റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ്  സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. UDF 7 CPM 4 BJP 3
പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ യു.ഡി.എഫിൽ അംഗമില്ലാത്തതിനാൽ തിരഞ്ഞെടുപ്പു വേണ്ടി വന്നു.

യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും, സി.പി.എം , ബി.ജെ പി മത്സരിച്ചു. മത്സരത്തിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ഒരു വോട്ട് അസാധുവായി.

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

കൊച്ചി: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റുമാരാണ് ഇന്ന് നിശ്ചയിക്കപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. വിമതന്മാരും സ്വതന്ത്രരുമാകും പല സ്ഥലങ്ങളിലും നിര്‍ണായകമാകുക. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടേയും നഗര സഭകളുടേയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

‘ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്പിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്പോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?’- ലാലി ജെയിംസ് പറഞ്ഞു.

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ജിദ്ദ: കീടനാശിനികൾ സംബന്ധിച്ച് നിയമം കർശനമാക്കാൻ സൗദി അറേബ്യ. ഇതിനായി കരട് നയം രൂപീകരിച്ചു. കീടനാശിനി നിയന്ത്രണങ്ങളിൽ സമൂലമായ ഭേദഗതികൾ വരുത്താൻ സൗദി അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.

നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം സൗദി റിയാൽ വരെ പിഴയും ചുമത്തുന്നതിനാണ് നിർദ്ദേശം.

ജിസിസി കീടനാശിനി നിയമപ്രകാരമുള്ള പിഴകൾ സംബന്ധിച്ച കരട് പുതുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെറിയ ലംഘനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
കരട് ചട്ടങ്ങൾ പ്രകാരം, മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി അല്ലെങ്കിൽ പൊതുജനാരോഗ്യം എന്നിവയ്ക്ക് കാര്യമായ ദോഷം വരുത്താത്ത, ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് തുടക്കത്തിൽ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും.

തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നിയമ ലംഘനം തിരുത്താൻ പ്രതികൾക്ക് നിശ്ചിത സമയം ഗ്രേസ് പിരീഡ് ആയി നൽകും.

ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ
കൂടുതൽ ഗുരുതരമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

പബ്ലിക് പ്രോസിക്യൂഷൻ അത്തരം കേസുകൾ അന്വേഷിച്ച് നിർദ്ദിഷ്ട കോടതിയിലേക്ക് റഫർ ചെയ്യും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാക്കും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കീടനാശിനി ദുരുപയോഗവും ലംഘനങ്ങളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) കീഴിൽ വരും, അതിന്റെ പ്രസിഡന്റ് അല്ലെങ്കിൽ അംഗീകൃത പ്രതിനിധി മുഖേന കേസുകൾ അവലോകനം ചെയ്യുന്നതിനും പിഴകൾ സംബന്ധിച്ച തീരുമാനം സ്വീകരിക്കുക.

നിയമലംഘനം ആവർത്തിച്ചാൽ
നിയമലംഘനം നടത്തുന്നവർ തന്നെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെടാൻ പുതിയ നിയമത്തിനായുള്ള കരട് അധികാരികളെ അനുവദിക്കുന്നു.

കീടനാശിനിയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഒരു പ്രത്യേക കെമിക്കൽ ഡിസ്പോസൽ കമ്പനി നശിപ്പിക്കുകയോ നിയമലംഘകന്റെ ചെലവിൽ അവരുടെ ഉത്ഭവ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ചെയ്യും.സ്ഥാപനം ആറ് മാസം വരെ താൽക്കാലികമായി അടച്ചുപൂട്ടൽ അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടൽ എന്നിവയും നേരിടേണ്ടിവരും.

നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി, പിഴ ചുമത്തുന്ന തീരുമാനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.