ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി

തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി.

കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ആരോഗ്യ വകുപ്പിനും കന്റോണ്‍മെന്റ് പൊലീസിനും കുടുംബം പരാതി നല്‍കിയിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഡോക്ടര്‍ എസ് എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തു.ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു.

അതിനെ തുടര്‍ന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതിന്റെ ഭാഗയമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി. കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അഡിമിറ്റ് ആയത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു.

ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്.

വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്ന് അസൂറ ബീവിയുടെ മകന്‍ മാജിദ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മാസമായി ചികിത്സ നടന്നുകൊണ്ടിക്കുന്നതാണ്. അമ്മയ്ക്ക് വിദഗ്ധ ചികിത്സ കിട്ടണം. ശക്തമായ നടപടി വേണം. പിഴവ് മനസ്സിലാക്കിയപ്പോള്‍ ഒപി ടിക്കറ്റ് തിരികെ ചോദിച്ചു. ഒപി ടിക്കറ്റ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പരാതി – മാജിദ് പറഞ്ഞു.

അഫാൻ സാധാരണ നിലയിലേക്ക്, കട്ടിലിൽ എഴുന്നേറ്റിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് മൊഴി

അഫാൻ സാധാരണ നിലയിലേക്ക്, കട്ടിലിൽ എഴുന്നേറ്റിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് മൊഴി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ അഫാൻ്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേറ്റ് അഫാൻ്റെ മൊഴി രേഖപ്പെടുത്തി.

കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരും, പരിഗണനയിലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരും, പരിഗണനയിലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (railway lines)ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചതാണിത്.

‘വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും.’ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്‍വേ ബജറ്റ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 3,042 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

”ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.” മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.

തന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സില്‍വര്‍ ലൈന്‍ നിര്‍ദ്ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍, എന്റെ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,” എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കണ്ടെത്താൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽവിദഗ്‌ദ്ധർ വരുന്നു

മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കണ്ടെത്താൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽവിദഗ്‌ദ്ധർ വരുന്നു

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എം‌എസ്‌സി എൽ‌എസ്‌എ 3 (MSC ELSA 3)ൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാണാതായ ചരക്കുകൾ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, കടലിലെ അടിത്തട്ട് മാപ്പിങ് നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ഇതിനായി, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്‌ദ്ധരുടെ സംഘം കേരളത്തിലെത്തും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

മൾട്ടി-ബീം സർവേ സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിയ കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.

കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പൽകമ്പനി ഇതിനകം ടി & ടി സാൽ‌വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാച്ചുറേഷൻ ഡൈവേഴ്‌സ് ( ആഴത്തിൽ , വെള്ളത്തിനടിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഡൈവേഴ്‌സ്) ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ കടൽത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടർ ലില്ലി എന്ന ടോ കപ്പലിൽ (കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള നൗക) മൾട്ടിബീം സർവേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് (SEAMAC III) എന്ന കപ്പൽ ഡൈവിങ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.

അപകടങ്ങൾ സംബന്ധിച്ച പരിശോധനകൾ നടന്നുവരികയാണെന്ന് മെർക്കന്റൈൽ മറൈൻ വകുപ്പ് (കൊച്ചി) പ്രിൻസിപ്പൽ ഓഫീസർ ജെ സെന്തിൽ കുമാർ പറഞ്ഞു. “കപ്പൽ ഉടമയുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ഥിതി അവലോകനം ചെയ്യുന്നതിനായി പതിവായി യോഗങ്ങൾ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

കപ്പൽ തകർച്ച ഉണ്ടായക്കിയ പരിസ്ഥിതി ആഘാതം നമ്മുടെ കടലിൽ നിന്ന് പൂർണ്ണമായും പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് കെഎസ്ഡിഎംഎയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ” കപ്പൽ തകർച്ച നമ്മുടെ അധികാരപരിധിക്ക് പുറത്താണ് എന്നതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഒരു പങ്കുമില്ല,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിയുക്ത ഓൺ-സീൻ കമാൻഡർ (ഒരു നിർദ്ദിഷ്ട പ്രദേശത്തിനുള്ളിൽ തിരയൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ളവർ) ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ദിവസേന വ്യോമ നിരീക്ഷണം നടത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി എണ്ണ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 14.6 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകൾ ഉൾപ്പെടെ 640 കണ്ടെയ്നറുകളുമായി പോയ എംഎസ്‌സി എൽഎസ്എ 3 എന്ന കപ്പൽ മുങ്ങിയത്. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും മത്സ്യബന്ധന നിരോധനത്തിന് കാരണമാവുകയും ചെയ്തു. 120 കിലോമീറ്റർ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്നറുകൾ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ കേടുകൂടാതെ ലഭിച്ച 18 കണ്ടെയ്നറുകൾ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.

