ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മികച്ച 17 കർഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ -ശശിധരൻ നായർ കാർത്തിക ആറ്റിങ്ങൽ, മുതിർന്ന കർഷക -ആരിതാ ബീവി ഷൈന കോട്ടേജ് ആറ്റിങ്ങൽ, വനിതാ കർഷക -ഓമനയമ്മ ചിത്തിഅത്തം ആറ്റിങ്ങൽ, നെൽകൃഷിക്കുള്ള പ്രത്യേക പുരസ്കാരം- ആറ്റിങ്ങൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തനത് നെല്ലിനുകളുടെ സംരക്ഷക അവാർഡ് -വിഷ്ണു ഹരിഹരവിലാസം ആറ്റിങ്ങൽ, മികച്ച ക്ഷീരകർഷക- ദിവ്യ നിവാസ് എൽ എം എസ് ജംഗ്ഷൻ ആറ്റിങ്ങൽ, മികച്ച സമ്മിശ്ര കർഷകർ-എം നാരായണൻ തമ്പി കൈലാസ് ആറ്റിങ്ങൽ, മികച്ച പച്ചക്കറി കർഷകർ – സീനാ ഇന്ദിരാമന്ദിരം ആറ്റിങ്ങൽ, മികച്ച കിഴങ്ങ് വർഗ്ഗ കർഷക- രമാദേവി പില്ലാവിള ആലങ്കോട്, മികച്ച കർഷക തൊഴിലാളി- ഗോപി ദേവസ്വം വിള അവനവഞ്ചേരി, മികച്ച യുവകർഷക -ഗീത ഗീതം ആറ്റിങ്ങൽ, മികച്ച കുട്ടി കർഷകൻ – ആരോമൽ വിഎച്ച്എസ്ഇ ആറ്റിങ്ങൽ, മികച്ച ജൈവ കർഷകൻ -മധു ജി ആർ ധന്യ ആറ്റിങ്ങൽ, മികച്ച കൃഷിയിലുള്ള സ്കൂൾ -ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് ആറ്റിങ്ങൽ, മികച്ച കൂൺ കർഷകൻ -രാജീവ് മക്കു മഷ്റൂം, ആറ്റിങ്ങൽ മികച്ച പുഷ്പ കൃഷി ക്കുള്ള അവാർഡ് അനുപമ ലക്ഷ്മി മംഗളം ആറ്റിങ്ങൽ. പച്ചക്കറി കൃഷിക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം – രാജി ആർ ലീന നിവാസ് ആറ്റിങ്ങൽ.

കൂടാതെ കഴിഞ്ഞ അഞ്ചുവർഷത്തെ കൃഷിവകുപ്പിലെ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാർഷിക മാഗസിൻ പ്രകാശനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൗൺസിലറേയും നിയന്ത്രണത്തിൽ ചെയർപേഴ്സൺ നൽകി നിർവഹിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ കൃഷിവകുപ്പിനോടുള്ള ആത്മാർത്ഥ സഹകരണത്തിന് ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി കൃഷിവകുപ്പ് സ്നേഹാദരവ് നൽകി.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എസ്, ക്ഷേമകാര്യ ചെയർമാൻ കമ്മിറ്റി ചെയർമാൻ എം ആർ നജാം, ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ രമ്യ സുധീർ, മരാമത്ത് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസചെയർപേഴ്സൺ ഗിരിജ, ആറ്റിങ്ങൽ എ എം ടി എസ് സി ബി പ്രസിഡണ്ട് എം മുരളീധരൻ, കാർഷിക വികസന കമ്മറ്റി പ്രതിനിധി രാധാകൃഷ്ണക്കുറുപ്പ്, കിസാൻ സഭ ചെന്താമരാക്ഷൻ എന്നിവർ ആശംസ അർപ്പിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ലേജു കൃതജ്ഞത പറഞ്ഞ പരിപാടികൾ അവസാനിപ്പിച്ചു.

സി വി ആർ എ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സി വി ആർ എ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ (CVRA)യും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

ക്യാപ്റ്റൻ വിക്രം റോഡിലെ കാന്തി ഭവനിൽ വച്ചു നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ്‌ എം. സുരേഷ് ബാബു നിർവഹിച്ചു. ശ്രീ നേത്ര കണ്ണാശുപത്രിയിലെ സീനിയർ ഡോ. സരസ്വതി ക്യാമ്പിന് നേതൃത്യം നൽകി. മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി എസ്. സുരേന്ദ്രൻ, ഖജാൻജി ഷാനി ഷാനവാസ്, ഉഷാ കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

വർഗീയതക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം; അഡ്വ. വി ജോയി എം എൽ. എ

വർഗീയതക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം; അഡ്വ. വി ജോയി എം എൽ. എ

വർഗീയതയ്ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടത്തെ ശക്തിപ്പെടുത്തുണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എം എൽ. എ പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. അവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കള്ള കേസുകളിൽ കുടുക്കിഅവരെ ജയിൽ അടക്കുകയും ചെയ്യുന്നു.
അതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് ഛത്തീസ്ഗഡിലും ഒറീസയിലും നടന്ന കടന്നാക്രമണങ്ങൾ.

ഒറ്റക്കെട്ടായി ചെറുതുകൊണ്ടുമാത്രമാണ് കന്യാസ്ത്രീകൾക്ക് കൃത്യമായി ജാമ്യം ലഭിച്ചത്.
കേന്ദ്രം സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ചിട്ടും വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പിന്നോക്കം പോകാതെ എല്ലാ മേഖലയിലും വികസനവും എത്തിക്കാൻ ശ്രമിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ. സർക്കാരിന് എതിരെ നടക്കുന്ന
പ്രതിലോമ പ്രവർത്തനങ്ങളെ ചെറുത് തോൽപ്പിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി കായിക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.വി.ജോയി എംഎൽഎ.
ചടങ്ങിൽ വെച്ച് വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ 55 ഓളം വരുന്ന നേതാക്കളെയും പ്രവർത്തകരെയും രക്ത പതാക നൽകി ജില്ലാ സെക്രട്ടറി സ്വീകരിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സി. പയസ്, എസ്. പ്രവീൺ ചന്ദ്ര, സജി സുന്ദർ എന്നിവർ സംസാരിച്ചു.

ചന്ദ്രമോഹനൻ (80) നിര്യാതനായി

ചന്ദ്രമോഹനൻ (80) നിര്യാതനായി

ആറ്റിങ്ങൽ കടുവയിൽ ഗോകുലത്തിൽ ചന്ദ്രമോഹനൻ (80) നിര്യാതനായി

ഭാര്യ: സൂര്യപ്രഭ
മക്കൾ: രാജേഷ്, ലത, മഞ്ചു
മരുമക്കൾ: സന്ധ്യ, അനിൽകുമാർ, ശ്രീകുമാർ
സംസ്കാരം തിങ്കൾ പത്തിന്

കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത് വയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും, നാലു മരണം

കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത് വയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും, നാലു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കശ്മീരിലെ കത് വയിലെ ജോധ് ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തെ നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത് വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ 60 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും പിന്നാലെയാണ് കശ്മീരിലെ കത് വയിലും മേഘവിസ്‌ഫോടനമുണ്ടായത്. റെയില്‍വേ ട്രാക്ക്, ദേശീയപാത-44, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ കനത്ത മഴയില്‍ തകര്‍ന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

വീണ്ടും ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

വീണ്ടും ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വയനാട്ടിലും അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയും കാറ്റും മൂടി കെട്ടിയ അന്തരീക്ഷവും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.