റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ആറ്റിങ്ങലിൽ ഗതാഗത നിയന്ത്രണം

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ആറ്റിങ്ങലിൽ ഗതാഗത നിയന്ത്രണം

ആറ്റിങ്ങൽ: റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം ആറ്റിങ്ങൽ നടക്കുന്നതിന്റെ ഭാഗമായി കലോത്സവ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 1 മുതൽ 5 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മുഖ്യ വേദിയായി ആറ്റിങ്ങൽ നഗരത്തിലെ 7 സ്കൂളുകളിലും ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ട് ഉൾപ്പെടെ 14 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

കലോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 5 വരെ കലോത്സവ വേദികളുടെ പ്രധാന കവാടത്തിന്റെയും സമീപ പ്രദേശങ്ങളിലും വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. പ്രധാന വേദികളുടെ 500 മീറ്റർ ചുറ്റളവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

കലോൽസവത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കുമായി പാർക്കിംഗ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക. ബോയിസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ, ഡി.ഇ.ഒ ഓഫീസ്, ഗവ.കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലോ മൂന്നുമുക്ക് വാട്ടർ അതോറിറ്റി റോഡിലോ, അയിലം റോഡിൽ നിന്നും കരിച്ചിലേക്കുള്ള പാതയിലോ പാർക്ക് ചെയ്യണം. ജി.എച്ച്.എസ്.എസ്, ടൗൺ യു.പി.എസ്, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ കൊല്ലമ്പുഴ, രാമച്ചംവിള ഭാഗത്ത് പുതിയ ബൈപാസിൽ പാർക്ക് ചെയ്യണം. സി.എസ്.ഐ എച്ച്.എസ്.എസ്, എൽ.എം.എസ് എൽ.പി.എസ് എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ഫയർ ഫോഴ്സ് റോഡ്, പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപത്തെ പഴയ ഹൈവേ എന്നീ സ്ഥലങ്ങളിലോ മാത്രം പാർക്ക് ചെയ്യണം.

അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും, എൻവയോൺമെൻറ് പ്രോഗ്രാമും സംയുക്തമായി ഏകദിന ശില്പശാലയും കുട്ടികൾക്കായി ശാസ്ത്ര ബോധവൽക്കരണ പരിപാടിയും നടത്തി.

ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല ഉപജില്ലകളിലെ നേച്ചർ ക്ലബ് ചുമതലയുള്ള അധ്യാപകർക്കായുള്ള ശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ പ്രൊഫസർ കെ ജി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ ശ്രീകുമാർ, ഡോ. ഉദയകുമാരി ഡി, എ ഇ ഒ മാരായ ഡോ.സന്തോഷ് കുമാർ, ഹരികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഷാജി, എ ബൈന എം സുജ കെ എസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ എസ് പി സി, എക്കോ ക്ലബ് കുട്ടികൾക്കായി ശാസ്ത്രബോധവൽക്കരണ ക്ലാസും നടത്തി.

ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആകെ 8 പെട്ടികളിലായി 80 വോട്ടിംഗ് മെഷീനുകൾ ഇന്ന് വൈകിട്ടോടെ നഗരസഭയിലെ സ്ട്രോങ് റൂമിലെത്തിച്ചു. കുടപ്പനക്കുന്നിലെ സ്പെഷ്യൽ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും പോലീസ് കാവലോടെ കനത്ത സുരക്ഷയിലാണ് മെഷീനുകൾ ആറ്റിങ്ങലിൽ എത്തിച്ചത്.
നാളെ മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമെ നഗരസഭാങ്കണത്തിൽ പ്രവേശനമുണ്ടായിരിക്കൂ. കൂടാതെ നാളെ മുതൽ ജോലിക്കെത്തുന്ന നഗരസഭാ ജീവനക്കാർ തിരിച്ചറിയൽ ഐഡി കാർഡ് നിർബന്ധമായും അണിഞ്ഞിരിക്കണം എന്നും അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ല്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ല്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം. ബന്ധുക്കളായ സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ലി. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. മർദ്ദനമേറ്റ യുവതിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം വൈകുന്നേരം ആറേകാൽ മണിയോടെ വർക്കല അയിരൂർ പാളയംകുന്ന് ഗുരു മന്ദിരത്തിന് സമീപമായിരുന്നു സംഭവം. വർക്കല സ്വദേശി സുനി എന്ന യുവതിക്കാണ് മർദനമേറ്റത്. ചതയ പൂജക്ക് പങ്കെടുത്ത ശേഷം മടങ്ങവേ സുനിയുടെ ബന്ധുകൂടിയായ ബിന്ദു എന്ന യുവതി വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

ബിന്ദുവും സുനിയും ബന്ധുക്കളാണ്. ബിന്ദുവിന്റെ സഹോദരൻ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സുനിയെ ബിന്ദുവിന്റെ സഹോദരന്റെ ഇലക്ഷൻ പ്രചരണത്തിനായി വിളിച്ചിട്ട് വന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യം തർക്കം തുടങ്ങിയത്. തർക്കം പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിലും കലാശിച്ചു.

അടികൊണ്ട് തറയിൽ വീണ സുനിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ സുനി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം; 28 ഒഴിവ്, അപേക്ഷ ഡിസംബർ 1മുതൽ സമർപ്പിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം; 28 ഒഴിവ്, അപേക്ഷ ഡിസംബർ 1മുതൽ സമർപ്പിക്കാം

സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29.

സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29. അപേക്ഷകരിൽ നിന്ന് ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ലിസ്റ്റ് തയ്യറാക്കും. തുടർന്ന് ഒരു എഴുത്ത് പരീക്ഷയ്‌ക്കോ അല്ലെങ്കിൽ സെമിനാറിനോ ക്ഷണിക്കും. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.cgcri.res.in/ സന്ദർശിക്കുക.

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.

കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും.

കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.