by Midhun HP News | Jan 27, 2026 | Latest News, കേരളം
വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ. കീടനാശിനി ശ്വസിച്ചാണ് മരിച്ചത്. ശ്രീദാസ് സത്യൻ താമസിച്ചിരുന്ന മുറിയിൽ മൂട്ടയെ അകറ്റാൻ കീടനാശിനി തളിച്ചിരുന്നു. ശ്രീദാസിൻ്റെ അനുമതിയില്ലാതെയാണ് കീടനാശിനി തളിച്ചത്. സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വയർ എഞ്ചീനിയറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകി
by Midhun HP News | Jan 27, 2026 | Latest News, കേരളം
കിളിമാനൂർ പാപ്പാല വാഹന അപകടത്തിലെ പോലീസ് വീഴ്ചയും ചികിത്സ പിഴവും ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിൽകെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പങ്കാളിയായി.
ബന്ധുക്കളും, നാട്ടുകാരും ആരോപിക്കുന്ന മറ്റ് രണ്ട് പ്രതികളെയും അടിയന്തിരമായി അറസ്റ്റ് ചെയ്യുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വലിയ ചികിത്സ പിഴവ് ആണ് രജിത്തിന്റെ മരണത്തില്ലേക്ക് നയിച്ചത്.മൂന്നു തവണ ചികിത്സയ്ക്ക് ചെന്നിട്ടും, എക്സ് റേ ഉൾപ്പെടെ എടുത്തിട്ടും രജിത്തിന്റെ വാരിയെലിന്റെയും നട്ടലിന്റെയും പൊട്ടൽ കണ്ടെത്താൻ മെഡിക്കൽ കോളേജ് ചികിത്സയിൽ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സാ പിഴവ് മനസിലാക്കുന്നതും അന്ന് തന്നെ രജിത്ത് മരണപെടുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ഈ ചികിത്സ പിഴവും ചൂണ്ടി കാട്ടിയിട്ടും നാളിതുവരെ ആയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആയതിനാൽ മേൽ വിഷയങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം,ഒപ്പം ഒന്നരയും അഞ്ചും വയസുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ചു സമരം തുടരുന്നു.
ഇനിയും സർക്കാരും ഭരണകൂടവും സമരത്തിനെ വെല്ലുവിളിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാൽ മന്ത്രി മാരെ വഴിയിൽ തടഞ്ഞും എംസി റോഡ് ഉപരോധവും വരും ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും.
by Midhun HP News | Jan 27, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും.
തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
by Midhun HP News | Jan 27, 2026 | Latest News, കേരളം
തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം സിപിഎമ്മിനെതിരെ നിയമസഭയില്‍ ഉന്നയിച്ചേക്കും.
by Midhun HP News | Jan 26, 2026 | Latest News, കേരളം
കോട്ടയം: എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
ഏറ്റുമാനൂരിലെ സമയക്രമം ഇങ്ങനെ
ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം: 09.42/09:43.
ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം : 04:34/04:35


by Midhun HP News | Jan 26, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 4000 കോടിയുടെ നിക്ഷേങ്ങള്‍ സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഭാവനം ചെയ്ത പദ്ധതികളില്‍ 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി10നകം നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ റോബോട്ടിക്സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും’കൈറ്റ്’വഴി ഫെബ്രുവരിയില്‍2500അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. കുട്ടികളില്‍ ബ്ലോക്ക് കോഡിങ്, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയില്‍ നൈപുണ്യം വളര്‍ത്താന്‍ സഹായിക്കും. സ്‌കൂളുകളില്‍ ആരംഭിച്ച 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വഴി 420 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
കാസര്‍ഗോഡ് കമ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണല്‍ സര്‍വീസ് സ്‌കീം വീട് നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്സൈറ്റ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും പുതിയ പോര്‍ട്ടല്‍ വഴി ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരിഷ്‌കരണം പൂര്‍ത്തിയായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ597ടൈറ്റിലുകളിലുള്ള പാഠപുസ്തകങ്ങളാണ് തയ്യാറാക്കിയിക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യും. മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Recent Comments