കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് നടക്കും. കാസർക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർക്കോട് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും.വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ അണിചേരും. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനം നടക്കും.

20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവ​ഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ.

പേഴ്‌സ് നഷ്ടമായി

പേഴ്‌സ് നഷ്ടമായി

യുഎഇ ഐഡി കാർഡും കാശും എടിഎം അടങ്ങുന്ന ഒരു പേഴ്‌സ് നഷ്ടമായി ആയിട്ട് ഉണ്ട് പള്ളിപ്പുറംto ആറ്റിങ്ങൽ റൂട്ടിനു അകത്തു വെച്ച് ആണ് നഷ്ട്ടമായത് നാളെ രാവിലെ തിരിച്ചു ഗൾഫിൽ പോക്കാൻ നിൽക്കുകയാണ്. യുഎഇ ഐഡി കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഇദ്ദേഹത്തിന് പോകാൻ കഴിയു കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുക 8089570497

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പട്ടികജാതി പഠനോപകരണം, ലാപ് ടോപ്പ്, വയോജനങ്ങൾക്കുള്ള കട്ടിൽ, അങ്കണവാടികളിലേയ്ക്കുള്ള വെയിംങ് മെഷീൻ എന്നിവയും ഇതിനോടൊപ്പം വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായവും കുളമുട്ടം എൽ പി എസ്സിൽ വച്ച് വിതരണം ചെയ്തു.
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ്, പഠനോപകരണം, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായം, അങ്കണവാടികൾക്ക് വെയിംങ് മെഷീൻ എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി വിതരണം ചെയ്തു. 96 പേർക്ക് കട്ടിൽ, 53 കുട്ടികൾക്ക് മേശയും കസരയും 6 കുട്ടികൾക്ക് ലാപ് ടോപ്പ്, 7 പേർക്ക് വിവാഹ ധനസഹായം 3 വെയിംങ് മെഷീൻ എന്നിവ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി. തമ്പി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുധീർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, ബ്ലോക്ക് മെമ്പർ ജി കുഞ്ഞുമോൾ, പഞ്ചായത്തംഗങ്ങളായിട്ടുള്ള ബീജ ഷൈജു, നിമ്മി അനിരുദ്ധൻ, മുഹമ്മദ് റാഷിദ്, ഓമന രാജൻ, സോഫിയ സലിം ഒലീദ്, പി. സുരേഷ് കുമാർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ്, നിർവ്വഹണ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

മഹാരാജാസ് കോളജിൽ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാർഥി, കൊല്ലുമെന്ന് ഭീഷണി

മഹാരാജാസ് കോളജിൽ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാർഥി, കൊല്ലുമെന്ന് ഭീഷണി

കൊച്ചി: മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാർഥിയുടെ മർദ്ദനം. അറബിക് വിഭാ​ഗം അസി. പ്രൊഫസർ ഡോ. കെഎം നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർഥി മു​​ഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാർട്മെന്റിൽ എത്തിയ മു​ഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകൻ പ്രിൻസിപ്പൽ റൂമിലേക്ക് പോയി.

അതിനിടെ കോണിപ്പടിയിൽ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകിൽ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈയടുത്ത് വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അം​ഗങ്ങളെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്നു കോളജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ അധ്യാപകൻ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.

അധ്യാപകൻ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചു. കേൾവി പരിമിതികളുള്ള അധ്യാപകനാണ് നിസാമുദ്ദീൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനകം വിവാഹ സര്‍ട്ടിഫിക്കറ്റ്; അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് : മന്ത്രി രാജേഷ്

ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനകം വിവാഹ സര്‍ട്ടിഫിക്കറ്റ്; അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് : മന്ത്രി രാജേഷ്

തിരുവനന്തപുരം: അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ പ്രതികരണം.

അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്‌സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങള്‍ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ടപ്പേ’ എന്ന വാക്കാണ് മനോരമ പോലും കെ സ്മാര്‍ട്ടില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് എത്ര വേഗം ലഭിച്ചെന്ന് പറയാന്‍ ഉപയോഗിച്ചത്. മന്ത്രി കമന്റില്‍ സൂചിപ്പിച്ചു.

ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചെന്ന് മന്ത്രി എംബി രാജേഷ് എഫ്ബിയില്‍ കുറിപ്പിട്ടിരുന്നു. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.

സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്. മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.