നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂർ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത ഒരു വാഹനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്റ്റേഷനിൽ എത്തുകയും ഇതേസമയം റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കാണുകയും ചെയ്തു. നാളുകൾക്കു മുമ്പ് ഇവർ തമ്മിൽ വാക്ക്തർക്കവും പ്രശ്നങ്ങളുണ്ടായിരുന്നു.

വീണ്ടും പഴയ പ്രശ്നങ്ങളെ ചൊല്ലി തർക്കം ഉണ്ടാവുകയും ഇരു കൂട്ടരും മറ്റ് പ്രവർത്തകരെ സ്റ്റേഷന് സമീപത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷന് ഉള്ളിൽ ഇരുത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തുടർന്ന് ഇരുകൂട്ടരും തങ്ങളിൽ വെല്ലുവിളികൾ ഉണ്ടായി. നിലവിൽ ആറ്റിങ്ങൽ എംഎൽഎ, ഡിവൈഎസ്പി, ജനപ്രതിനിധികൾ,പാർട്ടി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം. കെഎസ്ആർടിസി യും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

കെ.എ.എസ്.റാങ്ക് ജേതാക്കൾക്ക് ഫ്രാക്കിൻ്റെ അനുമോദനം

കെ.എ.എസ്.റാങ്ക് ജേതാക്കൾക്ക് ഫ്രാക്കിൻ്റെ അനുമോദനം

കെ.എ.എസ്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ ദേവനാരായണൻ.എ.എസ്, ഒൻപതാം റാങ്ക് നേടിയ ദിവ്യ മുരളി എന്നിവരെ ഫ്രാക്ക് – ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു. പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, സത്യരാജ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.

ആലംകോട് പൂവൻപാറ വിളയിൽ അപ്പൂപ്പൻ നടയിൽ ഉത്സവ മഹാമഹത്തിനു നാളെ സമാപനം

ആലംകോട് പൂവൻപാറ വിളയിൽ അപ്പൂപ്പൻ നടയിൽ ഉത്സവ മഹാമഹത്തിനു നാളെ സമാപനം

ആലംകോട് പൂവൻപാറ വിളയിൽ അപ്പൂപ്പൻ നടയിലെ കുംഭമഹോത്സവം ഫെബ്രുവരി 7 നു തുടങ്ങി നാളെ (ഫെബ്രുവരി 13) സമാപിക്കും. 6ആം ദിവസമായ ഇന്ന് പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 7.30നു നാഗർക്ക് നൂറും പാലും നേദിക്കൽ
നടന്നു. വൈകുന്നേരം 7 നു ചന്ദ്രഘണ്ട ടീം പേരാണം അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടിക്കളിയും നടക്കും. 8നു ശ്രീ പദ്മനാഭ കൈകൊട്ടിക്കളി ടീം അവതരിപ്പിക്കുന്ന വീര നാട്യവും അരങ്ങേറും.

7 ആം ദിവസമായ നാളെ രാവിലെ 7നാണ് സമൂഹപൊങ്കാല. ഉച്ചയ്ക്ക് 12.30 നു സമൂഹസദ്യ, വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷയാത്രയോടെ ഉത്സവം സമാപിക്കും.

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.

കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.

പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ബോര്‍ഡുവച്ച് യാത്രചെയ്യാം. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.