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസ്സേജ് അയച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം പറഞ്ഞു തീർക്കുവാൻ വേണ്ടി ഫോണിൽ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ധനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.

വാടകവീട് പൂട്ടി പോലിസ് സീൽ ചെയ്തു. മരിച്ച ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി പട്ടിക

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട്‌ – കെ.വി സുമേഷ്‌
7. കല്ല്യാശ്ശേരി – എം വിജിന്‍
8. ധര്‍മ്മടം – പിണറായി വിജയന്‍
9. മട്ടന്നൂര്‍ – വി.കെ സനോജ്‌
10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി – കാരായി രാജന്‍
12. മാനന്തവാടി – ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
17. കൊയിലാണ്ടി – കെ ദാസന്‍
18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്‌
26. തരൂര്‍ – പി.പി സുമോദ്‌
27. ആലത്തൂര്‍ – ടി.എം ശശി
28. നെന്മാറ – കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരന്‍
33. കുന്നംകുളം – എ.സി മൊയ്‌തീന്‍
34. ചേലക്കര – യു.ആര്‍ പ്രദീപ്‌
35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോള്‍
41. ആലുവ – അഡ്വ. എ.എം ആരിഫ്‌
42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്‌
45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
48. കോതമംഗലം – ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
54. അരൂര്‍ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
56. അമ്പലപ്പുഴ – എച്ച്‌ സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
60. ആറന്മുള – വീണാ ജോര്‍ജ്ജ്‌
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
64. ഇരവിപുരം – എം നൗഷാദ്‌
65. കൊല്ലം – എസ്‌ ജയമോഹന്‍
66. വര്‍ക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
71. നേമം – വി ശിവന്‍കുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. അനു എബ്രഹാം, ശ്രുതി, വിഷ്ണുദർശൻ എന്നിവർ യൂത്ത് മാർച്ചിന് നേതൃത്വം നൽകി.

മാമ്പള്ളിയിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂത്ത് മാർച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു. സേവിയർ, ദീപക്, അതുല്യ മഹേഷ്‌, നന്ദു ദാസ്, വൈശാഖ് എന്നിവർ സംസാരിച്ചു.