by Midhun HP News | Feb 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 42 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RR 161862 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RR 247252 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RW 717174 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Feb 27, 2026 | Latest News, കേരളം
കൊച്ചി: ആലുവ യുസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ ആക്രമണം നടത്തി കെഎസ് യു പ്രവര്‍ത്തകര്‍. കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസുകാരിക്കും പരിക്കേറ്റു.
യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ചിരുന്നു. കോളജ് നിര്‍ദേശം ലംഘിച്ച് രാത്രി ഏറെ വൈകി പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കെഎസ് യു പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴം മുതല്‍ കെഎസ് യു അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. ഇതോടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മാനേജ്മെന്റ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കിയ കെഎസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് നേരെ കരിഓയില്‍ ഒഴിക്കുകയയായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍, മിവ ജോളി എന്നിവര്‍ ഉള്‍പ്പടെ പത്തിലേറെ പേരാണ് അറസ്റ്റിലായത്.
by Midhun HP News | Feb 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് മോഷണ കേസിലെ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ ഇവര്‍ കുറ്റക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
കേസില്‍ കസ്റ്റഡിയിലെടുത്ത ജിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കിഡ്‌നി തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മൂന്നാംമുറയെ തുടര്‍ന്ന് ഗുരുതര പരിക്കാണ് ജിനുവിന് ഉണ്ടായത്. ജിനുവിന് പുറമേ കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഉണ്ണി എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജിനുവിന്റെ വൃക്കകള്‍ക്കും മസിലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ നിന്നാണ് ജിനുവിനെ പിടികൂടിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത് എന്ന് കാണിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി. അത്തരത്തില്‍ അറസ്റ്റ് റിപ്പോര്‍ട്ടിലും കൃത്രിമം കാട്ടി എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ ഇട്ടും തിരുവനന്തപുരത്ത് എത്തിച്ച ശേഷം സ്റ്റേഷനില്‍ ഇട്ടും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Feb 27, 2026 | Latest News, ജില്ലാ വാർത്ത
ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.
ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.
രശ്മികയും വിജയിയും വിവാഹിതരാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ഗീത ഗോവിന്ദത്തിലെ വിവാഹ രംഗവും കടന്നു വരുന്നുണ്ട്. ഇരുവരുടേയും കഥാപാത്രങ്ങള്‍ വിവാഹിതരാകുന്നിടത്താണ് ഗീത ഗോവിന്ദം അവസാനിക്കുന്നത്. ആരാധകരുടെ മനസ് നിറച്ച രംഗമാണെങ്കിലും, ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനാകെ ഭയന്നു പോയിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു.
”മണ്ഡപത്തില്‍ ചെന്നിരിക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷെ ഞാന്‍ അവളുടെ കഴുത്തില്‍ താലിയില്‍ മൂന്ന് കെട്ടിടുന്ന രംഗമുണ്ട്. അത് എന്നെ ഭയപ്പെടുത്തി. വെറും ഷൂട്ടിങ് ആണെന്ന് അറിയാമായിരുന്നെങ്കിലും, എന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി പട്ടു സാരിയൊക്കെ ധരിച്ചാണിരിക്കുന്നത്. ഞാനും പട്ട് വസ്ത്രം ധരിച്ചിരിക്കുന്നു. ശരിക്കുമൊരു കല്യാണം പോലെ തന്നെ ഉണ്ടായിരുന്നു. പൂക്കളടക്കം എല്ലാമുണ്ടായിരുന്നു. അവര്‍ എന്നോട് മൂന്ന് കെട്ടിടാന്‍ പറയുകയും ചെയ്തു” എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.
”എന്താണ് ഈ സംഭവിക്കുന്നത്? എന്ന് ഞാന്‍ ഭയന്നു. ഇത് അസാധാരണമാണെന്ന് ഞാന്‍ നായികയോട് പറയുകയും ചെയ്തു. സ്‌ക്രീനിലെ അവളുടെ മൂന്നാമത്തെ കല്യാണമായിരുന്നു അത്. അതിനാല്‍ അവള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല.” എന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ആ രംഗം ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുവരും.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് മുന്നേറാം. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമം പക്ഷേ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതു ചിലപ്പോള്‍ പണി കിട്ടാനുള്ള സാധ്യതയായും നില്‍ക്കുന്നുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. ഇതില്‍ ജയിച്ചാല്‍ മറ്റ് വേവലാതികളൊന്നും ഇല്ലാതെ ഇന്ത്യക്ക് സെമിയുറപ്പിക്കാം. എന്നാല്‍ മഴ പെയ്ത് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും. വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തുകയും ചെയ്യും. കാരണം നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ വിന്‍ഡീസ് തന്നെയാണ് മുന്നില്‍. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ തന്നെ നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു. അവരുടെ നെറ്റ് റണ്‍റേറ്റ് +5.350ല്‍ നിന്നു +1.791 ആയി കുത്തനെ ഇടിഞ്ഞെങ്കിലും അപ്പോഴും അവര്‍ക്ക് രണ്ടാം സ്ഥാനം കൈവിടേണ്ടി വന്നില്ല. – 0.100 ആണ് ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.
സിംബാബ്‌വെക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യക്ക് അവരെ 101 റണ്‍സിനെങ്കിലും ഓള്‍ ഔട്ടാക്കിയാല്‍ വിന്‍ഡീസിനെ മറികടന്ന് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ സാധിക്കുമായിരുന്നു. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നില്ല.
151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തുമായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ടീം മിനക്കെട്ടില്ല.
by Midhun HP News | Feb 27, 2026 | Latest News, കേരളം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ താത്പര്യം അറിയിച്ചതായി സൂചന. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കള്‍ക്ക് താന്‍ മത്സരിക്കുന്നതില്‍ സന്തോഷമാണെന്ന് മറിയം ഉമ്മന്‍ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എകെ ആന്റണി ഉള്‍പ്പെടെ മറിയം ഉമ്മനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പില്‍ മറിയ ഉമ്മന്‍ മത്സരിക്കുമെന്ന് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. കോട്ടയത്തിന് പുറത്തുള്ള മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുവെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് തന്നെ ചര്‍ച്ചകള്‍ എത്തിയിരിക്കുകയാണ്.
കാത്തിരപ്പിള്ളിയില്‍ താന്‍ മത്സരിച്ചാല്‍ സഭാ നേതാക്കളുടെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെന്ന് മറിയ ഉമ്മന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവരുമ്പോള്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെന്ന തരത്തില്‍ എതിര്‍പ്പുകളും ശക്തമാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പൂര്‍ണമായി തള്ളാതെയാണ് മറിയയുടെ പ്രതികരണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മറിയ ഉമ്മന്‍ വാര്‍ത്തകളോട് പ്രതികരിക്കുന്നത്. ‘നിലവിലെ സാഹചര്യത്തില്‍ തന്റെ കരിയറും മുന്നിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സ്ഥാനാര്‍ഥിയാകണമെന്ന ഒരു ആവശ്യവുമായി വരികയാണെങ്കില്‍ ആ സമയത്ത് എല്ലാവരുമായും ചിന്തിച്ച് കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കും’ എന്നായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.
നിലവില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ. 2011 മുതല്‍ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രൊഫ എന്‍ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎല്‍എ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കൂടി മത്സരത്തിനിറങ്ങിയാല്‍ മണ്ഡലത്തില്‍ മത്സരം കടുക്കും.
Recent Comments