ക്രിമിയയിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 2,000 പേരെ ഒഴിപ്പിച്ചു

ക്രിമിയയിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 2,000 പേരെ ഒഴിപ്പിച്ചു

ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ തീ ആളിക്കത്തുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. ക്രിമിയിലെ പ്രധാന പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രണത്തിൽ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്‌ഫോടനം.

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനം. സോളിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്.

തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് ഇഡി

തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് ഇഡി

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത് രണ്ട് ദിവസങ്ങളിലായി 13.5 മണിക്കൂർ. പൊന്മുടിയുടെ വീട്ടിലെ റെയ്ഡിൽ 81.7 ലക്ഷം രൂപയുടെ പണം കണ്ടെടുത്തതായി ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഇ‍ഡി അധികൃതർ അറിയിച്ചു. മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ഇന്നു ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകള്‍ക്ക് മുന്‍പാകെ പല തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.

അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി

അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അര്‍പ്പിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ബംഗളൂരുവിലെ മലയാളികള്‍ ഒന്നടങ്കം പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി എത്തുകയാണ്. പത്ത് മണിയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം ബംഗളൂരുവില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ബംഗളുരു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ പന്ത്രണ്ട് മണി കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൂട് 50 ഡിഗ്രിക്ക് മുകളിൽ; വേനലിൽ വെന്തുരുകി യുഎഇ

ചൂട് 50 ഡിഗ്രിക്ക് മുകളിൽ; വേനലിൽ വെന്തുരുകി യുഎഇ

ദുബായ്: കനത്ത ചൂടിൽ യുഎഇ വെന്തുരുകുന്നു. ചൂട് അൻപത് ഡി​ഗ്രി സെന്റി​ഗ്രേഡിന് മുകളിലായി. സമീപകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ അബുദാബി അൽ ദഫ്‌റ മേഖലയിലെ ബഡാ ദഫാസിലാണ്‌ താപനില 50.1 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വർഷവും അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്‌റയിൽ താപനില 49 ഡിഗ്രി സെൽഷ്യസ്‌ കടന്നിരുന്നു. അബുദാബി, ദുബായ്‌, എന്നിവിടങ്ങളിൽ താപനില48 ഡിഗ്രി സെൽഷ്യസാണ്‌. അൽ ദഫ്‌റ മേഖലയിൽ ഇന്നും ചൂട്‌ 49 ഡിഗ്രിക്ക്‌ മുകളിലുണ്ട്‌.

ചിലയിടങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ താപനില വർദ്ധിപ്പച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഈയാഴ്‌ച ചൂട്‌ വർദ്ധിക്കുമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഏറ്റവും ചൂടേറിയ സമയം വീട്ടിനുള്ളിൽ തന്നെ കഴിയാനും സൂര്യപ്രകാശം നേരിട്ട്‌ ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകുന്നു. തൊഴിലാളികൾക്ക്‌ സൂര്യാഘാതം ഏൽക്കാതിരിക്കാൻ യുഎഇയിൽ സെപ്‌റ്റംബർ വരെ ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുണ്ട്‌.