‘ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര’; സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിക്കുന്നു

‘ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര’; സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിക്കുന്നു

സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ സമരത്തിൻ്റെ ഭാഗമായി നടക്കുന്ന ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര ജൂൺ 14 -ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. അന്നേ ദിവസം ആറ്റിങ്ങലിൽ സമര യാത്രയ്ക്ക് പൗരസ്വീകരണം നൽകുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം മേയ് 28 ന് (ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ ഗ്രാമം ഭജനമഠം ഹാളിൽ ചേരും. ജനപ്രതിനിധികളും സമരത്തെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ- സാംസ്കാരിക – സാമൂഹിക- സാമുദായിക സംഘടനാ നേതാക്കളും പ്രവർത്തകരും ആശ വർക്കർമാരും യോഗത്തിൽ പങ്കെടുക്കും.

എസ് എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘം ലഹരിവിരുദ്ധ സദസ്സ്  “കരുതൽ 2k25” സംഘടിപ്പിക്കുന്നു

എസ് എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘം ലഹരിവിരുദ്ധ സദസ്സ് “കരുതൽ 2k25” സംഘടിപ്പിക്കുന്നു

എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്‍റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 2025 മേയ് 31 ശനിയാഴ്ച വൈകുന്നേരം 03.30ന് ആറ്റിങ്ങൽ എസ് എൻ ഡി പി യൂണിയൻ ഹാളിൽ “കരുതൽ 2K25” എന്ന പേരില്‍ ഒരു ലഹരിവിരുദ്ധസദസ്സ് സംഘടിപ്പിക്കുന്നു.

ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസ് ലഹരിവിരുദ്ധസദസ്സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഗീതാദേവി അദ്ധ്യക്ഷത വഹിക്കും. ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകും. ചിറയിൻകീഴ് റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തുന്നതാണ്. കവയത്രി ജയശ്രീ ആറ്റിങ്ങൽ ലഹരിവിരുദ്ധ കവിത ആലപിക്കും.

യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാസംഘം ട്രഷറർ ഷീല ത്യാഗരാജൻ, കൺവീനർ
ശ്രീല ബിജു തുടങ്ങിയവർ പങ്കെടുക്കും.

ആറ്റിങ്ങലിൽ തേക്ക് മരം ഇലക്ടിക് ലൈനിനു മീതെ വീണു

ആറ്റിങ്ങലിൽ തേക്ക് മരം ഇലക്ടിക് ലൈനിനു മീതെ വീണു

ആറ്റിങ്ങൽ അയിലം റോഡിൽ ഗ്യാസ് ഏജൻസിയ്ക്കു മുൻപിൽ ഇലക്ടിക് ലൈനിനു മീതെ തേക്ക് മരം ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം നീക്കം ചെയ്യുകയാണ്.

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍ കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

തിരുവനന്തപുരം: കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തില്‍ എത്തിയ കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് അതിതീവ്രമഴ തുടരുന്നത്. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയില്‍ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.

കേരളത്തിലും കര്‍ണാടക തീരങ്ങളിലുമാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം.പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.