by Midhun HP News | Jun 25, 2025 | Latest News, കേരളം
ട്രെയിലർ ലോറിയില്‍ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടില്‍ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാള്‍ പാലാരിവട്ടത്തെ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.
കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്ബനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതല്‍ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഓടിച്ചയാള്‍ക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറില്‍ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.
റോഷനും അനീഷും റാമ്ബില്‍ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറില്‍ റിവേഴ്സ് ഗിയറില്‍ ഇറക്കവേ കാർ വേഗത്തില്‍ ഉരുണ്ടിറങ്ങി. റാമ്ബില്‍ നില്‍ക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. എൻ.എക്‌സ് ജോസഫിന്റെയും പരേതയായ ആനി ജോസഫിന്റെയും മകനാണ്. ഭാര്യ: ഷെല്‍മ റോഷൻ. മക്കള്‍: ആൻസിയ റോഷൻ, എവിലിൻ റോഷൻ.
by Midhun HP News | Jun 25, 2025 | Latest News, കേരളം
ഗുജറാത്തിലെ ഖേദാ ജില്ലയിലെ ഉത്തർചന്താ ഗ്രാമത്തിൽ നിന്നുള്ള ഗിരീഷ് പാർമർ (വയസ്സ് 18) എന്ന യുവാവിന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനോട് അത്യധികം സ്‌നേഹമായിരുന്നു. എവിടെയായാലും അവൻ ബുള്ളറ്റിലാണ് യാത്ര ചെയ്യുന്നത് പതിവ്. ഒരു ദിവസം ഗ്രാമത്തിന് പുറത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ ട്രാക്ടറുമായി ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗിരീഷ്, 12 ദിവസം ചികിത്സയിലായ ശേഷം മരണം പ്രാപിച്ചു.
അവനെ സംസ്കരിക്കാൻ കുടുംബാംഗങ്ങൾ മൃതദേഹം കൊണ്ടുപോയി. ബുള്ളറ്റിനോട് ഉണ്ടായ അതീവ സ്‌നേഹത്തിന്റെ ഭാഗമായി, ഗിരീഷിന്റെ മൃതശരീരത്തിനൊപ്പം തന്നെ ബുള്ളറ്റും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വലിയ കുഴി തയ്യാറാക്കി, ഗ്രാമീണരും ബന്ധുക്കളും സാക്ഷികളായി നിൽക്കേ ഗിരീഷിന്റെ ശരീരവും ബുള്ളറ്റും അതിൽ താഴ്ത്തി, മണ്ണിട്ട് അടച്ചു. ബുള്ളറ്റിന് പുറമെ അവൻ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും കൂടെ സംസ്‌കരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഗിരീഷിന്റെ അച്ഛൻ സഞ്ജയ് പറഞ്ഞു:
“ബുള്ളറ്റ് ആയിരുന്നു അവന്റെ ലോകം. അതിനാൽ അവന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ, അവൻ ഉപയോഗിച്ച ബുള്ളറ്റിനെയും കൂടെ അടക്കം ചെയ്യേണ്ടി വരുമെന്നു ഞങ്ങൾ തീരുമാനിച്ചു. അവൻ പറഞ്ഞിരുന്നു – മരിച്ചാലും ബൈക്ക് തനോടൊപ്പം വേണമെന്നു. “ഗിരീഷ് ഈ കൊല്ലം 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. ഒരു കോളേജിലേക്ക് അഡ്മിഷൻ അപേക്ഷ നൽകി മടങ്ങിക്കൊണ്ടിരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ഇടയാവണം, കൈലാസം വീട്ടിൽ പരേതനായ വേലുപ്പുള്ള മകൻ സുന്ദരൻ (60) നിര്യാതനായി.
ഭാര്യ: ഗീതാ കുമാരി
മകൻ: സംഗീത എസ് നായർ
മകൾ: സുമി എസ് നായർ
മരുമകൻ: അരുൺ
സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത
ടെഹ്‌റാന്‍ : ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് പ്രസിഡന്റ് പെസെഷ്‌കിയന്‍ അവകാശപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചു. ശത്രുവിന് കടുത്ത ശിക്ഷ നൽകി. ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാന്റെ വിജയത്തിൽ സേനകളെ അഭിനന്ദിച്ച പെസഷ്കിയാൻ, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും, യുഎസുമായി ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും പെസഷ്കിയാൻ പറഞ്ഞു. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത
വായന പക്ഷാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 6, 7 ക്ലാസിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു. ലൈബ്രറി സെക്രട്ടറി ഗിരി കെ എസ് കുട്ടികളോട് സംവദിച്ചു. ആയിരക്കണക്കിന് പുസ്തക ശേഖരമുള്ള ലൈബ്രറി കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവും പങ്കുവച്ചു.
by Midhun HP News | Jun 25, 2025 | Latest News, കേരളം
അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ മാപ്പ് അപേക്ഷ നൽകി എന്ന പേരിൽ ഇടക്കാലത്ത് ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ആൻഡമാൻ ജയിലിലായിരിക്കെ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് അപേക്ഷ എഴുതി നൽകിയത് പോലെ അടിയന്തരാവസ്ഥയിൽ പിണറായി വിജയൻ മാപ്പ് അപേക്ഷ എഴുതി നൽകിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് 1920 മാർച്ച് 30നാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നാണ് ലഭ്യമായ രേഖകളെല്ലാം വ്യക്തമാക്കുന്നത്. ഇത് രണ്ടും കൂടെ ചേർത്ത് വച്ചാണ് പ്രചാരണം നടത്തിയത്.
