സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1785 ഒഴിവുകള്‍; ഐ.ടി.ഐക്കാര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ 27 വരെ

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1785 ഒഴിവുകള്‍; ഐ.ടി.ഐക്കാര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ 27 വരെ

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പിന് അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളിലേക്കാണ് നിയമനം.

പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 27 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അപ്രന്റീസ് നിയമനം. ആകെ

1785 ഒഴിവുകള്‍
ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്, കേബിള്‍ ജോയിന്റര്‍/ ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, വൈന്‍ഡര്‍, ലൈന്‍മാന്‍, വയര്‍മാന്‍, ട്രിമ്മര്‍, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ എന്നീ ട്രേഡുകളിലാണ് നിയമനം.

പ്രായപരിധി

15 വയസ് പൂര്‍ത്തിയായിരിക്കണം. 24 വയസ് കവിയാന്‍ പാടില്ല. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ (NCVT/SCVT) സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ ഫീസ്

എസ്.സി,എസ്.ടി, പിഡബ്ല്യൂഡി, വനിതകള്‍ ഒഴികെയുള്ളവര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
Phone: +033 – 2439 6943
Email: cmrrcrailnet@gmail.com
Address: 11, Garden Reach Road, Kolkata-700 043

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം നടന്നു

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം നടന്നു

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം(AKNAF) തിരുവനന്തപുരം ജില്ലാ സമ്മേളനം ആറ്റിങ്ങൽ കാർത്തിക ഹോട്ടലിൽ വെച്ച് നടന്നു. അഡ്വ.. കിളിമാനൂർ ബി ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഷഹീർ സ്വാഗതം ആശംസിച്ചു.

സമ്മേളനം സംസ്ഥാന പ്രസിഡൻ്റ്.അഡ്വ.ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ ഖാദർ കണ്ണേഴത്ത്, ട്രഷറർ അഡ്വ. വി എ .റസാഖ് പാലക്കാട്, അഡ്വ.അനസ്, അഡ്വ.രഞ്ജിത് സി നായർ, അഡ്വ. റീന, അഡ്വ.ഷിനു വർക്കല, അഡ്വ.ശശിധരൻ കാട്ടാക്കട എന്നിവർ സംസാരിച്ചു. അഡ്വ.സ്വപ്ന നന്ദി പറഞ്ഞു. മുതിർന്ന നോട്ടറിമാരായ അഡ്വ.ശശിധരൻ കാട്ടാക്കട, അഡ്വ സുരേഷ് വർക്കല, അഡ്വ . ചെമ്മരുതി ജയപ്രകാശ്, അഡ്വ .രാജീവ്, അഡ്വ.ലളിത, അഡ്വ. വി. എസ്.ഗീത,
അഡ്വ .ബാബു, അഡ്വ.മധുസൂദനൻ പിള്ള എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു

ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു

ലോക ഭിന്ന ശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കുന്നതിനും എല്ലാ മേഖലകളിലും മറ്റുള്ളവരെ പോലെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും ദിനാചരണം ലക്ഷ്യമിടുന്നത്. കെ നവാസ് ബ്ലോക്ക് പ്രൊജക്ട് കൊർഡിനേകർ കിളിമാനൂർ ബി ആർ സി, ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ റാലി കിളിമാനൂർ ബി.ആർ.സി യിൽ നിന്ന് ആരംഭിച്ച് പഴയകുന്നുമ്മേൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു.

വിവിധ സ്കൂളുകളിലെ ജെ.ആർ.സി, എൻ.സി.സി, എസ്. പി സി കുട്ടികൾ പങ്കെടുത്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് സലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കിളിമാനൂർ BPC ശ്രീനവാസ് അധ്യക്ഷനായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭിന്നശേഷി ദിന സന്ദേശം, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു.

ട്രെയിനർ വിനോദ്.ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ കിളിമാനൂർ എ ഇ ഒ വി സ് പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർ ശ്യാം നാഥ്, സി ആർ സി കോർഡിനേറ്റർ സുരേഷ് കുമാർ സ്പെഷ്യലിസ്റ്റ് അധ്യാപകൻ സനിൽ കെ എന്നിവർ ആശംസകൾ അറിയിച്ചു. ബി ആർ സി ട്രെയിനർ
ഷാനവാസ്.ബി, സി.ആർ സി കോഡിനേറ്റർസ് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

ആറ്റിങ്ങലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

ആറ്റിങ്ങലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന വെബ്‌കോ ഔട്ട് ലെറ്റിന്റെ എതിർവശമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് അനുനയിപ്പിച്ചു രക്ഷപെടുത്തി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആത്മഹത്യശ്രമം നടത്തിയന് യുവാവിനെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു.

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ദുജയ്ക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി.

ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല

ജസ്റ്റിസ് ഹേമ കമ്മിറ്റി കൈമാറിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനാൽ ഇന്ന് ഉത്തരവ് പുറത്തിറക്കില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്

നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാ​ഗങ്ങൾ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.