ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മത്സരത്തോടനുബന്ധിച്ച് ചൊല്ലിയാട്ടം സംഘടിപ്പിച്ചു

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മത്സരത്തോടനുബന്ധിച്ച് ചൊല്ലിയാട്ടം സംഘടിപ്പിച്ചു

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി സാഹിത്യശില്പശാലയും ഓണപ്പാട്ടും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മലയാളശാല സാഹിത്യസാംസ്‌കാരികവേദിയാണ് പരിശീലനപരിപാടി നടത്തിയത്. സാഹിത്യകാരന്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.എം.പദ്മശ്രീ അധ്യക്ഷയായി. കവി വിജയന്‍ പാലാഴി, ആറ്റിങ്ങല്‍ ഗോപന്‍, സുരേഷ് കൊളാഷ്, അശ്വതി ശശിധരന്‍, ഡോ.പി.കെ.ശ്രീകല, പി.വി.ബീനാമോള്‍ എന്നിവര്‍ പങ്കെടുത്തു. കഥാരചന, കവിതാരചന, ചിത്രവായന എന്നിവയില്‍ പരിശീലനവും മലയാളത്തിന്റെ മണ്‍മറഞ്ഞ ഓണപ്പാട്ടുകളുടെ പരിചയപ്പെടുത്തലും നടന്നു.

ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്ത്; സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം?; കൊച്ചിയിലെ കൂടിക്കാഴ്ച അന്വേഷിക്കുന്നു

ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്ത്; സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം?; കൊച്ചിയിലെ കൂടിക്കാഴ്ച അന്വേഷിക്കുന്നു

തിരുവനന്തപുരം: ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൊച്ചിയില്‍ സിനിമാ ബന്ധമുള്ളവരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സഞ്ജുവിന്റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. ഒമാനില്‍ നിന്നെത്തിച്ച, രാജ്യാന്തര വിപണിയില്‍ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ കടത്തുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ 4 പേരെ ഡാന്‍സാഫ് സംഘം പിടികൂടുന്നത്.

ഒമാനില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിന്റെ ബാഗേജിലെ, വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകള്‍, വിലകൂടിയ പാത്രങ്ങള്‍, വസ്ത്രം എന്നിവയ്‌ക്കൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തില്‍ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നതും സംശയത്തിനിടയാക്കുന്നു. 2023ല്‍ ഞെക്കാടിനു സമീപം വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി കച്ചവടം നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു.

ആറ്റിങ്ങലിലെ ഗതാഗത ക്രമീകരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭ ഭരണകർത്താക്കൾക്ക് കത്ത് നൽകി

ആറ്റിങ്ങലിലെ ഗതാഗത ക്രമീകരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭ ഭരണകർത്താക്കൾക്ക് കത്ത് നൽകി

ആറ്റിങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് എന്നിവരാണ് നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള എന്നിവർക്ക് കത്ത് നൽകിയത് . താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ആണ് കത്തിൽ ഉണ്ടായിരുന്നത്

ആറ്റിങ്ങൽ പാലസ് റോഡ് വൺവേ ആക്കുന്നത് സംബന്ധിച്ച് വലിയ വാഹനങ്ങൾ ഒഴിവാക്കുകയും ചെറിയ വാഹനങ്ങൾ ഇരു സൈഡിൽ കൂടി വിട്ട് സഞ്ചാരയോഗ്യമാക്കുക,

ബി.റ്റി. എസ് റോഡിലുള്ള പാർക്കിംഗ് ഒരു സൈഡിലാക്കുക നിലവിൽ രണ്ട് സൈഡിലാണ് പാർക്കിംഗ് . കാൽനട യാത്രക്കാർക്ക് നടപ്പാത ക്രമീകരിക്കുക,

മാർക്കറ്റ് റോഡിന്റെ മുൻവശത്ത് രണ്ട് സൈഡിലും ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത് ഒഴിവാക്കുക

പാലസ് റോഡിലുള്ള കല്യാൺ ജ്വല്ലറിക്ക് മുന്നിലെ ബസ്റ്റോപ്പ് മുമ്പിലോട്ട് മാറ്റി സ്ഥാപിക്കുക

കച്ചേരി ജംഗ്ഷനിൽ നിലവിലുള്ള ആക്‌സിസ് ബാങ്കിന് മുന്നിലെ ബസ്റ്റോപ്പ് പുനസ്ഥാപിക്കുക.

വഴിയോരകച്ചവടം റോഡിൽ നിന്നും ഒഴിവാക്കുക

ഓണക്കാലത്തിനു മുന്നോടിയായി ആറ്റിങ്ങൽ നഗരത്തിലെ ഗതാഗതം സുഗമമായി നടത്താൻ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നഗരസഭയ്ക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ഉറപ്പ് നൽകി.

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന്  ദാരുണാന്ത്യം

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ അയിലത്ത് മൈവള്ളി ഏലയ്‌ക്കു സമീപമാണ് ഡെലിവറി വാനും പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആറ്റിങ്ങൽ പള്ളിയറ സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) (വിജീഷ് ഭവൻ) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തലച്ചോറ് പുറത്തു വന്നു തൽക്ഷണം മരണപ്പെടുകയായിരുന്നു. വെള്ളിയാഴച്ച രാത്രി 9.45നായിരുന്നു അപകടം

അയിലത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോയ പിക്ക് അപ്പ് വാഹനവും ആറ്റിങ്ങലിൽ നിന്നും അയിലത്തേയ്ക്കു പോയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡെലിവറി വാൻ ശരിയായ ദിശയിലൂടെ റോഡിൻറെ ഇടതു വശം ചേർന്നാണ് നിന്നിരുന്നത്. ബൈക്ക് അമിത വേഗതയിൽ വന്ന് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ബൈക്കിൽ വിനീഷ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നാട്ടിൽ ഇന്റർലോക്ക് പണിക്ക് പോകുന്ന ആളാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തി
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

“സാറ” പുസ്തക പ്രകാശനം ചെയ്തു

“സാറ” പുസ്തക പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന 17കാരി ആയിഷ റസി രചിച്ച “സാറ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. എംഎൽഎ ഒ.എസ് അംബികയിൽ നിന്ന് സാമൂഹിക പ്രവർത്തക നർഗീസ് ബീഗം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.