by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രിയ സുഹൃത്തും സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയുമായ ആര്‍ബി ചൗധരി മികച്ചൊരു നിര്‍മ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. ‘അനേകം യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’ രജനീകാന്ത് പറഞ്ഞു.
‘ഇതിഹാസ നിര്‍മാതാവ് ആര്‍ബി. ചൗധരിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. വര്‍ഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാന്‍ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആര്‍ബി ചൗധരി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്.’ ചിരിഞ്ജീവി പറഞ്ഞു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.
കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങിയവ ആര്‍ബി ചൗധരി നിര്‍മിച്ച ചിത്രങ്ങളാണ്.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോയേഴ്സ് അസോസിയേഷനെ ഉപദേശിച്ചു.
നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്തരം ഒരു പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് വാദം നടക്കുന്നത്.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം വലിയൊരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചുവെന്നു മാത്രമല്ല, ദളപതി വിജയ്‌യുടെ പാർട്ടിയായ ടിവികെ ആദ്യമായി തിരഞ്ഞെടുപ്പിൽ അത്ഭുതകരമായി വിജയിച്ചു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം 35% വോട്ട് ഷെയർ നേടി, ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി.
ടിവികെയുടെയും ദളപതി വിജയുടെയും വൻ വിജയം തമിഴ്‌നാടിന് വീണ്ടും എംജിആർ കാലഘട്ടത്തെ ഓർമ്മിപ്പിച്ചു. 1977-ൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് അദ്ദേഹം തന്റെ സഖ്യകക്ഷികളോടൊപ്പം 33.5 ശതമാനം വോട്ട് നേടിയത്.
എംജിആറിന്റെ റെക്കോർഡ് തകർന്നു
ശ്രദ്ധേയമായി, ഒരു സഖ്യവുമില്ലാതെ, ഒറ്റയ്ക്ക് വിജയ് എംജിആറിന്റെ റെക്കോർഡ് മറികടന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനം അഭൂതപൂർവവും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കവുമായി കണക്കാക്കപ്പെടുന്നത്.
തിങ്കളാഴ്ച പുറത്തുവന്ന ഫലങ്ങൾ നോക്കുമ്പോൾ, ഡിഎംകെയ്ക്ക് 24% വോട്ട് (ഏകദേശം 11 ദശലക്ഷം വോട്ടുകൾ) ലഭിച്ചു, എഐഎഡിഎംകെയ്ക്ക് 21% (ഏകദേശം 10 ദശലക്ഷം വോട്ടുകൾ) ലഭിച്ചു. മറ്റ് പാർട്ടികളിൽ, കോൺഗ്രസിന് 3% (ഏകദേശം 1.6 ദശലക്ഷം വോട്ടുകൾ), ബിജെപിക്ക് 3% (ഏകദേശം 1.4 ദശലക്ഷം വോട്ടുകൾ), എൻടികെക്ക് 4% (ഏകദേശം 1.9 ദശലക്ഷം വോട്ടുകൾ) ലഭിച്ചു. ഡിഎംഡികെക്ക് 1.2% (ഏകദേശം 5.8 ലക്ഷം വോട്ടുകൾ) ലഭിച്ചു.
* തമിഴക വെട്രി കഴകം: 35% വോട്ട് ഷെയർ – 1.7 കോടി വോട്ടുകൾ
* ദ്രാവിഡ മുന്നേറ്റ കഴകം: 24% വോട്ട് വിഹിതം – 1.1 കോടി വോട്ടുകൾ
* അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം: 21% വോട്ട് ഷെയർ — 1 കോടി വോട്ടുകൾ
* ഇന്ത്യൻ നാഷണൽ കോൺഗ്രസ്: 3% വോട്ട് ഷെയർ — 1.6 ദശലക്ഷം വോട്ടുകൾ
* ഭാരതീയ ജനതാ പാർട്ടി: 3% വോട്ട് ഷെയർ — 1.4 ദശലക്ഷം വോട്ടുകൾ
* നാം തമിഴർ കച്ചി): 4% വോട്ട് വിഹിതം – 1.9 ദശലക്ഷം വോട്ടുകൾ
വിജയ്‌യുടെ വിജയത്തിന്റെ അർത്ഥം
ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ സിനിമാതാരങ്ങൾ എപ്പോഴും ആധിപത്യം പുലർത്തിയിട്ടുണ്ട്. എംജിആർ, കരുണാനിധി, ജയലളിത, എൻടി രാമറാവു എന്നിവരെല്ലാം സിനിമയിൽ നിന്ന് ഉയർന്നുവന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മെഗാസ്റ്റാറുകളായിരുന്നു. ‘ദളപതി’ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, ചരിത്രം ആവർത്തിക്കുമെന്ന് തോന്നി.
മുതിർന്ന നടൻ കമൽഹാസൻ പോലും “മക്കൾ നീതി മയ്യം” എന്ന ചിത്രത്തിലൂടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു, പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. വിജയത്തിന്റെ കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നു, ഭരണകക്ഷിയായ ഡിഎംകെയുടെ ശക്തമായ സംഘടന പോലും അതിന് മുന്നിൽ തകർന്നു.
സിനിമയുടെ “ദളപതി” ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ “സൂപ്പർസ്റ്റാർ” ആയി ഉയർന്നുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, തമിഴ്‌നാട് രാഷ്ട്രീയം പ്രധാനമായും രണ്ട് ധ്രുവങ്ങളെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്: ഡിഎംകെയും എഐഎഡിഎംകെയും.
വിജയ്‌യുടെ വിജയം കേവലം സിനിമാ ജനപ്രീതിയുടെ ഫലമായിരുന്നില്ല, മറിച്ച് ആഴത്തിലുള്ള തന്ത്രത്തിന്റെയും അടിസ്ഥാന ബന്ധത്തിന്റെയും ഫലമായിരുന്നു. വിജയ് നേരിട്ട് ലക്ഷ്യമിട്ടത് “ജനറൽ-ജി”യെയും ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളെയും ആയിരുന്നു. തൊഴിൽ, ആധുനിക വിദ്യാഭ്യാസം, അഴിമതി രഹിത ഭരണം എന്നിവയുടെ വാഗ്ദാനങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യുവാക്കളിൽ നേരിട്ട് പ്രതിധ്വനിച്ചു, ഇത് വിജയ്‌യുടെ വിജയത്തിലേക്ക് നയിച്ചു.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആര്‍ പെരിയകറുപ്പന് അപ്രതീക്ഷിത തോല്‍വി. ഒരു വോട്ടിനാണ് പെരിയകറുപ്പന്‍ പരാജയപ്പെട്ടത്.
തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതി ആര്‍ 83,375 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. അവസാന റൗണ്ടിന് തൊട്ടുമുമ്പ് വരെ പെരിയകറുപ്പന്‍ 30 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ഫലം ടിവികെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സി തിരുമാരന്‍ 29,054 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ് സീനിവാസ സേതുപതിയുടേത്. കന്നി തെരഞ്ഞെടുപ്പില്‍ തന്നെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാണ് അട്ടിമറിച്ചത്.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇറാന്റെ മിസൈലാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
‘ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചത്.
യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ ആക്രമണം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് വഴിയൊരുക്കുന്നത്. യുഎസ് – ഇറാന്‍ സംഘര്‍ഷത്തിനിടെ ഉണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഇറാനില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നതായി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ യുഎഇ അറിയിച്ചത്. ഇറാന്‍ തൊടുത്തുവിട്ട 15 മിസൈലുകളും നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലെ ഏറ്റവും വലിയ എണ്ണ കേന്ദ്രത്തില്‍ ഒരു ഡ്രോണ്‍ പൊട്ടിത്തെറിച്ചതായും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമാണെന്നും, ഉടന്‍ യുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇയും ഈ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുണ്ട്. സംഭവത്തോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ ഗുരുതരമാകുകയും, ആഗോള എണ്ണ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ പൂര്‍ണ്ണമായും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. യുഎസും യുഎഇയും ‘വീണ്ടും ഒരു ചതിക്കുഴിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ ജാഗ്രത പാലിക്കണം’എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി എക്സില്‍ കുറിച്ചു. യുഎഇയെയോ അതിന്റെ എണ്ണപ്പാടങ്ങളിലൊന്നിനെയോ ലക്ഷ്യമിടാന്‍ ടെഹ്റാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും അറിയിച്ചു.
by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ഫുജൈറ: യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണമെന്നു റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ തങ്ങളുടെ എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎഇ ഭരണകൂടം സ്ഥിരീകരിച്ചു.
ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായെന്നു അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫുജൈറ മീഡിയ ഓഫീസാണ് ആക്രമണത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്.
ഇറാൻ തിങ്കളാഴ്ച യുഎഇ ലക്ഷ്യമിട്ട് തൊടുത്ത 4 മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ വെളിപ്പെടുത്തി. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾ അറിയാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോടു അഭ്യർഥിച്ചു.

Recent Comments