ഹൃദയം കീഴടക്കിയ നേതാവിന് അശ്രുപൂജ; ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാന്‍ രാഹുല്‍ എത്തി

ഹൃദയം കീഴടക്കിയ നേതാവിന് അശ്രുപൂജ; ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാന്‍ രാഹുല്‍ എത്തി

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി. രാത്രി എട്ടരയോടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. സ്വന്തം നാടിന്റെ വിരിമാറിലൂടെ അണമുറിയാത്ത ജനപ്രവാഹത്തെ വകഞ്ഞുമാറ്റിയായിരിക്കും വിലാപയാത്ര കടന്നുപോകുക. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തിയിരിക്കുകയാണ്.

പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുകയാണ്. തറവാട് വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷമാണ് ഇവിടേക്ക് മൃതദേഹം എത്തിച്ചത്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.

ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു

ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു

ഡൽഹി: ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുത്ത പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തിലെത്തിയ യുവാവ് ഏഴരയോടെയാണ് ട്രെഡ് മില്ലില്‍ ഓടാനായി കയറിയത്. കയറിയ ഉടനെ ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ സമീപത്തുള്ള ബി എസ് എആശുപത്രിയില്‍ എത്തിച്ചിരുന്നു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തി കേസെടുത്തത്. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. വ്യായാമത്തിനിടെയാണോ ട്രെഡ് മില്ലില്‍ കയറിയ ഉടനെയാണോ ഷോക്കടിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടമക്കും ജിംനേഷ്യം മാനേജര്‍ അനുഭവ് ദുഗ്ഗാല്‍ എന്ന വ്യക്തിക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷോക്കടിച്ച് മരിച്ച സാക്ഷം ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്.

ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ നികുതി പിടിക്കും, പക്ഷെ,; ടിഡിഎസ് അറിയാം

ഡല്‍ഹി: ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതുവരെ മൂന്ന് കോടി നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരാളുടെ വരുമാനം സംബന്ധിച്ച കണക്കാണിത്. വ്യത്യസ്ത രീതിയില്‍ ടിഡിഎസ് പിടിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ചുമത്തുന്ന ടിഡിഎസ്. ഒരു സാമ്പത്തിക വര്‍ഷം നിശ്ചിത പരിധിക്ക് മുകളില്‍ തുക പിന്‍വലിക്കുമ്പോഴാണ് ടിഡിഎസ് ബാധകമാകാറ്. ഉറവിടത്തില്‍ നിന്ന് നികുതി പിടിക്കുന്നതാണ് ടിഡിഎസ്.

ആദായനികുതി നിയമം അനുസരിച്ച് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ടിഡിഎസ് പിടിക്കുന്നതിന് രണ്ടു മാനദണ്ഡങ്ങളാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷം ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ 20ലക്ഷം രൂപയിലധികം രൂപ പിന്‍വലിച്ചാല്‍ ടിഡിഎസ് ബാധകമാകും.

ഐടിആര്‍ ഫയല്‍ ചെയ്യുകയോ, കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും മൂന്ന് തവണ ഐടിആര്‍ ഫയല്‍ ചെയ്യുകയോ ചെയ്താല്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് ബാധകമാകുകയുള്ളൂ. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തന്നെയാണ് ടിഡിഎസ് പിടിക്കുന്നത്. രണ്ടു ശതമാനമാണ് ടിഡിഎസ് നിരക്ക്. സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് മാനദണ്ഡത്തില്‍ മാറ്റമുണ്ട്. ഒരു കോടിക്ക് പകരം മൂന്ന് കോടിക്ക് മുകളില്‍ തുക പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് പരിധിയില്‍ വരികയുള്ളൂ.

നടുറോഡിലെ അഭ്യാസപ്രകടനം; കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

നടുറോഡിലെ അഭ്യാസപ്രകടനം; കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

സോഷ്യൽമീഡിയയിൽ വൈറലാകാൻ നടുറോഡിൽ കാമുകികാമുകന്മാരുടെ ബൈക്കിൽ അഭ്യാസപ്രകടനം. വീഡിയോ വൈറലായതിന് പിന്നാലെ കാമുകിയെയും കാമുകനെയും തിരഞ്ഞു പിടിച്ചു ഡൽഹി പൊലീസ് 11,000 രൂപ പിഴയിട്ടു.

അപകടകരമായി വാഹനം ഓടിച്ചതിനാണ് നടപടി. ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ നടപടി. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹി പൊലീസിന്റെ അദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന്.

രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട; കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട; കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധന പൂർണമായും ഒഴിവാക്കി. വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരുമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.

ഇതോടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ആർടിപിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ തുടർന്നും ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നു വരുന്നവർ കോവിഡ് 19ന് എതിരായ വാക്സിനേഷൻ അതത് രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കിയിരിക്കണം. യാത്രയിൽ മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ഉൾപ്പടെയുള്ള നിർദേശങ്ങൾ നൽകുന്നത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ലക്ഷണം ഉള്ളവരെ ഐസൊലേറ്റ് ചെയ്യണം. രാജ്യത്തേക്ക് വരുന്നവരുടെ തെർമൽ സ്കാനിങ് നടത്തണമെന്നും പുതിയ മാർ​ഗനിർ​ദേശത്തിൽ പറയുന്നുണ്ട്.

അവസാന 24 മണിക്കൂറിൽ പുതിയതായി 49 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. നിലവിൽ 1464 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. [/twitter]

പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും

പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും

രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായി പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അന്നേദിവസം രാജ്യത്തെ ഒൻപത് ത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി.എം ഇവന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

14-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമെന്നാണ് വിവരം. ഈ പദ്ധതിയുടെ മുൻ ഗഡു ഫെബ്രുവരി 27 ന് കൈമാറിയിരുന്നു. പി.എം കിസാൻ പ്രകാരം, സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്.

ഈ പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് നേരിട്ട് സഹായം എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2019 ഫെബ്രുവരിയിലാണ് ഇത് സമാരംഭിച്ചത്. 13 ഗഡുക്കള്‍ ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫര്‍ ചെയ്തിട്ടുണ്ട്. പി.എം കിസാൻ യോജനയില്‍ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ ‘കിസാൻ കോര്‍ണര്‍’ സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ചെയ്യാം .