മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന രണ്ട് ബാർജുകൾ കേടായി പൊഴിയിൽ രണ്ടു മാസമായി അപകടകരമായി കിടക്കുന്ന സാഹചര്യത്തിൽ പൊഴിമുഖത്ത് എത്രയും വേഗം അവിടെ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടി എടുക്കുക, ഹാർബറിൽ ടോയ്ലറ്റ് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കുക, പൊഴിമുഖത്ത് വെളിച്ചക്കുറവ് പരിഹരിക്കുക, ഹാർബർ റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടർന്ന് രണ്ടാഴ്ച്ചക്കകം മേൽപറഞ്ഞ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയറിംഗ് ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി എസ് അനൂപ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുനിൽ പെരുമാതുറ, മോനി ശാർക്കര, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കിരി പ്രസന്നൻ പഞ്ചായത്തംഗം മനുമോൻ ഐഎൻടിയുസി നേതാക്കളായ ജോയി താഴം പള്ളി തൗഫീഖ് പെരുമാതുറ, എസ്.സുജിൻ രാജ് എന്നിവർ നേതൃത്വം നൽകി.

‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; സാന്ദ്ര തോമസ്

‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; സാന്ദ്ര തോമസ്

പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ്. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവര്‍ പൊസിഷനിലിരിക്കുന്ന, എംപ്ലോയര്‍ ആയ തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറില്‍ വിഷയo ഉന്നയികുന്നത് ആലോചിക്കുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ടെന്നും സാന്ദ്ര തോമസി പറഞ്ഞു. ഇത് എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിര്‍മാതകളുടെ സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. സിനിമ വിതരരണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനായി വിളിച്ച യോഗത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എസ്‌ഐടിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള നടപടി.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു.

നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിലാണ് ഇട്ടത്. ഓടിയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് രോഗികളും ജീവനക്കാരും ഉള്‍പ്പെടെ ബുദ്ധിമുട്ടിലായി. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ ശസ്ത്രക്രിയകള്‍ നടക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

കെഎസ്ടിഎ ജില്ലാതല അധ്യാപക കലോത്സവത്തിൽ മികച്ച നേട്ടം കൈ വരിച്ച് ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ അദ്ധ്യാപിക

കെഎസ്ടിഎ ജില്ലാതല അധ്യാപക കലോത്സവത്തിൽ മികച്ച നേട്ടം കൈ വരിച്ച് ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ അദ്ധ്യാപിക

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാതലത്തിൽ നടത്തിയ അധ്യാപക കലോത്സവത്തിൽ കഥാരചന, കവിതാരചന എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ കെ.എസ്.സുജ.

സ്വകാര്യബസിടിച്ച് ആലംകോട്ടെ വെയിറ്റിങ് ഷെഡ് തകര്‍ന്നു: നാലുപേര്‍ക്ക് പരിക്ക്

സ്വകാര്യബസിടിച്ച് ആലംകോട്ടെ വെയിറ്റിങ് ഷെഡ് തകര്‍ന്നു: നാലുപേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: പെട്രോള്‍ പമ്പില്‍ ഒതുക്കിയിടാനായി പിന്നിലേയ്‌ക്കെടുത്ത സ്വകാര്യബസിടിച്ച് ആലംകോട് ജങ്ഷനിലെ വെയിറ്റിങ് ഷെഡ് തകര്‍ന്നു. വെയിറ്റിങ് ഷെഡിനുള്ളില്‍ ബസ് കാത്ത് നിന്ന നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഭിത്തി തകര്‍ന്ന് സിമന്റ് കട്ടകള്‍ ചിതറി കാലുകളില്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് 6.45 ഓടെയാണ് സംഭവം. ആലംകോട് ജങ്ഷനിലെ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചശേഷം ഇവിടെ പാര്‍ക്ക് ചെയ്യാനായി ബസ് പിന്നിലേയ്‌ക്കെടുത്തപ്പോഴാണ് അപകടമുണ്ടായത്. വെയിറ്റിങ് ഷെഡ് അപകടാവസ്ഥയിലാണ്. ഇരിപ്പിടത്തിനും തൂണുകള്‍ക്കും കേടുപാടുകളുണ്ട്. മുന്‍ എം.എല്‍.എ. ബി.സത്യന്റെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് ഇവിടെ വെയിറ്റിങ് ഷെഡ് നിര്‍മ്മിച്ചിരുന്നത്. പൊതുപ്രവർത്തകൻ എം എച്ച് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മരണപെട്ടു

ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മരണപെട്ടു

തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. ആറ്റിങ്ങൽ മേവർക്കൽ പനയാട്ടുകോണം ജീജ ഭവനിൽ മിഥുൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരണപ്പെട്ടു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അച്ഛൻ: മധു
അമ്മ: ജീജ
സഹോദരി: മഞ്ജിമ