പിണറായി വിജയൻ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയപ്പോൾ മേയ് 25ന് അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് നൽകിയ കത്താണ് മാപ്പപേക്ഷയായി വ്യാഖ്യാനിച്ച് ഇടക്കാലത്ത് പ്രചാരണം നടത്തിയത്. രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിരുന്നു. പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഈ യഥാർത്ഥ കത്ത് അധികമാരും കണ്ടിട്ടില്ല.
ഈ കത്തിലേക്ക് പോകുന്നതിന് മുമ്പ് കണ്ണൂർ ജയിലിലെ കഥ കൂടി അറിയാം
കൊളോണിയൽ വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകാധിപത്യവാഴ്ച വരെയുള്ള ഇരുണ്ടകാലങ്ങളെയും വൻമതിലുകളിൽ കിടന്ന് വിമോചന സ്വപ്നങ്ങൾ കണ്ട് അതിനുള്ളിൽപ്പെട്ടവരുടെയും ഓർമ്മകൾ നിലയ്ക്കാത്ത ചുമരുകളാണ് കണ്ണൂർ സെൻട്രൽ ജയിലേത്. മലബാർ കലാപം, സ്വാതന്ത്ര്യ സമരം, കയ്യൂർ കരിവെള്ളൂർ സമരം, അടിയന്തരാവസ്ഥ വിരുദ്ധ സമരം എന്നിങ്ങനെ വിവിധ സമരങ്ങളുടെ ഭാഗമായവരെ തടവിൽ പാർപ്പിച്ച ഇടം. ആ സ്ഥലത്ത് ആ ചരിത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടുത്തി മ്യൂസിയം ആരംഭിക്കാൻ കണ്ണൂർ ജയിൽ അധികൃതർ ആലോചിക്കുന്നു.
അടിയന്തരാവസ്ഥയുടെ 50 വർഷം എത്തുമ്പോൾ അന്നത്തെ കണ്ണൂർ സെൻട്രൽ ജയിലിന്റെ ചുവരുകൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിന്റെ ഓർമ്മകളെ 50 വർഷത്തിന് ശേഷവും നിശബ്ദമായി ഓർമ്മിക്കുന്നു.
കണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയമായ സംഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ചരിത്ര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ആ ഇരുണ്ട കാലത്തിന്റെ അമ്പതാം വർഷത്തിൽ രാജ്യത്തുടനീളമുള്ള നിരവധി ജയിലുകളെയും പോലെ, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പോലും അറിയാതെ തടവിലാക്കപ്പെട്ട നിരവധി പേരെ കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു.
അക്കാലത്ത്, നിരവധി തടവുകാരെ ഒരൊറ്റ ഹാളിൽ തിക്കിത്തിരക്കി പാർപ്പിക്കുന്നത് അസാധാരണമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, സാധാരണ പൗരന്മാരും ഒരുപോലെ ജയിലുകൾക്കുള്ളിൽ സ്ഥലപരിമിതി പോലുമില്ലാതെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു, പലപ്പോഴും ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.
പയ്യന്നൂർ സ്വദേശിയായ ഗോവിന്ദ വർമ്മ രാജൻ (69) 18 വയസ്സുള്ളപ്പോൾ പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ കോളേജ് കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ടു. കാസർഗോഡ് സബ് ജയിലിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പിണറായി വിജയൻ നേരിട്ട പൊലീസ് മർദ്ദനവും എഴുതി കത്തും
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തുപറമ്പ് എംഎൽഎ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരന്നു പിണറായി വിജയനെ ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം അദ്ദേഹം എങ്ങനെയാണ് പൊലീസ് രാജ് നടപ്പാക്കിയതെന്ന് നിയമസഭയിൽ വിവരിച്ച രേഖ ഇപ്പോഴും ചരിത്രമാണ്. ആ സമയം ചെയറിലുണ്ടായിരുന്ന ( സ്പീക്കറുടെ കസേരയിൽ) ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആർ എസ് പി നേതാവ് കൂടെയായ ആർ എസ് ഉണ്ണി (അന്ന് ഭരണപക്ഷത്താണ് ആർ എസ് പി) പിണറായി വിജയന്റെ പ്രസംഗത്തിന് ശേഷം അതിനോട് വൈകാരികമായി നിലയിൽ പ്രതികരിച്ചതും ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
Recent Comments