ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.

പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല. ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.

ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, കലാനികേതൻ സെക്രട്ടറി ടി.നാസർ, മാധ്യമപ്രവർത്തകൻ ജി.സുരേഷ്, കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്, സമിതി ഭാരവാഹികളായ സഞ്ജു നബിൽ, നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്, നുജൂം, ഷജീർ ജന്മിമുക്ക്, തൻസീർ, ഷാജഹാൻ, സമദ്, നൈസാം, മുജീബ് തുടങ്ങിയവർ സംസാരിച്ചു.

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

2024 – 2025 ലെ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഗായത്രി ബാബു, ദേവപ്രിയ.ആർ.എസ്, ആകാശ് ഷിബു, എന്നിവരെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി സി.ജി. വിഷ്‌ണു ചന്ദ്രൻ, ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ,സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ്. സതീഷ് കുമാർ പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമയുടെ പിതാവ് അന്തരിച്ചു

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമയുടെ പിതാവ് അന്തരിച്ചു

ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമ നിസാമിന്റെ പിതാവ് പെരിങ്ങമ്മല കൊച്ചു കരിക്കകം നസീറാമൻസിൽ അബൂബക്കർ ഹാജി (83 )മരണപ്പെട്ടു.

എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

ആറ്റിങ്ങൽ: മാമംനട സനാതനത്തിൽ എസ് വീണ (57)(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ .പി.എസ്, മുക്കുടിൽ) അന്തരിച്ചു.
ഭർത്താവ്: അഡ്വ കെ.എസ് പ്രകാശ്.
മകൾ ഡോ: മാളവിക പി.വി (സി.എസ്.ഐ ഹോസ്പിറ്റൽ, കഴക്കൂട്ടം)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്വവസതിയിൽ

നേരിയ ആശ്വാസം; ജൂണിൽ വൈദ്യുതി ചാർജ് കുറയും

നേരിയ ആശ്വാസം; ജൂണിൽ വൈദ്യുതി ചാർജ് കുറയും

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവുമായി കെഎസ്ഇബി (KSEB). ജൂൺ മാസത്തിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. ഇന്ധന സർച്ചാർജ് ഇനത്തിൽ ഇടാക്കിയിരുന്ന തുകയാണ് കുറയുന്നത്.

മാസത്തിൽ ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിൽ ബിൽ അടക്കുന്ന ​ഗാർഹിക ഉപഭോക്താക്കളടക്കമുള്ളവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജ് ഇനത്തിൽ കുറയുക. ഒരു മാസം, രണ്ട് മാസം ബില്ലുകളിൽ യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന ചാർജ് ഈടക്കിയിരുന്നത്. ഈ തുക യഥാക്രമം അഞ്ചും ഏഴും പൈസയായി കുറയും.

ഏപ്രിൽ മാസത്തിൽ രണ്ട് മാസം കൂടുമ്പോൾ അടയ്ക്കുന്ന ബില്ലിലെ ഇന്ധന സർച്ചാർജ് കുറച്ചിരുന്നു. മെയിൽ ഇരു വിഭാ​ഗക്കാർക്കും എട്ട് പൈസ സർച്ചാർജ് ഈടാക്കി. വൈദ്യുതി ഉത്പാദനത്തിനു വേണ്ട ഇന്ധന വില കൂടുമ്പോഴുള്ള അധിക ബാധ്യത പിരിച്ചെടുക്കാനാണ് സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഏപ്രിലിൽ വന്ന 12.39 കോടിയുടെ അധിക ബാധ്യതയാണ് ജൂണിൽ പിരിക്കുന്നത്.

ആയിരം വാട്സ് കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റ് വരെ ഉപയോ​ഗിച്ചിരുന്ന ​ഗാർഹിക ഉപഭോക്താക്കളേയും ​ഗ്രീൻ താരിഫിലുള്ളവരേയും ഇന്ധന സർച്ചാർജിൽ നിന്നു പൂർണമായി ഒഴിവാക്കി.

‘മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല’; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സജി ചെറിയാന്‍

‘മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല’; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: കേരളതീരത്ത് കപ്പല്‍ മുങ്ങിയ പശ്ചാത്തലത്തില്‍ കടല്‍ മത്സ്യം കഴിക്കരുതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

കണ്ടെയ്നറുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗതിയിലാണെന്നും നിലവില്‍ അപകടരമായ കണ്ടെയ്നറുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിങ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.