അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം പി.റ്റി.എ. പ്രസിഡന്റ് സജിൻ ഷാജഹാന്റെ അധ്യക്ഷതയിൽ കവിയും അഭിനേതാവും ഗാനരചയിതാവുമായ കുന്നത്തൂർ ജെ പ്രകാശ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

പി റ്റി എ, എസ്.എം. സി. അംഗങ്ങളുടെ നേതൃത്വത്തിൽ കുരുന്നുകൾ അക്ഷരം ദീപം തെളിയിച്ചു കൊണ്ടും അക്ഷരമാല അണിയിച്ചും അക്ഷര വൃക്ഷത്തിൽ അക്ഷരങ്ങൾ ചാർത്തിയും പ്രവേശനോത്സവം ഗംഭീരമാക്കി.

രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യം മാറ്റുകൂട്ടി. കുരുന്നുകൾക്ക് ബികോൺസ് പ്രസിഡന്റ് ജയചന്ദ്രൻ എഞ്ചിനീയർ, രാജീവ് ആനന്ദാലയം, മൈവള്ളിഎലാ, അയിലം. എസ്.എസ് ക്ലിനിക്, അയിലം എന്നിവർ ഒരുക്കിയ പഠനോപകരണങ്ങൾ എൽ.കെ.ജി. ഒന്നാം ക്ലാസ് കുട്ടികൾക്ക് വിതരണം ചെയ്തു.

കെട്ടിട വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

കെട്ടിട വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

അബുദാബി: അബുദാബിയില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിക്കരുതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മേല്‍നോട്ട ചുമതലയുളള റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാട്ടക്കരാറുകളുടെ വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. വാടക ഇനത്തിലെ പെട്ടെന്നുള്ള വര്‍ധനവ് താമസക്കാരെ ബുദ്ധിമുട്ടിലാക്കാതിരിക്കാനാണ് തീരുമാനം.

പുതിയതോ പുതുക്കിയതോ ആയ കരാറില്‍ വാടക വര്‍ധിപ്പിക്കരുതെന്നാണ് നിര്‍ദേശം. മുന്‍ കരാറില്‍ പറഞ്ഞിരിക്കുന്ന അവസാന തുകയായിരിക്കും എമിറേറ്റ്‌സ് അംഗീകരിച്ച വാടക. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, വിപണിയില്‍ പ്രാദേശിക, വിദേശ നിക്ഷേപം എന്നിവ കാരണം അബുദാബിയുടെ റിയല്‍ എസ്റ്റേറ്റ് മേഖല സുസ്ഥിരമായ വളര്‍ച്ച നേടുന്ന സമയത്താണ് ഈ തീരുമാനം.

വാടക വര്‍ധനവ് മരവിപ്പിക്കുന്നത് പ്രവാസ കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനം ചെയ്യും. ജീവിതച്ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ നീക്കം ജനങ്ങള്‍ക്ക് ഗുണമാണ്. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്നതും വീടുകള്‍ക്കായുള്ള ആവശ്യകതയും വര്‍ദ്ധിച്ചിട്ടുണ്ട്.

വിജയ് വിമലിനെ അറസ്റ്റ് ചെയ്തതിനെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധം

വിജയ് വിമലിനെ അറസ്റ്റ് ചെയ്തതിനെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധം

എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയുടെ അറസ്റ്റിൽ അഞ്ചുതെങ്ങിൽ പ്രതിഷേധം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന് പറഞ്ഞാണ് വീട് കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വിജയ് വിമലിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ പോലീസിനെ ആക്രമിച്ചു എന്നൊരു കേസിൽ ആണ് വിജയിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കള്ളക്കേസിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചയത്ത് അംഗത്തെ അറസ്റ്റ് ചെയ്തതിൽ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഞ്ചുതെങ്ങ് പന്തംകൊളുത്തി പ്രകടനം നടത്തി.

നെടുംങ്ങണ്ടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ,
വി. ലൈജു, എസ്.പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. ബി. എൻ.സൈജു രാജ്, ആർ.ജെരാൾഡ്, ലിജാ ബോസ്, സജി സുന്ദർ,സോഫിയ, കെ ബാബു, വിഷ്ണു മോഹൻ, സെൽവൻ, അനു എബ്രഹാം, വിഷ്ണു ദർശൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം കായിക്കരയിൽ സമാപിച്ചു.

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്

തിരുവനന്തപുരം: ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍.

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷി. ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു.

ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പകല്‍ മുഴുവന്‍ ഐ ടി മാനേജരായി ജോലി ചെയ്യുന്ന വിശാല്‍, രാത്രിയിലാണ് ഫ്‌ലാറ്റിലെത്തി കഞ്ചാവ് തോട്ടം പരിപാലിച്ചിരുന്നത്. ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്.

പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഇയാള്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നു കൃഷി. കഞ്ചാവ് ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഇയാളുടെ പതിവ്. ഇതിനുപുറമേ കഞ്ചാവ് ഇല ചമ്മന്തി രൂപത്തില്‍ അരച്ചും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

സൗദിയിൽ വാഹനാപകടം; ഓയൂർ സ്വദേശി മരിച്ചു

സൗദിയിൽ വാഹനാപകടം; ഓയൂർ സ്വദേശി മരിച്ചു

കൊല്ലം ഓയൂർ: സൗദി അറേബ്യയിൽ ഉണ്ടായ വാ-ഹനാപകടത്തിൽ ഓയൂർ സ്വദേശിയായ യുവാവ് മ-രിച്ചു. കൊല്ലം ഓയൂർ സ്വദേശി റഷീദിന്റെ മകൻ ശുഹൈബ് ആണ് മ-രണപ്പെട്ടത്

സൗദിയിലെ ബക്കറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ശുഹൈബ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. മുസാമിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശുഹൈബ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.