ഇതുപോലെ ഒരു ബൗളിങ് കണ്ടിട്ടില്ല, ഞെട്ടിക്കും ആക്ഷൻ! കൺഫ്യൂഷനടിച്ച് ബാറ്റർ

ഇതുപോലെ ഒരു ബൗളിങ് കണ്ടിട്ടില്ല, ഞെട്ടിക്കും ആക്ഷൻ! കൺഫ്യൂഷനടിച്ച് ബാറ്റർ

ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ ഞെട്ടിച്ചത്. പോൾ ആഡംസ് അടക്കമുള്ള പഴയകാല സ്പിന്നർമാർ ഒരു നിമിഷം ചില ആരാധകരുടെ മനസിലേക്ക് എത്തുമെങ്കിലും അതുക്കും മേലെയുള്ള ആക്ഷനാണ് ഈ സ്പിന്നറുടേത്.

ഒരു ‍ഡാൻസറെ പോലെ ആക്ഷൻ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുൻപ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളർ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റർ ക്രീസിൽ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.

വിഡിയോ അതിവേ​ഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ രസകരമായ കമന്റുകളും വന്നു. എക്കാലത്തേയും മികച്ച ബൗളിങ് ആക്ഷൻ എന്നായിരുന്നു ഒരു കമന്റ്.

അച്ഛൻ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തണമെന്നാണ് ആ​ഗ്രഹിച്ചത്. എന്നാൽ അമ്മയ്ക്ക് അവൻ നർത്തകനാകണം എന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇത്തരത്തിൽ പന്തെറിയാൻ ആരംഭിച്ചത് എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ് വന്നത്. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.

നാവായിക്കുളത്ത് അട്ടിമറി; ആസിഫ് കടയിൽ പ്രസിഡൻ്റ്

നാവായിക്കുളത്ത് അട്ടിമറി; ആസിഫ് കടയിൽ പ്രസിഡൻ്റ്

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ്അംഗം എൽ. ഡി എഫ് പിന്തുണയിൽ ആസിഫ് കടയിൽ പ്രസിഡൻ്റ് ആയി.
യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6 എന്നതാണ് കക്ഷിനില.
യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി വൻ തർക്കം നിലനിന്നിരുന്നു.

ഇത് ഒത്തുതീർപ്പാകാതെ വന്നതോടെ ആദ്യ രണ്ടര വർഷം ജിഹാദിനും രണ്ടാമത്തെ രണ്ടര വർഷം കുടവൂർ നിസാമിനും ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യ രണ്ടര വർഷം ജിഹാദിന് അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം പ്രസിഡൻറ് കൂടിയായ മുതിർന്ന നേതാവ് എന്ന നിലയിൽ നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം നൽകണമെന്ന് എം എം താഹ പക്ഷം ആവശ്യപ്പെട്ടിരുന്നത്.

വർക്കല കഹാർ പക്ഷം ഇത് അംഗീകരിക്കാതെ ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം തീരുമാനിച്ചു. ഇതിൽ വിയോജിപ്പുള്ള എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണച്ചു. ഇതോടെ 10 വോട്ട് നേടി ആസിഫ് കടയിൽ പഞ്ചായത്ത് പ്രസിഡണ്ടായി.

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്; കുഞ്ഞുമോൾ പ്രസിഡന്റ്‌

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്; കുഞ്ഞുമോൾ പ്രസിഡന്റ്‌

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്. മണമ്പൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5, ബി ജെ.പി. 5, ഇടതു വിമത 1, ഇടതു വിമത കുഞ്ഞുമോൾ കോൺഗ്രസ്സിനോടൊപ്പം ചേർന്നതോടെ നടന്ന നറുക്കെടുപ്പിൽ കുഞ്ഞുമോൾ പ്രസിഡൻ്റ് പദവിയിലേയ്ക്ക് എത്തി.

ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങ്. ഒപ്പം രേണുക സിങിന്റെ കിടിലന്‍ പേസും. ദീപ്തി ശര്‍മയുടെ കറങ്ങും സ്പിന്നും. ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ വെറും 13.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സടിച്ച് കളി അനായാസം സ്വന്തമാക്കി. ഒപ്പം പരമ്പരയും ഉറപ്പിച്ചു.

ഓപ്പണര്‍ ഷെഫാലി വര്‍മ തിരുവനന്തപുരത്തെത്തിയ ആരാധകരെ ആവേശത്തിലാറാടിച്ച് കളം വാണു. താരം 42 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷിച്ച 36 റണ്‍സ് മാത്രമാണ് പിന്നീട് വന്നവര്‍ക്ക് ചേര്‍ക്കേണ്ടി വന്നത്.

സ്മൃതി മന്ധാന (1), ജെമിമ റോഡ്രിഗ്‌സ് (9) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യ ജയം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഷെഫാലിക്കൊപ്പം ക്രീസില്‍. താരം 18 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ 4 ഓവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വഴങ്ങി രേണുക വര്‍മ 4 വിക്കറ്റെടുത്ത് കളിയിലെ താരമായി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ദീപ്തിയും സ്വന്തമാക്കി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റുകള്‍ പിഴുതത്.

ഹസിനി പെരേര (25), ഇമേഷ ദുലനി (27), കവിഷ ദില്‍ഹരി (20), കുഷിനി നുത്യംഗന (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെ ചെറുത്തു നിന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവടക്കം ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ്  സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. UDF 7 CPM 4 BJP 3
പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ യു.ഡി.എഫിൽ അംഗമില്ലാത്തതിനാൽ തിരഞ്ഞെടുപ്പു വേണ്ടി വന്നു.

യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും, സി.പി.എം , ബി.ജെ പി മത്സരിച്ചു. മത്സരത്തിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ഒരു വോട്ട് അസാധുവായി.