‘രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം’; സിസ തോമസിന്റെ പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

‘രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം’; സിസ തോമസിന്റെ പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ.സിസ തോമസ്(dr.sisa thomas) വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ വിരമിക്കുമ്പോഴുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസ്സമായി നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. എന്നാല്‍ പ്രശ്‌നങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് തീര്‍ക്കേണ്ടതല്ലേ എന്നാണ് കോടതി ചോദിച്ചത്. കഴിഞ്ഞ 2 വര്‍ഷമായി സിസ തോമസ് ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്ക് ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 2023 മാര്‍ച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഇത് അനുവദിച്ചു കിട്ടാന്‍ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ചെയ്യാത്ത കുറ്റത്തിനു ദുരിതമനുഭവിച്ചത് 25 വർഷം; അഴിമതി കേസിൽ മുൻ കൃഷി ഓഫീസർ കുറ്റക്കാരിയല്ലെന്ന് കോടതി

ചെയ്യാത്ത കുറ്റത്തിനു ദുരിതമനുഭവിച്ചത് 25 വർഷം; അഴിമതി കേസിൽ മുൻ കൃഷി ഓഫീസർ കുറ്റക്കാരിയല്ലെന്ന് കോടതി

കൊച്ചി: ചെയ്യാത്ത കുറ്റത്തിനു വിജിലൻസ് കേസിൽ കുടുങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് (agriculture officer) 25 വർഷങ്ങൾക്കു ശേഷം ആശ്വാസം. മൂവാറ്റുപുഴ നെല്ലാട് തോപ്പിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ലൈല (69)യാണ് കാൽ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവിൽ കുറ്റവിമുക്തയായത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അവർക്ക് ആശ്വസമാകുന്ന വിധി പുറപ്പെടുവിച്ചത്. ലൈല കുറ്റക്കാരിയല്ലെന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചതോടെ കോടതി വിശദമായ തുടർ വാദം കേട്ടാണ് ഇവരെ വിട്ടയച്ചത്.

പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലൈല. കർഷകർക്കു നൽകാനുള്ള പണം കൃഷി ഓഫീസർമാർക്ക് നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ സിസി 265/16 കേസാണ് ലൈലയ്ക്ക് നിയമക്കുരുക്കായത്. 1993 ഓക്ടോബർ 1 മുതൽ 1996 ജനുവരി 30 വരെയുള്ള കാലഘട്ടത്തിൽ പണാപഹരണം, ഔദ്യോ​ഗിക രേഖകളിൽ കൃത്രിമം നടത്തൽ, വിശ്വാസവഞ്ചന, അക്കൗണ്ടുകളുടെ ദുരുപയോ​ഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ അനുസരിച്ച് 1999 മാർച്ച് 12നു ഇവരുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സർക്കാരിനെ വെട്ടിച്ച് 3,47,384 രൂപ കൈവശപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.

നിരപരാധിയാണെന്നു ഉത്തമ ബോധ്യമുള്ളതിനാൽ കേസിൽ നിന്നു ഒഴിവാക്കാൻ 2013ൽ ലൈല വിടുതൽ ഹർജി ഫയൽ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് കേസ് തുടക്കത്തിൽ പരി​ഗണിച്ചത്. പിന്നീട് മൂവാറ്റുപുഴയിൽ വിജിലൻസ് കോടതി വന്നതോടെ കേസ് ഇങ്ങോട്ടേക്ക് മാറ്റി. കോവിഡ് വന്നതോടെ തുടർ നടപടികളെല്ലാം മുടങ്ങി. പിന്നീട് കേസിൽ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് അറിയിച്ചു. അതോടെ കേസ് വീണ്ടും നീണ്ടു.

ആദ്യ കുറ്റപത്രത്തിൽ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോർട്ട് കോടതിയിൽ നൽകി. സർക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാർജ് നൽകി തുടർ നടപടി എടുക്കാൻ വിജിലൻസ് കോടതിയോട് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവിൽ കണ്ടെത്തി. ഇതോടെയാണ് കാൽനൂറ്റാണ്ടിനിപ്പുറം അവർക്ക് ആശ്വാസമായത്.

കൃഷി ഓഫീസറായാണ് ലൈല ജോലിയിൽ പ്രവേശിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കേസ്. തുടർന്നു കൃഷി ഓഫീസറാക്കി തരംതാഴ്ത്തി. 2012ലാണ് വിരമിച്ചത്.

‘ഈ യാത്രയുടെ അവസാനം സത്യം ജയിക്കും’;ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

‘ഈ യാത്രയുടെ അവസാനം സത്യം ജയിക്കും’;ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദന്‍(Unni mukundan) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ ദേശീയ പാതാ പ്രവൃത്തികൾ പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദ്ദേശം നൽകിയതായി കെ സി വേണുഗോപാൽ

സംസ്ഥാനത്തെ ദേശീയ പാതാ പ്രവൃത്തികൾ പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദ്ദേശം നൽകിയതായി കെ സി വേണുഗോപാൽ

കേരളത്തിലെ ദേശീയ പാതകളുടെ (NH 66) നിർമ്മാണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സിഎജി) പെർഫോമൻസ് ഓഡിറ്റ് നടത്താൻ നിർദ്ദേശിച്ചതായി പിഎസി ചെയർമാൻ കെ സി വേണുഗോപാൽ പറഞ്ഞു.

