by Midhun HP News | Jan 17, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.
ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ്‌വേര്‍ഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിന് മുമ്പ് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ അത് ഉണ്ടായിരുന്നില്ല. വിധി വരുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. ഇതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ പൊലീസ് അറസ്റ്റ്
by Midhun HP News | Jan 17, 2026 | Latest News
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.
ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്റര്‍ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jan 16, 2026 | Latest News
ആലംകോട്: കേരള മുസ്‌ലിം ജമാഅത്ത് ജനുവരി ഒന്നിന് കാസർഗോഡ് നിന്നാരംഭിച്ച കേരള യാത്രയ്ക്ക് ആലംകോട് ജംങ്ഷനിൽ ജില്ലാ സ്വീകരണം നൽകി.
യാത്രാ നായകരായ ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി, ന്യൂനപക്ഷ കമ്മീഷൻ അംഗം സൈഫുദ്ദീൻ ഹാജി, നേമം സിദ്ദീഖ് സഖാഫി, ആലംകോട് ഹാഷിം ഹാജി, ജാബിർ ഫാളിലി, മുഹമ്മദ് ശരീഫ് സഖാഫി, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം നബീൽ കല്ലമ്പലം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മാരായ സജീർ രാജകുമാരി, അൻസർ പെരുംകുളം, വർക്കല കഹാർ, സയ്യിദ് മുഹമ്മദ് ജൗഹരി, സയ്യിദ് ഹുസൈൻ ബാഫഖി, റാഫി ആലംകോട്, അഡ്വ. മുനീർ, അനീസ് സഖാഫി, സാബിർ സൈനി,താഹ മഹ്ളരി,നാസർ അറേബ്യൻ, നഹാസ് പള്ളിമുക്ക്, നിജാസ് ആലംകോട്, നൗഫൽ മദനി,എം.എച്ച് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 16, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു. ശാർക്കര ജംഗ്‌ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ അനുസ്മരണ സന്ദേശം നൽകി. പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്.വി, സി.എസ്സ്.അജയകുമാർ, മനോജ് ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി.ശാർക്കര, സുരേഷ്‌കുമാർ (മോനി), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വ.എ.ബാബു ചിറയിൻകീഴ്, വിജയദാസ്, ഭാഗി അശോകൻ, സുശോഭനൻ, സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വ. കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി.മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല.എം, സന്തോഷ്‌കുമാർ, നസീർ എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കല്ലമ്പലം: ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമായി കല്ലമ്പലവും സമീപം മേഖലകളും. നിരന്തരം ഇത് ആവർത്തിച്ചിട്ടും നടപടി സ്വീകരിക്കാൻ ആകാതെ അധികൃതർ. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത് തുടരുന്നതെന്ന് നാട്ടുകാർ.
നാവായിക്കുളം മങ്ങാട്ടുവാതുക്കൽ തോട്ടിൽ വ്യാഴാഴ്ചയും രാത്രി കക്കൂസ് മാലിന്യം കൊണ്ട് തള്ളി. ഇതേ സ്ഥലത്ത് നേരത്തെയും പലതവണ മാലിന്യം തള്ളിയിരുന്നു. പെട്രോൾ പമ്പിനോട് ചേർന്ന് രാത്രി ഒന്നിനും മൂന്നിനും ഇടയിലാണ് മാലിന്യം ഒഴുക്കുന്നത്. നമ്പർ പ്ലേറ്റ് മറച്ച് വച്ച വാഹനം പോകുന്നത് കണ്ടതായി നാട്ടുകാർ ആരോപിച്ചു. മാലിന്യം അടിക്കുന്ന വാഹനം ഈ മേഖലയിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കണ്ടുപിടിക്കാവുന്നതാണ്.
നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. കല്ലമ്പലം പോലീസ് ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. നാട്ടുകാരും വാർഡ് മെമ്പറും രേഖാമൂലം പരാതി കൊടുത്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നേരത്തെ ഗ്രാമപഞ്ചായത്തും പരാതിപ്പെട്ടിരുന്നു.
നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മങ്ങാട്ടുവാതുക്കൽ തോട്ടിലെ ജലം. പലരും കുളിക്കുന്നതിനും തുണി അലക്കുന്നതിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഈ തോടിന് ആശ്രയിക്കുന്നുണ്ട്. മങ്ങാട്ട് വാതുക്കൾ നിന്ന് താഴോട്ടുള്ളവർ തോട്ടിൽ ഇറങ്ങുകയോ പശുവിനെ കുളിപ്പിക്കുകയോ ചെയ്യരുത് എന്ന് വാർഡ് മെമ്പർ അറിയിച്ചു.
ആറ്റിങ്ങലും സമീപ മേഖലകളിലും നേരത്തെ പലതവണ കക്കൂസ് മാലിന്യ നിക്ഷേപം നടത്തപ്പെട്ടെങ്കിലും വാഹനങ്ങൾ കണ്ടുപിടിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെ ആ മേഖലയിൽ അത് കൂടുതലായി ഉണ്ടായിട്ടില്ല. യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് കല്ലമ്പലം മേഖല സമീപകാലത്തായി കക്കൂസ് മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മാലിന്യ നിക്ഷേപം.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കടയ്ക്കാവൂർ: തെരുവുനായ കുറുകെ ചാടി നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുമായി വന്ന വണ്ടി നിയന്ത്രണം തെറ്റി വൈദ്യുത തൂണിലിടിച്ചു. മണനാക്ക് പാണന്റെ മുക്കിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങലിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ട് കുട്ടികളുമായി മണനാക്കിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന വണ്ടിക്ക് കുറുകെ പാണന്റെ മുക്ക് ജംഗ്ഷന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു. മറ്റ് കുട്ടികളെ വീട്ടിലാക്കിയ ശേഷം നിലയ്ക്കാമുക്കിലുള്ള മൂന്ന് കുട്ടികളെ വീട്ടിലെത്തിക്കുവാൻ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വൈദ്യുത തൂണും വണ്ടിയുടെ മുൻഭാഗവും പൂർണമായും തകർന്നു.
Recent Comments