ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും

വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്‌കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്റെ കലാ പരിപാടികളുമുണ്ടാകും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്‌ച മുതലാണ്. മാർച്ച് മൂന്നിനാണ് പൊങ്കാല.

പാരിപ്പള്ളിയിൽ എം ഡി എംഎയുമായി യുവാവ് പിടിയിൽ

പാരിപ്പള്ളിയിൽ എം ഡി എംഎയുമായി യുവാവ് പിടിയിൽ

പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കൂടി ആശാരിവിള വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ ജി നാഥ് (32) ആണ് പിടിയിലായത് പാരിപ്പള്ളി പോലീസും ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാരിപ്പള്ളി തെറ്റിക്കുഴിയിൽ നിന്നും 1.2ഗ്രാം എം ഡി എം യുമായി ഇയാൾ പിടിയിലായത്.

പ്രതി അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തി അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തെറ്റിക്കുഴിയിൽ വച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ലഹരിപദാർത്ഥം കണ്ടെത്തുകയായിരുന്നു .പ്രതിക്കെതിരെ നിരവധി ലഹരി കേസുകൾ ചാത്തന്നൂർ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ് ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുഎഇയിൽഈദ് അൽ ഫിത്തർ 2026 (ചെറിയ പെരുന്നാൾ) അവധി പ്രഖ്യാപിച്ചു

യുഎഇയിൽഈദ് അൽ ഫിത്തർ 2026 (ചെറിയ പെരുന്നാൾ) അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ഈദ് അൽ ഫിത്തർ 2026 (ചെറിയ പെരുന്നാൾ)
പൊതു – സ്വകാര്യ മേഖലകൾക്കുള്ള അവധി തീയതികൾ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും ചേർന്ന് പ്രഖ്യാപിച്ചു.

✅ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയും, സ്വകാര്യ മേഖലയ്ക്ക് 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയും അവധിയായിരിക്കും

✅റമദാൻ മാസം 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ, സ്വകാര്യ മേഖലയിലെ അവധി 2026 മാർച്ച് 22 ഞായറാഴ്ച വരെ നീട്ടിയേക്കും.

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.

“180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി.

അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു” സുര്യകുമാർ വ്യക്തമാക്കി.

എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ.

മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു

മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു

ചെമ്പൂര്‍: മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം ഫെബ്രുവരി 22-ന് ചെമ്പൂര് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ വിവിധ സാമൂഹിക നേതാക്കൾ പങ്കെടുത്തു.

രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹകാര്യവാഹ് ഡി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി വി. ആശംസാപ്രഭാഷണം നടത്തി. ചെമ്പൂര് കൈലാസ് ഡാൻസ് അക്കാഡമിയുടെ ഗ്രാമോത്സവം കലാപരിപാടികളും ദീപപ്രോജ്ജ്വലനവും ഭാരതമാതാ പൂജയും നടന്നു. സമ്മേളനം ഐക്യത്തിന്റെ സന്ദേശം ഉയർത്തിയതായി സംഘാടകർ അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍

ഗുരുവായൂര്‍: ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. ഗുരുവായൂരില്‍ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോ പ്‌ളക്‌സ് പൂര്‍ത്തിയാകുന്നതുവരെ ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

2023 ,2026 വര്‍ഷങ്ങളിലെ ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ യഥാക്രമം പ്രൊഫ. വി.മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനായി. എന്‍.കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മനോജ് ബി നായര്‍ എന്നിവര്‍ സന്നി ഹിതരായി.അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.വി.ആര്‍.മുരളീധരന്‍ പുരസ്‌കാര സ്വീകര്‍ത്താക്കളെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥന്‍ സ്വാഗതവും സി.മനോജ് ചടങ്ങിന് നന്ദി പറഞ്ഞു. പുരസ്‌ക്കാര സ്വികര്‍ത്താക്കള്‍ മറുപടി പ്രസംഗവും രേഖപ്പെടുത്തി

14 ജില്ലകളിലെ 1521 ക്ഷേത്രങ്ങള്‍ക്കും 9 വേദപാഠം ശാലകള്‍ക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പൂന്താന ദിനാഘോഷ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി.