അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ച്  എ ഐ എൽ യു

അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ച് എ ഐ എൽ യു

മുൻ അഡ്വക്കേറ്റ് ജനറലും എ ഐ എൽ യു സംസ്ഥാന പ്രസിഡന്റും ആയിരുന്ന അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് ആചരിച്ചു. അനുസ്മരണ സമ്മേളനം അഡ്വക്കേറ്റ് കല്ലമ്പലം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എ ഐ എൽ യു ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് കനിരാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് നിസാം കണിയാപുരം സ്വാഗതം ആശംസിച്ചു. അഡ്വക്കേറ്റ് മോഹൻദാസ്, ബിന്ദു ഉമ്മർ, സി ജെ രാജേഷ് കുമാർ, ജിനിരാജ് എന്നിവർ സംസാരിച്ചു.

അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു

അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു

ആറ്റിങ്ങൽ: ആലംകോട് ജനത ഡ്രൈവിംഗ് സ്കൂൾ ഉടമ പനമൂട് ഹൗസിൽ അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു.

ഭാര്യ: റാഹില ബീവി
മക്കൾ: ഫൈസൽ റഹ്മാൻ, സിയാഉൽഹഖ്, ഷമീം അഹമ്മദ്

തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി നാട്ടുകാർക്ക് ഭീഷണിയാകുന്നു

തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി നാട്ടുകാർക്ക് ഭീഷണിയാകുന്നു

ആറ്റിങ്ങൽ: ആലംകോട് ഉഷസ്സ് ലെയിനിൽ ആദ്യ വളവിൽ 2 വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ് സംരക്ഷണ ഭിത്തി. പല തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റെസിഡൻസ് അസോസിയേഷനും ജനപ്രതിനിധികളും നിരവധി തവണ നഗരസഭാധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുശ്ചമായ തുകയിൽ ലഭ്യമായ സാധനങ്ങളുപയോഗിച്ച് ചെയ്യാവുന്ന ഈ പണി അധികൃതരുടെ അനാസ്ഥ മൂലം നീണ്ടു പോകുന്നുവെന്നു നാട്ടുകാർ പറയുന്നു. നിരവധി സ്കൂൾ ബസുകൾ ഈ വളവിൽ ബന്ധപ്പെട്ടാണ് തിരിയുന്നത്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജി കോളനിയിലെ മിനി, ഷീജ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലം ഉളിയക്കോവിൽ ക്ഷേത്രത്തിന് പിറകിലുളള ഗവ. മെഡിക്കൽ ഗോഡൗണിൽ വൻ തീപ്പിടുത്തം.

ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.തീ കെടുത്താൻ ശ്രമം തുടരുന്നു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. തീയണയ്ക്കാൻ കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തി. മേഖലയിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇറങ്ങിയോടി സമീപ വാസികളെ ഒഴിപ്പിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു.

വാളക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വാളക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ആറ്റിങ്ങൽ: വാളക്കാട് ഇളമ്പ തടത്തിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി 10 പേർക്ക് പരിക്ക്. ഇന്ന് സന്ധ്യയ്ക്ക് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേയ്ക് പോകുകയായിരുന്ന സംഗീത ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന എസ് ആർ ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം നടന്നത്. 10 പേർക്ക് പരിക്ക് പറ്റി. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ആശ്വസിക്കാം, ഇനി പണം നഷ്ടമാകില്ല

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും.

കുടുംബാംഗങ്ങൾക്ക് കൈമാറാം

ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര് ചേർക്കേണ്ടതുണ്ട്. ടിക്കറ്റ് കൈമാറാൻ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ് എന്നത് ഓർമവേണം.

മുൻകൂട്ടി അപേക്ഷിക്കണം

ടിക്കറ്റ് കൈമാറണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് അപേക്ഷ നൽകേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദീർഘദൂര തീവണ്ടികളാണെങ്കിൽ തീവണ്ടി പുറപ്പെടുന്ന ദിവസവും, യാത്രികരുടെ യാത്രാതീയ്യതിയും വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിച്ച് വേണം അപേക്ഷ നൽകാൻ. ഒരു വ്യക്തിക്ക് ഒരു ഒരു തവണ മാത്രമേ ടിക്കറ്റ് മറ്റൊരാൾക്കായി മാറ്റാൻ കഴിയുകയുള്ളു.

എന്നാൽ യാത്രക്കാരൻ ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷിച്ചാൽ മതിയാകും. വിവാഹം, പോലുളള കാരണത്താൽ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം.ഓൺലൈനായും ഈ സൗകര്യം ലഭിക്കും. എൻസിസി കേഡറ്റുകൾക്കും ട്രാൻസ്ഫർ സേവനആനുകൂല്യങ്ങൾ ലഭിക്കും

ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ അല്ലെങ്കിൽ വോട്ടിംഗ് ഐഡി കാർഡ് പോലുള്ള ഐഡി പ്രൂഫ് കൈവശം വയ്ക്കണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാൽ മതിയാകും.