by Midhun HP News | Jun 2, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കെ, സിവോട്ടര്‍ നടത്തിയ സര്‍വേയില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. സര്‍വേ പ്രകാരം, ഭരണകക്ഷിയായ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ 58 ശതമാനം പേരും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിലവിലെ രൂപത്തില്‍ തുടരേണ്ടതില്ലെന്നും വലിയൊരു വിഭാഗം പ്രതികരിച്ചു.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണം എന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം തുടരണമെന്ന് പറഞ്ഞത്. ശേഷിക്കുന്നവര്‍ വ്യക്തമായ പ്രതികരണം നല്‍കിയില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ അനുകൂലികളില്‍ തന്നെ 58 ശതമാനം പേര്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും രാജി ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നതാണ് ഇതെന്ന് സര്‍വേപറയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ വിദ്യാഭ്യാസമന്ത്രിയെയാണ് ചൂണ്ടിക്കാട്ടിയത്. 12 ശതമാനം പേര്‍ എന്‍ടിഎയെ കുറ്റപ്പെടുത്തി. 24 ശതമാനം പേര്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ശേഷിക്കുന്നവര്‍ കോച്ചിങ് സെന്ററുകളെയും മറ്റ് ഘടകങ്ങളെയും കുറ്റപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ എന്‍ടിഎ പിരിച്ചുവിടണം എന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പ് വീണ്ടും സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറണമെന്ന് പലരും ആവശ്യപ്പെട്ടു. കേന്ദ്രവത്കരിച്ച പരീക്ഷാ സംവിധാനം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പിന്നാലെ, പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെയാണ് സിവോട്ടര്‍ സര്‍വേ ഫലവുമായി രംഗത്തെത്തിയത്. എന്‍ഡിഎ അനുകൂലികളില്‍ പോലും ഭൂരിപക്ഷം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതും എന്‍ടിഎ പിരിച്ചുവിടണമെന്ന് പറയുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഇതോടെ, ജൂണ്‍ 21ന് നടക്കുന്ന പുനഃപരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

by Midhun HP News | Jun 2, 2026 | Latest News, കേരളം
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.
യുഡിഎഫിലെ രണ്ട് എംഎല്‍എമാരും എല്‍ഡിഎഫിലെ ഒരംഗവും നിയമസഭയില്‍ ഹാജരായിരുന്നില്ല. ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍, സി കെ ഹരീന്ദ്രന്‍ എന്നിവരാണ് നിയസഭയില്‍ ഹാജരാകാതിരുന്നത്.അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്‍. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എംഎ, എൽഎൽബി ബിരുദധാരിയാണ്.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി മുരളീധരന്‍ എംഎല്‍എ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച്, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കട്ടേല സ്‌കൂളിലെ കുട്ടികളോടുള്ള വി. മുരളീധരന്‍ എം.എല്‍.എയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയം
കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരന്‍ എം.എല്‍.എ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണ്.
പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച്, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവര്‍ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികള്‍ക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോള്‍ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്. സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തില്‍ എം.എല്‍.എ മാപ്പു പറയണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
വെള്ളാപ്പള്ളി നടേശനുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ കൂടിക്കാഴ്ച കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരക്കുകയാണ് അഖില്‍ മാരാര്‍. മന്ത്രിമാരെ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ് കെസി വേണുഗോപാലിനെ വെട്ടിയത്. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന് ലീഗ് നിലപാട് എടുത്തുവെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ കണ്ടത് മഹാപരാധം. തുഷാര്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്വീകരിച്ചത് വലിയ അപരാധം.. ഇപ്പോഴിതാ ആഭ്യന്തര മന്ത്രി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി കണ്ടിരിക്കുന്നു.. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിനും മീഡിയ മതേതര ചാനലിലെ കലാപ ചര്‍ച്ചകര്‍കന്മാര്‍ക്കും ഒരു സമാധാനമില്ല..
മന്ത്രിമാരെ വിമര്‍ശിക്കുന്നത് അവര്‍ക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് അനുഭാവികള്‍ ആണെന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.. ഈ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നതാണ് പരമമായ സത്യം.. ആ സത്യം മറച്ചു വെയ്ക്കാന്‍ അവരും ആഗ്രഹിക്കുന്നില്ല.. ആ യഥാര്‍ഥ്യമാണ് കേരളത്തില്‍ യുഡിഫ്‌ന് ലഭിച്ച 102 സീറ്റ് എന്ന് പലരും പറയുകയുമില്ല…
ഇനി ഞാന്‍ പറയുന്നത് ആലോചിച്ചു ചിന്തിച്ചു ഉള്‍കൊള്ളാന്‍ ശ്രമിക്കുക.. കേരളത്തില്‍ എന്ത് കൊണ്ടാണ് തുടര്‍ ഭരണം ഉണ്ടായത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യത്തില്‍ ദുരന്തങ്ങളുടെ(പ്രളയം, നിപ്പ, കോവിഡ് )മറവില്‍ ഒരു വിധം രക്ഷപെട്ടപ്പോള്‍ തുടര്‍ ഭരണം ഉറപ്പാക്കിയത് വിജയന്‍ സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടുകള്‍ ആണ്.. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതും.. ഇരുട്ടിന്റെ മറവില്‍ പോലീസിനെ കൊണ്ട് സ്ത്രീ രൂപങ്ങളെ കയറ്റി ഇവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളെ സന്തോഷിപ്പിച്ചതും ..
