ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി.

മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭർത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടും സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിലാണു കളമശേരി സ്വദേശി രശ്മി ഹൈക്കോടതിയിലെത്തിയത്. കേസില്‍ ഹര്‍ജിക്കാരിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.

2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു 2 പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി 6 പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു.

‘സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്’ കോടതി വിധിന്യായത്തില്‍ പറഞ്ഞു.

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഏറ്റവും വിശേഷപ്പെട്ട ദിവസമായി കരുതി വരുന്ന അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍.

കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍.

നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താത്പര്യം.

ഇന്ന് അക്ഷയതൃതീയ; സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

ഇന്ന് അക്ഷയതൃതീയ; സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

അക്ഷയതൃതീയ എന്നത് ഹിന്ദു ധർമത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്. ഇത് ഓരോ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിയ്യതിയിലാണ് ആഘോഷിക്കുന്നത് (വിഷുവിന് ശേഷമുള്ള രണ്ടാം പകുതി).

“അക്ഷയ” എന്നത് ക്ഷയമില്ലാത്തത് എന്നർത്ഥം വരുന്ന സംസ്‌കൃത പദമാണ്. അതായത്, ഈ ദിനത്തിൽ നടത്തുന്നത് മുഴുവൻ ക്ഷയിക്കാതെ അഭിവൃദ്ധിയുണ്ടാക്കും എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം പുതിയ കാര്യങ്ങൾ ആരംഭിക്കാൻ (വ്യാപാരങ്ങൾ, പുതിയ ഇടപാടുകൾ, വിവാഹം തുടങ്ങിയവ) നല്ലതായായി കരുതുന്നു

സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

ദാനം ചെയ്യുന്നത് (വിശേഷിച്ച് അന്നദാനം) വലിയ പുണ്യമായി കണക്കാക്കുന്നു

ധാർമിക പ്രവർത്തനങ്ങൾ (പാരായണം, ജപം, ധ്യാനം, പുണ്യകർമങ്ങൾ) ചെയ്യുന്നത് പ്രത്യേകമായ ഫലപ്രദമായി വിശ്വസിക്കപ്പെടുന്നു

പൗരാണിക ഭൂമി:

ഈ ദിവസം പരാശര മുനി വഴിപാടുകൾക്കായി തിരഞ്ഞെടുത്തതാണെന്ന് ചില പുരാണങ്ങൾ പറയുന്നു

കൃഷ്ണൻ കൃഷ്ണപക്ഷത്തിന് ദ്രൗപദിക്ക് അക്ഷയപാത്രം നൽകി എന്നു വിശ്വാസമുണ്ട്

ഈ ദിവസം ശൃംഗിരിഷിയുടെ ആശീർവാദത്തിൽ കൃഷ്ണദ്വൈപായന വ്യാസർ മഹാഭാരതം എഴുതിത്തുടങ്ങിയതായും പറയുന്നു

അക്ഷയതൃതീയയെ കുറിച്ച് കൂടുതൽ വിശദമായി നോക്കാം:

1. ആചാരങ്ങളും അനുഷ്ഠാനങ്ങളും:

അക്ഷയതൃതീയയുടെ ദിവസം ഹിന്ദുമത വിശ്വാസികൾ വിവിധമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നു:

a. ദാനം :

ഈ ദിവസം അന്നദാനം, വസ്ത്രദാനം, ജലദാനം, വിദ്യാദാനം, സ്വർണദാനം തുടങ്ങിയവ വളരെ മഹത്വം ഉള്ളതായി കരുതുന്നു.

ദാനം നിർവഹിക്കുന്നത് മനുഷ്യന്റെ പാപക്ഷയത്തിനും ആത്മശുദ്ധിക്കും സഹായിക്കുന്നു എന്ന വിശ്വാസം.

b. സ്നാനവും ജപവും ധ്യാനവും:

പുണ്യനദികളിൽ സ്നാനം (ഗംഗ, ഗോദാവരി, കാവേരി മുതലായവ) നടത്തുന്നവരെ പ്രത്യക്ഷ ദേവദർശനം നേടുന്നവരായി കാണുന്നു.

വിഷ്ണു ഭക്തർ വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നു.

c. പിതൃതർപ്പണം:

പിതൃകൾക്ക് തർപ്പണം ചെയ്യുന്നത് വലിയ പുണ്യഫലമായി കരുതുന്നു. ഇതു പിതൃ യജ്ഞത്തിന്റെ ഭാഗമാണ്.

d. കർഷകരുടെ ആചാരങ്ങൾ:

ചില പ്രദേശങ്ങളിൽ കർഷകർ വിളകൾ വിതയ്ക്കാൻ തുടക്കം കുറിക്കുന്നത് ഈ ദിവസത്തിലാണ്, കാരണം ഭൂമി ഈ സമയത്ത് “പുണ്യമയമായ” അവസ്ഥയിൽ ആണെന്ന് വിശ്വസിക്കുന്നു.

2. പൗരാണിക കഥകൾ:

a. കൃഷ്ണനും ദ്രൗപദിയും:

പാണ്ഡവർ വനവാസത്തിലിരുന്നപ്പോൾ ദ്രൗപദി ഭക്ഷണത്തിനായി കൃഷ്ണനോട് പ്രാർത്ഥിച്ചു.

കൃഷ്ണൻ അവളെ “അക്ഷയപാത്രം” നൽകി – അതിലെ ഭക്ഷണം ഒരിക്കലും തീരില്ല. ഇതിന്‍റെ ഓർമ്മയായാണ് അക്ഷയതൃതീയ.

b. കുബേരൻ:

കുബേരൻ, ധനത്തിന്റെ ദേവൻ, ഈ ദിവസം തന്നെ വിഷ്ണു ഭഗവാനെ ആരാധിച്ച് അക്ഷയ ധനം (ക്ഷയിക്കാത്ത ധനസമ്പത്ത്) ലഭിച്ചു എന്നാണ് വിശ്വാസം.

c. പരശുരാമജയന്തി:

ഈ ദിവസം വൈഷ്ണവരുടെ ആറാം അവതാരമായ ശ്രീ പരശുരാമന്റെ ജന്മദിനവുമാണ്. അതിനാൽ ഇത് പരശുരാമ ജയന്തി എന്നും അറിയപ്പെടുന്നു.

3. ഗുണങ്ങൾ – വിശ്വാസപ്രകാരം:

ക്ഷയമില്ലാത്ത പുണ്യം

സമ്പത്തു വർദ്ധിക്കും

കുടുംബത്തിൽ ഐക്യവും സുഖവും ഉണ്ടാകും

ഭക്തിയിൽ വൃദ്ധിയും ആത്മശുദ്ധിയും

പിതൃസാന്തോഷം – പിതൃകളുടെ അനുഗ്രഹം ലഭിക്കും

4. ആധുനിക സാഹചര്യത്തിൽ:

ഇപ്പോഴും ഈ ദിവസം സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നത് കാണാം.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്വർണനിക്ഷേപ പദ്ധതികളും കാണാം.

എന്നാൽ, ഈ പുണ്യദിനം ഭൗതിക ആഗ്രഹങ്ങൾക്കുപകരം ആത്മീയ ഉണരവിനും ധാർമിക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതാണ് ധർമ്മം.