by Midhun HP News | Sep 2, 2025 | Latest News, ദേശീയ വാർത്ത
പൊതുസ്‌ഥലത്ത് ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ് മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. ‘പൊതുസ്‌ഥലത്ത്’ ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത് ഉപയോഗിക്കാന്‍ സൂക്ഷിക്കുന്നില്ലെങ്കില്‍, ആ വ്യക്‌തിക്ക് പൊതു ഭൗതിക സൗകര്യങ്ങളില്‍നിന്ന് നേട്ടം ലഭിക്കുന്നില്ല;അതിനാല്‍, ആ കാലയളവില്‍ അയാള്‍ മോട്ടോര്‍ വാഹന നികുതി അടയ്‌ക്കേണ്ടതില്ല’- കോടതി വ്യക്‌തമാക്കി.
റോഡുകള്‍, ഹൈവേകള്‍ മുതലായ പൊതു ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്‌തി അത്തരം ഉപയോഗത്തിന് പണം നല്‍കണം എന്നതാണു നികുതി നിര്‍ദേശത്തിനു പിന്നിലെന്നു കോടതി പറഞ്ഞു.
1963 ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിലെ മൂന്നാം വകുപ്പില്‍ ‘പൊതുസ്‌ഥലം’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

നിയമത്തിലെ മൂന്നാം വകുപ്പ് മോട്ടോര്‍ വാഹനങ്ങളില്‍ നികുതി ഈടാക്കുന്നതിനെക്കുറിച്ചാണ്. രാഷ്‌ട്രീയ ഇസ്‌പാത് നിഗം ലിമിറ്റഡ് (ആര്‍.ഐ.എന്‍.എല്‍) വളപ്പിനുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ പരിമിതപ്പെടുത്തിയ വാഹനങ്ങള്‍ക്കു നികുതി ഈടാക്കാനുള്ള നിര്‍ദേശമാണു കേസില്‍ കലാശിച്ചത്. കമ്ബനി വളപ്പില്‍ മാത്രമാണു വാഹനം ഉപയോഗിച്ചതെന്നും അവര്‍ വാദിച്ചു.


by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി.
വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്‌ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യോമയാന സുരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ആദ്യത്തെ എഐ നിയന്ത്രിത യാത്രികഇടനാഴി (പവേഡ് പാസഞ്ചർ കോറിഡോർ) ആരംഭിച്ചതിന് ശേഷമാണ് ഈ വികസനം. പരമ്പരാഗത പാസ്‌പോർട്ട് പരിശോധന സംവിധാനവുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന സമയം മറികടക്കാൻ യാത്രക്കാരെ അനുവദിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
‘റെഡ് കാർപെറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഇത്, യാത്രക്കാർക്ക് രേഖകളൊന്നും പുറത്തെടുക്കാതെയോ ഇമിഗ്രേഷൻ കൗണ്ടറുകളിൽ നിൽക്കാതെയോ സെക്കൻഡുകൾക്കുള്ളിൽ സ്‌ക്രീനിങ് സംവിധാനത്തിലൂടെ നടക്കാൻ അനുവദിക്കുന്നു.
ഒരേസമയം 10 യാത്രക്കാരെ പരിശോധിക്കാൻ ഈ സംവിധാനത്തിന് കഴിയും, പരമ്പരാഗത സംവിധാനത്തിന് ഒരു സമയം ഒരു യാത്രക്കാരനെ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂ.
അടിസ്ഥാനപരമായി, പുതിയ സംവിധാനം യാത്രക്കാരുടെ ഡാറ്റ യാത്രിക ഇടനാഴിയിൽ (പാസഞ്ചർ കോറിഡോർ) എത്തുന്നതിനു മുമ്പുതന്നെ തിരിച്ചറിയുന്നു. അതിനാൽ, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന സമയം ലാഭിക്കാനാകുന്നു.
ദുബൈ വ്യോമയാന സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു നാഴികക്കല്ലാണ് ഈ സംരഭമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി അഭിപ്രായപ്പെട്ടു.

“ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും, ദുബൈയുടെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതു വഴി സാധ്യമാകും.
സ്മാർട്ട് സിസ്റ്റങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിനായി സംയോജിപ്പിക്കുന്നു. ദുബൈ സർക്കാരിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി, ദുബൈ പൊലിസുമായുള്ള സ്ഥാപനപരമായ സഹകരണത്തിന്റെ മൂല്യം ഈ നേട്ടം എടുത്തുകാണിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.അടിസ്ഥാനപരമായി, പുതിയ സംവിധാനം യാത്രക്കാരുടെ ഡാറ്റ യാത്രിക ഇടനാഴിയിൽ (പാസഞ്ചർ കോറിഡോർ) എത്തുന്നതിനു മുമ്പുതന്നെ തിരിച്ചറിയുന്നു. അതിനാൽ, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന സമയം ലാഭിക്കാനാകുന്നു.

ദുബൈ വ്യോമയാന സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു നാഴികക്കല്ലാണ് ഈ സംരഭമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി അഭിപ്രായപ്പെട്ടു.
“ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും, ദുബൈയുടെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതു വഴി സാധ്യമാകും.

