തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു.

ഈ പമ്പില്‍ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.

ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ആ ശ്രമം നടന്നില്ല. പിന്നീട് മുന്‍വശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.

രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തുനിന്നും നാട്ടിലെത്തിയ വർക്കല സ്വദേശിയെ കാണ്മാനില്ല

വിദേശത്തുനിന്നും നാട്ടിലെത്തിയ വർക്കല സ്വദേശിയെ കാണ്മാനില്ല

വർക്കല: വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ കാണ്മാനില്ല ചെന്നൈ എയർപോർട്ടിലെത്തിയ വർക്കല സ്വദേശിയാണ് കാണാതായത്

വർക്കല പോലീസിൽ പരാതി നൽകി ചുമടുതാങ്ങി സ്വദേശിയായ മുഹമ്മദ് ഇന്‍സാം ആണ് കാണാതായത് അബുദാബിയിൽ നിന്നും ജോബ് വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു മാർച്ച് 30ന് ചെന്നൈ എയർപോർട്ടിൽ എത്തിയതായികുടുംബത്തിന് വിവരം ലഭിച്ചു

പിന്നീട് യുവാവിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ല എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു യുവാവിനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ചെന്നൈ എയർപോർട്ട് കേന്ദ്രീകരിച്ച് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന സിലിണ്ടറുകൾ പിടികൂടിയത്. അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് പിടികൂടിയത്.

വിനോദ് ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നത്.

ബൈക്കിടിച്ചു പരിക്കേറ്റ നാലു വയസ്സുകാരി മരിച്ചു

ബൈക്കിടിച്ചു പരിക്കേറ്റ നാലു വയസ്സുകാരി മരിച്ചു

ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോട് കൊച്ചാലുമ്മൂട് ഷഫീഖ് മൻസിലിൽ മുഹമ്മദ് ഷഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ ആണ് മരിച്ചത്.

​വ്യാഴം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. പാങ്ങോട്ട് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിൽ മടങ്ങിയെത്തിയ കുട്ടി വാഹനത്തിൽ നിന്നും ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.

പാങ്ങോട് ഗവ. എൽ.പി.എസ് എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. സംസ്കാരം ഇന്ന് കൊച്ചാലുമ്മൂട് ജമാഅത്തിൽ നടക്കും. സഹോദരൻ: സയാൻ മാലിക്.

ഹനീഫ (57) നിര്യാതനായി

ഹനീഫ (57) നിര്യാതനായി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ദീർഘകാലം പലചരക്ക് വ്യാപാരം നടത്തിയിരുന്ന ആറ്റിങ്ങൽ മുഹമ്മദ് ഹനീഫ (മുഹമ്മദ് മൊയ്തീൻ കമ്പനി) യുടെ മകൻ ഷിജു ഹനീഫ (57) നിര്യാതനായി. .