എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർത്ഥിയെ അനുമതിയില്ലാതെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയെന്ന് പരാതി

എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർത്ഥിയെ അനുമതിയില്ലാതെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയെന്ന് പരാതി

തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ റെഡ് വോളൻ്റിയർ മാർച്ചിനായി കൊണ്ടുപോയി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ഏണിക്കര സ്വദേശി ഹരികുമാറിന്‍റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.

കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ് നടക്കുന്നത് പേരൂർക്കട പിഎസ്എൻഎം സ്കൂളിലാണ്. ഈ ക്യാമ്പിൽ പങ്കെടുത്തിരുന്ന എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ സിദ്ധാർത്ഥിനെയാണ് ഇന്നലെ വൈകുന്നേരം പ്രാദേശിക സിപിഎം പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരുമെത്തി ജില്ല സമ്മേളനത്തോടനുബന്ധിച്ച റെഡ് വോളൻ്റിയർ മാർച്ചിൽ പങ്കെടുക്കാൻ കൂട്ടികൊണ്ടുപോയത്. അധ്യാപകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. വൈകുന്നേരം മകനെ കാണാൻ അച്ഛൻ എത്തിയപ്പോഴാണ് കുട്ടി ക്യാമ്പിലില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പൊലീസിൽ പരാതിയായപ്പോള്‍ കുട്ടിയെ ക്യാമ്പിൽ തിരിച്ചു കൊണ്ടുവിട്ടു.

സ്കൂളിൽ നിന്നും അച്ഛനോടും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നു. ഹരികുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സ്കൂളിലെ അച്ചടക്ക ചുമതലയുള്ള അധ്യാപകൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു മണിക്കൂർ പുറത്തുപോകാൻ അനുമതി നൽകിയതെന്നാണ് പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചത്. വിശദാശങ്ങള്‍ അന്വേഷിച്ച ശേഷമെ കേസെടുക്കൂവെന്ന് പൊലീസ് പറഞ്ഞു. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷണനും പരാതി നൽകുമെന്ന് ഹരികുമാർ പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്.

വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങി കൊണ്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനംവകുപ്പ് ആണ് ആദ്യം പുറത്തുവിട്ടത്. ഇതില്‍ വിവിധ വകുപ്പുകളില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒടുവില്‍ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ജീവനക്കാരുടെ പേരുകള്‍ സഹിതമുള്ള പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

ആരോഗ്യവകുപ്പില്‍ താഴെക്കിടയിലെ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്. ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്,യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്.

വൃദ്ധയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

വൃദ്ധയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ മണ്ണൂർ ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന 60 വയസുകാരിയായ വിധവയെ വീടിനകത്തുകയറി ബലാത്സംഗം ചെയ്ത കേസ്സിലെ പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി.ആലംകോട് മണ്ണൂർഭാഗം അഭയത്തിൽ അമൽകുമാർ (53) നെയാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് ഐ മാരായ ജിഷ്ണു, ബിജു എ എച്ച് ,ജി എസ് ഐ സുനിൽ കുമാർ, SCPO ശരത് കുമാർ, നിതിൻ, പ്രശാന്തകുമാരൻ നായർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വൃദ്ധ രാത്രി വീടിനു പുറത്തേക്കിറങ്ങി
യ സമയം ഇരുട്ടിൽ പതിയിരുന്ന പ്രതി വൃദ്ധയെ പീഢിപ്പിക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കല്ലമ്പലത്ത് ഓടികൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു

കല്ലമ്പലത്ത് ഓടികൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു

കല്ലമ്പലം: കല്ലമ്പലം കടുവ പള്ളിയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു. യാത്രക്കാർ അത്ഭുത കാര്യമായി രക്ഷപെട്ടു. കല്ലമ്പലം ഭാഗത്ത് നിന്നും തിരുവനന്തപുര ത്തേയ്ക്കു പോകവേയായാണ് കാറിനു തീ പിടിച്ചത്. കാറിൽ 6 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഫയർഫോഴ്‌സ്എത്തി തീ അണച്ചു.ആറ്റിങ്ങൽ ഫയർഫോഴ്‌സും നാവായിക്കുളം ഫയർഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ പതിനാലാം ചരമദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ബി. മനോഹരൻ, വി.കെ ശശിധരൻ, കെ. ഓമന, പുതുക്കരി പ്രസന്നൻ, എസ്. മധു, ബി സുധർമ്മ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മാടൻവിള നൗഷാദ്, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, സുരേഷ് ബാബു.എൽ, പ്രവീണ കുമാരി, മണ്ഡലം ഭാരവാഹികളായ ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, ജനകലത, എസ്. സുരേന്ദ്രൻ, റഷീദ് റാവുത്തർ, അജിത, ലതാകുമാരി, സന്തോഷ്, അനുരാജ്, ജയകുമാർ മൂലയിൽ, രാജാഭായ്, നാസിമുദ്ദീൻ, ചന്ദ്രസേനൻ, കോളിച്ചിറ കുമാർ, അശോകൻ അഴൂർ, സോനു തുടങ്ങിയവർ പ്രസംഗിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയി എം എൽ എ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയി എം എൽ എ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എം എൽ എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്ഠേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും
ഐകകണ്ഠേന തെരഞ്ഞെടുത്തു.

8 പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 32 അംഗ സംസ്ഥാന
സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ്,
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ
നിലകളിൽ പ്രവർത്തിച്ചു.