സ്മാർട്ട് സിസ്റ്റങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിനായി സംയോജിപ്പിക്കുന്നു. ദുബൈ സർക്കാരിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി, ദുബൈ പൊലിസുമായുള്ള സ്ഥാപനപരമായ സഹകരണത്തിന്റെ മൂല്യം ഈ നേട്ടം എടുത്തുകാണിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനപരമായി, പുതിയ സംവിധാനം യാത്രക്കാരുടെ ഡാറ്റ യാത്രിക ഇടനാഴിയിൽ (പാസഞ്ചർ കോറിഡോർ) എത്തുന്നതിനു മുമ്പുതന്നെ തിരിച്ചറിയുന്നു. അതിനാൽ, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന സമയം ലാഭിക്കാനാകുന്നു.
ദുബൈ വ്യോമയാന സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു നാഴികക്കല്ലാണ് ഈ സംരഭമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി അഭിപ്രായപ്പെട്ടു.
“ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും, ദുബൈയുടെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതു വഴി സാധ്യമാകും.
സ്മാർട്ട് സിസ്റ്റങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിനായി സംയോജിപ്പിക്കുന്നു. ദുബൈ സർക്കാരിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി, ദുബൈ പൊലിസുമായുള്ള സ്ഥാപനപരമായ സഹകരണത്തിന്റെ മൂല്യം ഈ നേട്ടം എടുത്തുകാണിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.
ദുബൈ വിമാനത്താവളങ്ങളിൽ ഇതിനകം ഉപയോഗത്തിലുള്ള നിരവധി നൂതന സാങ്കേതികവിദ്യകളെയും സുരക്ഷാ പരിപാടികളെയും കുറിച്ച് പങ്കെടുത്തവർക്ക് വിശദീകരിച്ചു നൽകി.
ദുബായിയുടെ സുരക്ഷ, പ്രവർത്തന മികവ്, ആഗോള കണക്റ്റിവിറ്റി എന്നിവയെക്കുറിച്ചുള്ള ദീർഘകാല കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഒരു സംയോജിത സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം. റഷ്യന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക വാഹനമായ എയ്‌റസ് ലിമോസിനില്‍ മോദിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറില്‍ കയറിയ മോദിയും പുടിനും വാഹനത്തിലുടനീളം ചര്‍ച്ചയിലായിരുന്നു.

എന്നാല്‍ വാഹനം ഉച്ചകോടി വേദിയിലെത്തിയിട്ടും ഇരുനേതാക്കളും കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ഏതാണ്ട് 50 മിനിറ്റോളമാണ് പുടിനും മോദിയും ചര്‍ച്ച നടത്തിയതെന്ന് റഷ്യന്‍ നാഷണല്‍ റേഡിയോ സ്‌റ്റേഷന്‍ വെസ്റ്റിഎഫ്എം റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്രമോദി പരസ്പരം സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു എന്നാണ് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം കാറിലിരിക്കുന്ന ചിത്രം നരേന്ദ്രമോദി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എസ്സിഒ ഉച്ചകോടി വേദിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കായും യാത്ര ചെയ്തു. പുടിനുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. മോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഗൗനിക്കാതെ കുശലം പറഞ്ഞ് മോദിയും പുടിനും ഉച്ചകോടി വേദിയിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ ചുമത്തിക്കൊണ്ടുള്ള പ്രതികാര നടപടി റഷ്യയും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ സുദൃഢമാക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും കൂടിക്കാഴ്ചകളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യദിനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ഔദ്യോഗിക കാറിലായിരുന്നു മോദി സഞ്ചരിച്ചത്.

by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലണ്ടായ വന്‍ ഭൂചലനത്തില്‍ 600ല്‍ അധികം മരണം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം കുനാര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ശക്തമായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ നശിച്ചു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 622 ആയി ഉയർന്നു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായി അഫ്ഗാനിസ്ഥാൻ സർക്കാർ നടത്തുന്ന റേഡിയോ ആൻഡ് ടെലിവിഷൻ (ആർടിഎ) റിപ്പോർട്ട് ചെയ്തു.
രാത്രി 11:47 ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നംഗഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായിട്ടായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 250ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് അറിയിച്ചു.
ഭൂമിക്കടിയില്‍ 8 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളില്‍ കുറഞ്ഞത് 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അതിഭീകര ഭൂകമ്പങ്ങള്‍ക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാന്‍. പ്രത്യേകിച്ച്, ഇന്ത്യന്‍ യുറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പര്‍വതമേഖലകളില്‍. 2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ 4000ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.

ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. ഭീകരവാദികളെ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല. ഈ വിപത്ത് ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ചെറുക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു.
പാകിസ്ഥാനില്‍ നടന്ന ട്രെയിന്‍ ആക്രമണവും, ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണവും ഷാങ്ഹായ് സഹകരണ ഉച്ചകോടി അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ എതിര്‍ത്ത ഉച്ചകോടി, എത്രയും വേഗം വെടിനിര്‍ത്തല്‍ സാധ്യമാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എസ് സി ഒ അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയത്തില്‍ പാകിസ്ഥാനും ഒപ്പുവെക്കും. ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ സൗഹൃദ ചര്‍ച്ച നടന്നു. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.

by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയർ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്.
ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
‘2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം’- ബന്ധുക്കള്‍ പറഞ്ഞു.
ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Recent Comments