ഇതിനെ എതിര്‍ത്ത അയ്യപ്പ ഭക്തരെ ജയിലില്‍ അടച്ചു തീവ്രവാദ ഗ്രൂപ്പുകളുടെ ഒപ്പമാണ് സര്‍ക്കാര്‍ എന്ന് ഊട്ടി ഉറപ്പിച്ചതും. പിന്നീട് നാടിന്റെ സംസ്‌ക്കാരം ഇല്ലാതാക്കി മുന്നോട്ട് വന്ന പുരോഗമന ചുംബന സമരങ്ങളെ അനുകൂലിച്ചു വീണ്ടും ഈ ഗ്രൂപ്പിനെ സഹായിച്ചു. അങ്ങനെ തങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി ചെയ്തു കൊടുക്കുമെങ്കില്‍ പിണറായി ഭരിക്കട്ടെ എന്ന് ഈ ഗ്രൂപ്പുകള്‍ തീരുമാനിച്ചതാണ് പിണറായി വിജയന് കിട്ടിയ 99 സീറ്റുകള്‍..
അവിടെയും ലീഗ് 15 സീറ്റ് നില നിര്‍ത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ സത്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ആണ്. പക്ഷെ ചെയ്യേണ്ട പ്രധാന കാര്യം അവര്‍ ചെയ്തില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി.. അയ്യപ്പ ഭക്തരെ കേസില്‍ നിന്നും വെറുതെ വിട്ടു..ആഗോള അയ്യപ്പ സംഗമം നടത്തി സംഘികളെക്കാള്‍ വലിയ ഭക്തര്‍ ഞങ്ങള്‍ ആണെന്ന് വരുത്തി തീര്‍ത്തു..
ഇതും പോരാഞ്ഞിട്ട് ജമാ അത് ഇസ്ലാമിയെ പിണറായി വിജയന്‍ തീവ്രവാദികള്‍ എന്ന് വിളിച്ചു. നാടിനു ചെയ്യുന്ന വികസനമോ, ജന ക്ഷേമമോ ഒന്നും ഞങ്ങടെ വിഷയമല്ല ഞങ്ങളെ എതിര്‍ത്താല്‍ നിന്നെ ഞങ്ങള്‍ ഇറക്കും വിജയാ എന്നവര്‍ തീരുമാനിച്ചു. ഈ തീരുമാനം വി ഡി സതീശനുമായി അവര്‍ പങ്ക് വെച്ചു.. വലിയ നിലപാട് ഉള്ള സതീശന്‍ അധികാരം കിട്ടാന്‍ അവരുമായി സഖ്യം ചേര്‍ന്നു..
സതീശനെ മുഖ്യ മന്ത്രി ആക്കാന്‍ അവരും തീരുമാനിച്ചു. ആ ഉറപ്പാണ് 100 സീറ്റില്‍ ഞങ്ങള്‍ ജയിക്കും എന്ന് പറയാന്‍ വി ഡി സതീശനെ പ്രേരിപ്പിച്ചത്.. ആ ഒരൊറ്റ കാരണമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് അകലാന്‍ എന്നെ പ്രേരിപ്പിച്ചത്.. അല്ലാതെ പിണറായി വിജയനെതിരെ ഒരു സമരം പ്രതി പക്ഷ നേതാവ് ആയ സതീശന്‍ ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തു നടത്തിയ ഏതെങ്കിലും ശക്തമായ പ്രതിഷേധം നിങ്ങള്‍ കണ്ടിട്ടുണ്ടോ..?
എന്തിനു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് 7 ദിവസം ജയിലില്‍ കിടന്നിട്ട് തിരുവനന്തപുരത്തു ഉണ്ടായിട്ട് ജയിലില്‍ ഒന്ന് സന്ദര്‍ശിച്ചിട്ടില്ല. ആദ്യ നാല് വര്‍ഷവും പുസ്തകം വായിച്ചു ഇരുന്നതല്ലാതെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കൊ വേണ്ടാത്ത പ്രതിപക്ഷ നേതാവിനെ ജനകീയന്‍ ആക്കിയതിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്ന് ഒപ്പം നിന്ന എനിക്കും അറിയാം..
