കബീർ (65) അന്തരിച്ചു
ആററിങ്ങൽ: മൂന്നുമുക്ക് യഹിയ മൻസിലിൽ യഹിയയുടെ സഹോദരി ഭർത്താവ് കബീർ (65) അന്തരിച്ചു. ഖബറടക്കം 2. 30നു ഊരു പൊയ്ക മുസ്ലീം ജമാത്ത് ഖബർസ്ഥാനിൽ.

ആററിങ്ങൽ: മൂന്നുമുക്ക് യഹിയ മൻസിലിൽ യഹിയയുടെ സഹോദരി ഭർത്താവ് കബീർ (65) അന്തരിച്ചു. ഖബറടക്കം 2. 30നു ഊരു പൊയ്ക മുസ്ലീം ജമാത്ത് ഖബർസ്ഥാനിൽ.

തൃശൂര്‍: ചെറുതുരുത്തിയില്‍ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധയെത്തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്. വെട്ടിക്കാട്ടിരി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സന്‍ഹ മെഹ്‌റിനാണ് മരിച്ചത്.
കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം കുട്ടി വെള്ളത്തിനോട് വല്ലാത്ത വിരക്തി പ്രകടിപ്പിക്കുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്തതായാണ് വിവരം. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്.
തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഓരോരുത്തരെ നേരില്‍ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. എംഎല്‍എമാരുടെ അഭിപ്രായം ചോദിക്കുമെങ്കിലും അത് മാത്രമല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് ആധാരമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊതുജനാഭിപ്രായം, ഘടകകക്ഷികളുടെ സ്വീകാര്യത, മുന്നണിയെ നയിക്കാനുള്ള കാര്യക്ഷമത, ഭരണപരിചയം തുടങ്ങി വിവിധവശങ്ങള്‍ കണക്കിലെടുത്തായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.
അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയേക്കും. വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ച പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇവര്‍ ഡല്‍ഹിയിലെത്തി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന് പുറമേ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈക്കമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ജാർഖണ്ഡ് സ്വദേശിയായ 22 വയസ്സുള്ള സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്.
ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരായ അഞ്ച് ജാർഖണ്ഡ് സ്വദേശികളാണ് വർക്കല ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. കുളത്തിൽ നീന്തലിനിടെയാണ് യുവാവ് വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയത്.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഹോട്ടൽ അവധിയായതിനാൽ സുഹൃത്തുക്കളായ അഞ്ചുപേരും കൂടി വർക്കലയിൽ എത്തിയതാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.45 നായായിരുന്നു അപകടം.

ആറ്റിങ്ങൽ: വി ആർ എ എക്‌സിക്യുട്ടിവ് അംഗവും വി ആർ എ സൊസൈറ്റി ബോർഡ് മെമ്പറുമായ ശശിമണി (59)(V R A-16A യിൽ താമസം) കഴിഞ്ഞ ദിവസം രാത്രി നിര്യാതയായി. ശ്രീധർമ ശാസ്ത ആറ്റിങ്ങൽ ട്രസ്റ്റ് മെമ്പർ കൂടിയാണ്.
ഭർത്താവ്: സഞ്ജിത്
മകൻ: സജിത്ത്
മരുമകൾ: പ്രിയ സജിത്ത്
മരണന്നാന്ത ചടങ്ങ് നാളെ 8.30 സ്വവസത്തിയിൽ
ശ്രീധർമ ശസ്ത attingal ട്രസ്റ്റ് മെമ്പർ
Recent Comments