ഏഴ് ജില്ലകളിൽ നിന്ന് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കരാറുകളും രൂപകൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപ കരാറുകൾ നൽകുന്നതിൽ വ്യാപകമായ അഴിമതി നടന്നതായി ആരോപണങ്ങൾ ഉള്ളതിനാലാണ് സിഎജി ഓഡിറ്റ് ശുപാർശ ചെയ്യുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. “കേരളത്തിലെ ദേശീയ പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഓഡിറ്റിന്റെ പരിധിയിൽ ഉൾപ്പെടും,” അദ്ദേഹം പറഞ്ഞു.

ഗതാഗത സെക്രട്ടറിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) ഡിസൈൻ പിഴവുകൾ സമ്മതിച്ചതായി വേണുഗോപാൽ പറഞ്ഞു. “സംഭവവികാസങ്ങൾ തങ്ങളെ ഞെട്ടിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു,” അദ്ദേഹം പറഞ്ഞു.

“ഏറ്റവും ഭയാനകമായ കാര്യം, മുഴുവൻ പദ്ധതിയുടെയും ഗുണനിലവാര നിയന്ത്രണം പരിശോധിക്കാൻ ഒരു ഉന്നതതല സമിതി ഇല്ല എന്നതാണ്. മുഴുവൻ ജോലിയും മേൽനോട്ടം വഹിക്കാൻ ഒരു സാങ്കേതിക സംഘവുമില്ല,” അദ്ദേഹം പറഞ്ഞു.

എൻഎച്ച്എഐ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച കേരളം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. “എൻഎച്ച്എഐ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനം സന്ദർശിക്കും. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ മാത്രം പരിശോധന ഒതുക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർകൂടാതെ, ഐഐടി പാലക്കാട്, സിആർആർഐ, ജിഎസ്ഐ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നംഗ സാങ്കേതിക സംഘം തകർച്ചകളും വിള്ളലുകളും റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ പരിശോധിക്കും. ഈ സംഘങ്ങളോട് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

കൂരിയാട് വീണ്ടും ഇടിഞ്ഞു

അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത 66-ന്റെ ഒരു ഭാഗം ബുധനാഴ്ച രാത്രി ഇടിഞ്ഞുവീണു. സംരക്ഷണഭിത്തി തകർന്നു, മണ്ണും കല്ലും സർവീസ് റോഡിലേക്ക് വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മെയ് 19 ന് റോഡ് ഇടിഞ്ഞ സ്ഥലത്ത് നിന്ന് വെറും മീറ്ററുകൾ അകലെയാണ് അപകടം നടന്നത്. സംരക്ഷണ ഭിത്തിയിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

കൂരിയാട് മുതൽ കൊളപ്പുറം വരെ റോഡ് മുഴുവനായും പൊളിച്ചുമാറ്റി വയഡക്ട് നിർമ്മിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ ആവശ്യത്തെ പിന്തുണച്ചു.മ്മാണത്തെക്കുറിച്ച് ആശങ്കയുള്ള പ്രദേശങ്ങളും അവർ സന്ദർശിക്കണം,” അദ്ദേഹം പറഞ്ഞു.

കപ്പൽ മുങ്ങിയത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

കപ്പൽ മുങ്ങിയത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

മെയ് 25 കേരള തീരത്ത് കപ്പൽ മുങ്ങിയതിനെ (Shipwreck) തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം (CMFRI) പഠനം ആരംഭിച്ചു. അപകടകരമായ ചരക്ക് കയറ്റിയ എം എസ് സി എൽസ 3 (MSC Elsa 3) എന്ന കപ്പൽ മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്

പഠനത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നാല് സംഘങ്ങളെ എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഓരോ ജില്ലയിലെയും 10 സ്റ്റേഷനുകളിൽ നിന്ന് വെള്ളം, ഫൈറ്റോപ്ലാങ്ക്ടൺ (കടലിൽ ഒഴുകി നടക്കുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലം), അവശിഷ്ട സാമ്പിളുകൾ എന്നിവ പതിവായി ടീമുകൾ ശേഖരിക്കുന്നു.

വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്, പി എച്ച്, പോഷകങ്ങൾ മുതലായവ ഉൾപ്പെടെയുള്ള ജലത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പഠിക്കുകയും. എണ്ണ ചോർച്ച കണ്ടെത്തുന്നതിനായി വെള്ളത്തിലും മണ്ണിലും എണ്ണയുടെയും ഗ്രീസിന്റെയും സാന്നിധ്യം നിരീക്ഷിക്കുകയും തീരദേശ മണ്ണിലെ ബെന്തിക് ഓർഗാനിസം (കടൽ തടാകം തുടങ്ങിയിടങ്ങളിലെ അടിത്തട്ടിലുള്ള ജീവജാലം) എന്നിവ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യും.

അപകടസ്ഥലത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാൻ ഓൺ-ബോർഡ് സർവേ ആരംഭിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം അത് സാധ്യമായിരുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് ചെയ്യും. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിലവിൽ സാധ്യമല്ലാത്തതിനാൽ, പ്രതികൂല കാലാവസ്ഥ തുടരുന്നത് മത്സ്യ സാമ്പിളുകൾ പരിശോധിക്കുന്നതിനും സാധ്യമായില്ല. വിശകലനത്തിനായി കടലിലെ ബെന്തിക് ഓർഗാനിസം ശേഖരിക്കും.

“കപ്പൽച്ചേതവുമായി ബന്ധപ്പെട്ട വിവിധ തരം സമുദ്ര മലിനീകരണം മനസ്സിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഭാവിയിലെ മാനേജ്മെന്റ് നടപടികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുകയും ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും ചെയ്യും,” ഡയറക്ടർ ഗ്രിൻസൺ ജോർജ് പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന്‍ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്(POCSO case). ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി.