പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു; മരണം കാര്‍ അപകടത്തില്‍ പരിക്കേറ്റ്

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു; മരണം കാര്‍ അപകടത്തില്‍ പരിക്കേറ്റ്

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രിയ സുഹൃത്തും സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയുമായ ആര്‍ബി ചൗധരി മികച്ചൊരു നിര്‍മ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. ‘അനേകം യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’ രജനീകാന്ത് പറഞ്ഞു.

‘ഇതിഹാസ നിര്‍മാതാവ് ആര്‍ബി. ചൗധരിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. വര്‍ഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാന്‍ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആര്‍ബി ചൗധരി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്.’ ചിരിഞ്ജീവി പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.

കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങിയവ ആര്‍ബി ചൗധരി നിര്‍മിച്ച ചിത്രങ്ങളാണ്.

ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍

ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

വീണ്ടും പാമ്പുകടി, കണ്ണൂരില്‍ വയോധിക മരിച്ചു; തൃശൂരില്‍ അടുക്കളയില്‍ പുല്ലാനി മൂര്‍ഖന്‍

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.

ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്. അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ശബരിമല കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ശബരിമല കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോയേഴ്സ് അസോസിയേഷനെ ഉപദേശിച്ചു.

നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്തരം ഒരു പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് വാദം നടക്കുന്നത്.

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം വലിയൊരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചുവെന്നു മാത്രമല്ല, ദളപതി വിജയ്‌യുടെ പാർട്ടിയായ ടിവികെ ആദ്യമായി തിരഞ്ഞെടുപ്പിൽ അത്ഭുതകരമായി വിജയിച്ചു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം 35% വോട്ട് ഷെയർ നേടി, ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി.

ടിവികെയുടെയും ദളപതി വിജയുടെയും വൻ വിജയം തമിഴ്‌നാടിന് വീണ്ടും എംജിആർ കാലഘട്ടത്തെ ഓർമ്മിപ്പിച്ചു. 1977-ൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് അദ്ദേഹം തന്റെ സഖ്യകക്ഷികളോടൊപ്പം 33.5 ശതമാനം വോട്ട് നേടിയത്.

എംജിആറിന്റെ റെക്കോർഡ് തകർന്നു
ശ്രദ്ധേയമായി, ഒരു സഖ്യവുമില്ലാതെ, ഒറ്റയ്ക്ക് വിജയ് എംജിആറിന്റെ റെക്കോർഡ് മറികടന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനം അഭൂതപൂർവവും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കവുമായി കണക്കാക്കപ്പെടുന്നത്.

തിങ്കളാഴ്ച പുറത്തുവന്ന ഫലങ്ങൾ നോക്കുമ്പോൾ, ഡിഎംകെയ്ക്ക് 24% വോട്ട് (ഏകദേശം 11 ദശലക്ഷം വോട്ടുകൾ) ലഭിച്ചു, എഐഎഡിഎംകെയ്ക്ക് 21% (ഏകദേശം 10 ദശലക്ഷം വോട്ടുകൾ) ലഭിച്ചു. മറ്റ് പാർട്ടികളിൽ, കോൺഗ്രസിന് 3% (ഏകദേശം 1.6 ദശലക്ഷം വോട്ടുകൾ), ബിജെപിക്ക് 3% (ഏകദേശം 1.4 ദശലക്ഷം വോട്ടുകൾ), എൻ‌ടി‌കെക്ക് 4% (ഏകദേശം 1.9 ദശലക്ഷം വോട്ടുകൾ) ലഭിച്ചു. ഡിഎംഡികെക്ക് 1.2% (ഏകദേശം 5.8 ലക്ഷം വോട്ടുകൾ) ലഭിച്ചു.
* തമിഴക വെട്രി കഴകം: 35% വോട്ട് ഷെയർ – 1.7 കോടി വോട്ടുകൾ
* ദ്രാവിഡ മുന്നേറ്റ കഴകം: 24% വോട്ട് വിഹിതം – 1.1 കോടി വോട്ടുകൾ
* അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം: 21% വോട്ട് ഷെയർ — 1 കോടി വോട്ടുകൾ
* ഇന്ത്യൻ നാഷണൽ കോൺഗ്രസ്: 3% വോട്ട് ഷെയർ — 1.6 ദശലക്ഷം വോട്ടുകൾ
* ഭാരതീയ ജനതാ പാർട്ടി: 3% വോട്ട് ഷെയർ — 1.4 ദശലക്ഷം വോട്ടുകൾ
* നാം തമിഴർ കച്ചി): 4% വോട്ട് വിഹിതം – 1.9 ദശലക്ഷം വോട്ടുകൾ

വിജയ്‌യുടെ വിജയത്തിന്റെ അർത്ഥം

ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ സിനിമാതാരങ്ങൾ എപ്പോഴും ആധിപത്യം പുലർത്തിയിട്ടുണ്ട്. എംജിആർ, കരുണാനിധി, ജയലളിത, എൻടി രാമറാവു എന്നിവരെല്ലാം സിനിമയിൽ നിന്ന് ഉയർന്നുവന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മെഗാസ്റ്റാറുകളായിരുന്നു. ‘ദളപതി’ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, ചരിത്രം ആവർത്തിക്കുമെന്ന് തോന്നി.

മുതിർന്ന നടൻ കമൽഹാസൻ പോലും “മക്കൾ നീതി മയ്യം” എന്ന ചിത്രത്തിലൂടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു, പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. വിജയത്തിന്റെ കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നു, ഭരണകക്ഷിയായ ഡിഎംകെയുടെ ശക്തമായ സംഘടന പോലും അതിന് മുന്നിൽ തകർന്നു.

സിനിമയുടെ “ദളപതി” ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ “സൂപ്പർസ്റ്റാർ” ആയി ഉയർന്നുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, തമിഴ്‌നാട് രാഷ്ട്രീയം പ്രധാനമായും രണ്ട് ധ്രുവങ്ങളെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്: ഡിഎംകെയും എഐഎഡിഎംകെയും.

വിജയ്‌യുടെ വിജയം കേവലം സിനിമാ ജനപ്രീതിയുടെ ഫലമായിരുന്നില്ല, മറിച്ച് ആഴത്തിലുള്ള തന്ത്രത്തിന്റെയും അടിസ്ഥാന ബന്ധത്തിന്റെയും ഫലമായിരുന്നു. വിജയ് നേരിട്ട് ലക്ഷ്യമിട്ടത് “ജനറൽ-ജി”യെയും ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളെയും ആയിരുന്നു. തൊഴിൽ, ആധുനിക വിദ്യാഭ്യാസം, അഴിമതി രഹിത ഭരണം എന്നിവയുടെ വാഗ്ദാനങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യുവാക്കളിൽ നേരിട്ട് പ്രതിധ്വനിച്ചു, ഇത് വിജയ്‌യുടെ വിജയത്തിലേക്ക് നയിച്ചു.