ശിവരാജൻ (80) അന്തരിച്ചു
ആറ്റിങ്ങൽ കോട്ടപ്പുറം അഞ്ജലിയിൽ ശിവരാജൻ (80) അന്തരിച്ചു.
മക്കൾ: ബാബു, പരേതയായ ജയ, ബിന്ദു.
മരുമകൻ: അജയകുമാർ.
ചെറുമകൾ: ശിവപ്രിയ
ആറ്റിങ്ങൽ കോട്ടപ്പുറം അഞ്ജലിയിൽ ശിവരാജൻ (80) അന്തരിച്ചു.
മക്കൾ: ബാബു, പരേതയായ ജയ, ബിന്ദു.
മരുമകൻ: അജയകുമാർ.
ചെറുമകൾ: ശിവപ്രിയ
ന്യൂഡല്‍ഹി: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍( light machine gun) സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.
സുരക്ഷിതമായ അകലത്തില്‍നിന്നു റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള സംവിധാനമെല്ലാം ഇതിന്റെ ഭാഗമാണ്. വിശദമായ പരീക്ഷണം തുടരുകയാണെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭങ്ങള്‍ക്കു കീഴില്‍ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും. ഓട്ടമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയ ഇടപെടല്‍ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരാതി പറയാന്‍ മൂന്നക്ക എമര്‍ജന്‍സി നമ്പര്‍ വരുന്നു. 149 ആണ് നമ്പര്‍.
നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമുണ്ട്. അപകടകരമായി ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പരാതിയും വാട്‌സ്ആപ്പില്‍ അറിയിക്കാന്‍ പ്രത്യേക നമ്പറുമുണ്ട്. ഇതിന് പുറമേയാണ് പുതിയ സംവിധാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഓന്‍പത് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത.വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ:ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ആറ്റിങ്ങലിൽ നിന്നും കാണാതായി. കൊല്ലം മയ്യനാട് മുക്കുളം സ്വദേശിയായ N.R നിവാസിൽ 29 വയസുള്ള അരുൺ ചന്ദ് എന്ന യുവാവിനെയാണ് ആറ്റിങ്ങലിൽ നിന്നും കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപന മായ കഴക്കൂട്ടം IDFC ശാഖയിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരനാണ് കാണാതായ അരുൺചന്ദ്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ സഹോദരിയുടെ ആറ്റിങ്ങലിലുള്ള വീട്ടിൽ വന്ന് പോവുകയും, തുടർന്ന് ഉച്ചക്ക് ഒരു സുഹൃത്തിനെ വിളിച്ച് 105 രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും,ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കിഴുവിലം രണ്ടാം വാർഡിലെ പഴവിളാകം അംഗൻവാടി റോഡ് പണി പൂർത്തിയാക്കാതെയും ഗതാഗതയോഗ്യമല്ലാതെയും വെള്ളക്കെട്ടായും കിടക്കുന്നതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
പ്രതിഷേധത്തിന് വാർഡ് പ്രസിഡന്റ് രാജീവ്.ആർ. നായർ, സെക്രട്ടറി നസീം, ഖജാൻജി കബീർ, ആർച്ച, രവീന്ദ്രൻ നായർ, സുകുമാരപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. റോഡിലുള്ള പൈപ്പ്, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് മാറ്റാതെ, ഉറക്കം നടിക്കുന്ന വാർഡ് മെമ്പർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.
Recent Comments