‘ഈ കപ്പ് ഏറ്റുവാങ്ങാന്‍ യോഗ്യന്‍’; ഡിവില്ലിയേഴ്‌സിനെ മറക്കാതെ കോഹ്‌ലി, ആഘോഷത്തില്‍ ഗെയ്‌ലും

‘ഈ കപ്പ് ഏറ്റുവാങ്ങാന്‍ യോഗ്യന്‍’; ഡിവില്ലിയേഴ്‌സിനെ മറക്കാതെ കോഹ്‌ലി, ആഘോഷത്തില്‍ ഗെയ്‌ലും

അഹമ്മദാബാദ് : പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ (IPL 2025 ) കിരീടം സ്വന്തമാക്കിയപ്പോള്‍ എല്ലാ കണ്ണുകളും നീണ്ടത് വിരാട് കോഹ്‌ലി എന്ന താരത്തിലേക്കായിരുന്നു. കപ്പിനും ചുണ്ടിനും ഇടയില്‍ മൂന്ന് തവണ വഴുതിപ്പോയ കിരീടം തങ്ങള്‍ക്കെന്ന് ഉറപ്പിച്ച നിമിഷം ബൗണ്ടറിക്കു സമീപം ഫീല്‍ഡ് ചെയ്തിരുന്ന കണ്ണീരോടെ ഗ്രൗണ്ടില്‍ മുട്ടുകുത്തി.

ആവേശം വാനോളമുയര്‍ന്ന കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിന്റെ പോരാട്ടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ പ്രതിരോധത്തിന് ആറു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വിജയത്തെ കുറിച്ച് കോഹ്‌ലി സംസാരിച്ചതത്രയും 18 വര്‍ഷം നീണ്ട ആ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു. കിരീടം അകന്നുനിന്നിട്ടും ആര്‍സിബി ജഴ്‌സിയോട് കാട്ടിയ വിശ്വസ്തതയെക്കുറിച്ചായിരുന്നു. ഒപ്പം തന്റെ പഴയ പടനായകരെ കുറിച്ചും.

”ടീമിനേപ്പോലെ തന്നെ ആരാധകരും ഒരുപോലെ അര്‍ഹിച്ച കിരീടമാണിത്. 18 വര്‍ഷമാണ് കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തും ഈ ടീമിന് നല്‍കി. കളിച്ച എല്ലാ സീസണിലും കിരീടമായിരുന്നു ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്തു. ഒടുവില്‍ ലക്ഷ്യം നേടി. ”ഇങ്ങനെയൊരു ദിവസം അവിശ്വസനീയം തന്നെയാണ്. അവസാന പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിപ്പോയി. ഈ നിമിഷം വല്ലാത്ത സന്തോഷം നല്‍കുന്നു. എ ബി. ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി ചെയ്ത എല്ലാക്കാര്യങ്ങളും ഓര്‍ക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലു വര്‍ഷമായെങ്കിലും ആര്‍സിബിക്കായി കൂടുതല്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തില്‍ വന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യനും അദ്ദേഹമാണ്’ കോലി പറഞ്ഞു.

കിരീട ദാനചടങ്ങളില്‍ ക്രിസ് ഗെയ്ലിനെയും എബി ഡിവില്ലിയേഴ്സും കോഹ്ലിക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ആര്‍സിബി ഫൈനലില്‍ പരാജയപ്പെട്ട 2011 ലും 2016 വര്‍ഷങ്ങളില്‍ ഗെയ്ല്‍, ഡിവില്ലിയേഴ്സ്, കോഹ്ലി എന്നിവരായിരുന്നു ടീമിന്റെ നട്ടെല്ല്. 2011 ലാണ് ഗെയ്ലും ഡിവില്ലിയേഴ്സും ആര്‍സിബിയില്‍ എത്തിയത്. 2017 വരെ ഗെയ്ല്‍ ടീമില്‍ തുടര്‍ന്നു. 2021 ല്‍ വിരമിക്കുന്നതുവരെ ഡിവില്ലിയേഴ്സും ക്യാമ്പിന്റെ ഭാഗമായിരുന്നു.

ആര്‍സിബിയുടെ വിജയം എ ബി. ഡിവില്ലിയേഴ്‌സും ആഘോഷമാക്കി. ഈ സാല കപ്പ് നമദെ എന്ന ആര്‍സിബി മുദ്രാവാക്യം ഈ സാല കപ്പ് നമുദ് എന്ന് തിരുത്തിയാണ് ഡിവില്ലിയേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.