പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം,നിരവധി കാറുകള്‍ ഒലിച്ചുപോയി

പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം,നിരവധി കാറുകള്‍ ഒലിച്ചുപോയി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ തീവ്ര മഴ തുടരുന്നു. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു.

പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

തെലങ്കാനയിലെ ദിണ്ടിഗലിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രാവിലെ 8.55നായിരുന്നു അപകടം. ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഒരു പരിശീലകനും ട്രെയിനി പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകട കാരണം കണ്ടെത്താൻ എയർഫോഴ്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം

ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. 2,891 മീറ്റര്‍ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചാരം കൊണ്ടുള്ള ടവര്‍ പ്രത്യക്ഷപ്പെട്ടു. സ്‌ഫോടനം നടക്കുമ്പോള്‍ 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന കണക്ക്. 11 പേരെ മരിച്ച നിലയിലും മൂന്നു പേരെ ജീവനോടെയും കണ്ടെത്തിയതായി പഡാങ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി മേധാവി അബ്ദുള്‍ മാലിക് പറഞ്ഞു. 26 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ 14 പേരെ കണ്ടെത്തിയയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 പേരെയാണ് ലഭിച്ച കണക്കുകള്‍ പ്രകാരം കാണാതായിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മലയില്‍ 75 ഓളം സഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1 പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പര്‍വതാരോഹകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെസ്റ്റ് സുമാത്രയുടെ പ്രകൃതിവിഭവ സംരക്ഷണ ഏജന്‍സി അറിയിച്ചു. ഇന്തോനേഷ്യയുടെ ഫോര്‍-സ്റ്റെപ്പ് സിസ്റ്റത്തിന്റെ രണ്ടാമത്തെ അലേര്‍ട്ട് ലെവലിലാണ് മറാപ്പി അഗ്നി പര്‍വതം. 1979ലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 130 ആക്ടീവ് അഗ്‌നിപര്‍വതങ്ങളുണ്ട്.

മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി

മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി

ഐസ്വാള്‍: മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎൻഎഫ് 11 ഇടത്തും കോൺ​ഗ്രസ് 06 ഇടത്തും മുന്നേറുന്നു. ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.

കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്. സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.

വിജയത്തില്‍ പ്രഗ്നാനന്ദയുടെ സ്വാധീനത്തെക്കുറിച്ച് വൈശാലി

വിജയത്തില്‍ പ്രഗ്നാനന്ദയുടെ സ്വാധീനത്തെക്കുറിച്ച് വൈശാലി

ചെന്നൈ: ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി മാറിയിരിക്കുകയാണ് പ്രഗ്‌നാനന്ദയും വൈശാലിയും. കഴിഞ്ഞ ദിവസമാണ് 22കാരിയായ വൈശാലി രമേശ്ബാബു ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ചരിത്രം കുറിച്ചത്. സ്പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയതോടെയാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്ക് അര്‍ഹയായത്.2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്.

22-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായി വൈശാലിയും അഭിമാനമായിരിക്കുകയാണ്. ഇപ്പോഴിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്നതില്‍ സഹോദരന്‍ പ്രഗ്നാനന്ദ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വൈശാലി.വീട്ടില്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരമുണ്ടായിരുന്നുവെന്നാണ് വൈശാലി പറഞ്ഞത്. ‘നേരത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയ പ്രഗ്നാനന്ദ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

വീട്ടിലും അവനെയായിരുന്നു പൂര്‍ണമായും ശ്രദ്ധിച്ചിരുന്നത്. ഇത് എന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് വേണം പറയാന്‍. ആ വികാരങ്ങളെ ഞാന്‍ നന്നായി കൈകാര്യം ചെയ്തിരുന്നില്ല’, വൈശാലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വികാരങ്ങളെ നിയന്ത്രിച്ച്, അവന്‍ അസാധാരണ കഴിവുള്ളവനാണെന്ന് അംഗീകരിക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. ഇപ്പോള്‍ അവന്റെ നേട്ടങ്ങളില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. കഠിനാധ്വാനമാണ് അവനെ ഇവിടെയെത്തിച്ചത്’, വൈശാലി കൂട്ടിച്ചേര്‍ത്തു.

ഹാട്രിക് മോഹം പൊലിഞ്ഞു; കെസിആറിന് കനത്ത തിരിച്ചടി; ‘കൈ’ പിടിച്ച് തെലങ്കാന

ഹാട്രിക് മോഹം പൊലിഞ്ഞു; കെസിആറിന് കനത്ത തിരിച്ചടി; ‘കൈ’ പിടിച്ച് തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം പൊലിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍, കോണ്‍ഗ്രസ് മികച്ച മുന്നേറ്റം തുടരുകയാണ്.

ആകെയുള്ള 119 സീറ്റില്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.