ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.

രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; 4.4 തീവ്രത

രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; 4.4 തീവ്രത

ജയ്പുർ: രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് തവണയായി ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 വരെ തീവ്രത രേഖപ്പെടുത്തി. ജയ്പുരിലാണ് ഭൂചലനം. പത്ത് കിലോമീറ്റർ വരെ കുലുക്കം അനുഭപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപയാവും ഇല്ല. അര മണിക്കൂറിനിടെയാണ് മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന്‍ കവര്‍ന്നു; മോഷണം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന്‍ കവര്‍ന്നു; മോഷണം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.
രാമകൃഷ്ണന്‍ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.

ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിന്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ നഗരസഭകളിലെ സാനിട്ടേഷൻ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടമായേക്കാം

സംസ്ഥാനത്തെ നഗരസഭകളിലെ സാനിട്ടേഷൻ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടമായേക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 6 നഗരസഭകളിലും, 6 കോർപ്പറേഷനുകളിലും കണ്ടിജന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് അർഹമല്ലാതെ ലഭിക്കുന്ന അനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തരക്കാർ ജോലി ചെയ്യുന്ന നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് അല്ലാതെ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡ്രൈവർ, ശിപായി, ക്ലർക്ക്, ഡാറ്റ എൻട്രി തുടങ്ങിയ ജോലികൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ള തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള യൂണിഫോം, യൂണിഫോം തയ്യൽകൂലി, ഗംബൂട്ട്, ഗ്ലൗസ്, പ്രതിമാസത്തെ 40ഗ്രാം സോപ്പ്. ചൂൽ അലവൻസ് എന്നിവ ഒഴിവാക്കും. ഈ വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ശുചീകരണ ജോലി ചെയ്യാതെ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ധനകാര്യവകുപ്പിനും നഗരകാര്യ ഡയറക്ടർക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനർഹമായ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ അധികൃതർ തീരുമാനിച്ചത്.

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം

തിരുവനന്തപുരം ജില്ലയിൽ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂലൈ 18 മുതൽ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ആഗസ്റ്റ് 10 വരെയാണ് സമയപരിധി. അക്ഷയകേന്ദ്രങ്ങൾ, സിറ്റിസൺ ലോഗിൻ എന്നിവ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.