തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി; നടപടി പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍

തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി; നടപടി പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍

കൊച്ചി: ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്.

നെന്മാറ ഇരട്ടക്കൊല: ചെന്താമര കുറ്റക്കാരൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവർഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി.മലമ്പുഴ ജയിലിൽ കഴിയുന്ന ചെന്താമരയെ കോടതിയിൽ ഹാജരാക്കി.

പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുൻപ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.

ആദ്യ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വാർഷിക പൊതുയോഗവും അനുമോദനവും നടത്തി

വാർഷിക പൊതുയോഗവും അനുമോദനവും നടത്തി

തോന്നയ്ക്കൽ: സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ ആറാമത് വാർഷിക പൊതുയോഗവും SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും നടത്തി. സാരംഗിയുടെ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ആർ.എസ്. വിനോദ് മണി, മറ്റു ഭാരവാഹികളായ എം. അംബിക, കെ. ബിന്ദു കുമാരി, ട്രഷറർ എ. എം സുധീർ തുടങ്ങിയവർ സംസാരിച്ചു.

പൊതുയോഗം 2026 -28 വർഷത്തെ പുതിയ ഭാരവാഹികളായി എം. ശ്രീകണ്ഠൻ നായർ (പ്രസിഡൻ്റ്), എസ്.ഷമി കുമാർ, രാകേഷ് മോഹൻ (വൈസ് പ്രസിഡൻ്റ്), ആർ.എസ്. വിനോദ് മണി (സെക്രട്ടറി), ലിനുകുമാർ.വി. എസ്, എസ്.ഷീബ (ജോയിൻ്റ് സെക്രട്ടറി), കെ. ബിന്ദുകുമാരി (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

നാലാം തരം ഏഴാം തരം തുല്യതാ പരീക്ഷ

നാലാം തരം ഏഴാം തരം തുല്യതാ പരീക്ഷ

സാക്ഷരതാ മിഷൻ നാലാം തരം ഏഴാം തരം തുല്യതാ പരീക്ഷ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിതാവിന് ചോദ്യ പേപ്പർ നൽകി നഗരസഭാ ചെയർ പേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ ഇ.വി. അനിൽ പഠിതാക്കൾക്ക് ആശംസകൾ നേർന്നു. നോഡൽ പ്രേരക് മിനി രേഖ.ജി.ആർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രാമായണ മാസാചരണവും ശ്രീരാമ വിഗ്രഹഘോഷയാത്രയും ജൂലൈ 16 നു നടക്കും

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രാമായണ മാസാചരണവും ശ്രീരാമ വിഗ്രഹഘോഷയാത്രയും ജൂലൈ 16 നു നടക്കും

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു മുന്നോടിയായി ശ്രീരാമ വിഗ്രഹ ഘോഷയാത്ര ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലമ്പുഴ, മുള്ളിയൻകാവ് ജംഗ്ഷൻ, വിളയിൽമൂല ജംഗ്ഷൻ, തിനവിള വഴി രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദയവായി മുൻകൂട്ടി ബുക്ക് ചെയ്യുക.