അവസാന ഒരു വര്‍ഷം ഞാന്‍ ഉള്‍പ്പെടെ കേരളത്തില്‍ സമൂഹ മാധ്യമ ശബ്ദമായ പലരേയും സൗഹൃദം നടിച്ചു കൂടെ കൂട്ടി പുള്ളിയുടെ ആളാക്കി മാറ്റിയതും… ഞാനും മറുനാടന്‍ ഷാജനും ഒക്കെ സതീശനെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങിയതും പിണറായി വിജയന്‍ മാറണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. എന്നാല്‍ നിശബ്ദമായി അണിയറയില്‍ നടന്ന കളികള്‍ ആര്‍ക്ക് വേണ്ടിയാണു എന്ന് കേരളത്തിന് മനസ്സിലായത് മുഖ്യമന്ത്രി ആരാകണം എന്ന ചര്‍ച്ച വരുമ്പോള്‍ ആയിരുന്നു..
കെസി വേണുഗോപാലിനെ വെട്ടിയത് സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രതിഷേധം കണ്ടെന്നാണോ നിങ്ങള്‍ കരുതിയത്. ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ്.. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന ലീഗ് നിലപാട് ആണ് സതീശന്റെ മുഖ്യമന്ത്രി സ്ഥാനം..
ഇനി കാരശ്ശേരി മാഷ് അറിയാന്‍. ചര്‍ച്ചയില്‍ അങ്ങ് മതേതരത്വം വിളമ്പി അടിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞു.. സന്ദീപ് വാര്യര്‍ തോല്‍പ്പിച്ചത് വിപിപി മുസ്തഫയെ, ജോയ് തോല്‍പ്പിച്ചത് ജലീലിനെ, ഇരവി പുറത്ത് വിഷ്ണു തോല്‍പ്പിച്ചത് നൗഷാഷിനെ..കേരള മതേതരത്വത്തിന്റെ മഹത്വം എന്നാണോ ഈ വിജയത്തെ അങ്ങ് കണ്ടത്.. എങ്കില്‍ തെറ്റി. തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചവരെ ചേര്‍ത്ത് പിടിച്ചതും മറ്റുള്ളവരെ തള്ളി കളഞ്ഞതും ആണ് നാം കണ്ടത്..
ഇവരൊക്കെ ജയിച്ചത് ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ച ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി ആയത് കൊണ്ടാണ് മാഷേ… അല്ലാതെ മതം നോക്കിയല്ല വോട്ട് ചെയ്യുന്നത്.. അതായത് പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദ് ഒന്നാമത് വന്നത് എണ്ണിയ ബൂത്തുകളില്‍ ആദ്യത്തെ 5 എണ്ണവും ഏത് മതത്തിനു ഭൂരിപക്ഷം ഉള്ളതാണെന്ന് പഠിച്ചാല്‍ മതി. ബിജെപി മുസ്ലിം സ്ഥാനാര്‍ത്ഥിയെ ഇട്ടാല്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്യില്ലല്ലോ അവര്‍ നോക്കുന്നത് ബിജെപി യുടെ നിലപാട് അല്ലെ..
അത് മാത്രമാണ് ഇടത് പക്ഷത്തിന്റെ മുസ്ലിം സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണം. അത് കൊണ്ട് പിണറായി തെറി വിളിച്ചിട്ട് കാര്യമില്ല സതീശനെ പുകഴ്ത്തിയിട്ടും കാര്യമില്ല ആരാണ് ഭരിക്കേണ്ടത് എന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് തീരുമാനിക്കും.. അതില്‍ പ്രവര്‍ത്തിക്കുന്ന മത നേതാക്കള്‍ മാത്രമല്ല ബിസിനസ്സ് രംഗത്തെ പ്രമുഖരും ഉണ്ട് എന്നതാണ് സത്യം. ഈ ഒഴുക്കിന് ആക്കം കൂട്ടാന്‍ മഹാനായ പിണറായി വിജയന്റെ പ്രവര്‍ത്തിക്കു കൂടി കഴിഞ്ഞപ്പോള്‍ യുഡിഫ് ന് അധികാരം ഉറപ്പായി എന്ന് മാത്രം. ഐക്യമത്യം മഹാ ബലം.

by Midhun HP News | Jun 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ശരിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്നു മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം.
സാങ്കേതിക പിഴവുകള്‍ പരമാവധി കുറയ്ക്കാനും അപേക്ഷാ നടപടികള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്, പോര്‍ട്ടല്‍ ലോഞ്ചിനൊപ്പം സിബിഎസ്ഇ വിശദമായ ഒരു നിര്‍ദ്ദേശ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് postresult.cbseit.in/pvr/ എന്ന ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ലിങ്ക് സന്ദര്‍ശിച്ച ശേഷം, വിദ്യാര്‍ഥികള്‍ തങ്ങളുടെ പരീക്ഷാ തരം തെരഞ്ഞെടുത്ത് റോള്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്യണം.

Recent Comments