by Midhun HP News | May 4, 2026 | Latest News, കേരളം
കൊട്ടാരക്കര: കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കര ഇത്തവണ ഇടതിനൊപ്പം നിന്നത്. വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. വൈവിധ്യമാർന്ന സാമൂഹിക ഘടനയുള്ള മണ്ഡലമാണിത്. ഹൈന്ദവ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളും ഇവിടെ സജീവമാണ്.
വികസനത്തേക്കാളുപരി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങൾക്കും കളം കണ്ട മത്സരമായിരുന്നു ഇത്തവണ നടന്നത്. മുന്നണി മാറി മത്സരിച്ച അയിഷാ പോറ്റി ഇക്കുറി വിവാദങ്ങൾക്ക് തുടക്കം വെച്ചിരുന്നു. കേരളാ കോൺഗ്രസ് (ബി) വിഭാഗം വിജയിച്ചു പോന്നിരുന്ന മണ്ഡലത്തിൽ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വേരോട്ടമുണ്ടാക്കി മണ്ഡലത്തിൽ വിജയിച്ചത് അയിഷാ പോറ്റിയായിരുന്നു. മുന്നണി മാറ്റത്തിലൂടെ സിപിഎംനെ പ്രതിസന്ധിയിലാക്കുക എന്നതും. ഇതു വഴി മണ്ഡലം പിടിച്ചടക്കുക എന്നത് കോൺഗ്രസിന്റെ ലക്ഷ്യമായിരുന്നു.
by Midhun HP News | May 4, 2026 | Latest News, കേരളം
പാലാ: ‘പാലാ’പ്പോരിൽ വീണ്ടും ജയിച്ചുകയറിയിരിക്കുകയാണ് മാണി സി കാപ്പൻ. ഇത്തവണ കൂടി ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള കാപ്പൻ്റെ ആഗ്രഹത്തിന് ശുഭപര്യവസാനം. അരനൂറ്റാണ്ടിലധികം കാലം കെഎം മാണിയുടെ തട്ടകമായിരുന്ന പാലാ വീണ്ടും മാണി സി കാപ്പൻ പിടിച്ചെടുക്കുമ്പോൾ, കെഎം മാണിയുടെ മകൻ ജോസ് കെ മാണിക്ക് ആണ് കനത്ത പ്രഹരം, പാർട്ടിയുടെ ചരിത്രം പേറുന്ന മണ്ണിലെ പാർട്ടി ചെയർമാൻ്റെ തോൽവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യുന്നതാണ്.
കാപ്പൻ്റെ സ്മാഷിൽ തകർന്നടിഞ്ഞ് ജോസും ഷോണും
ഒരു കാലത്ത് വോളിബോൾ കോർട്ടുകളിൽ കിടിലിൽ സ്മാഷുകൾ തീർത്ത മാണി സി കാപ്പൻ തൻ്റെ 69ലും തൊടുത്തുവിടുന്ന ‘പൊളിറ്റിക്കൽ സ്മാഷു’കളിൽ എതിരാളികൾ തകർന്നടിയുകയാണ്. തുടർച്ചയായ 12 തവണ എതിരാളികളെ മലർത്തയടിച്ച കെഎം മാണിയുടെ തട്ടകത്തിൽ മറ്റൊരു മാണി നടത്തുന്ന തനിയാവർത്തനം.
ഇക്കുറി പാലായിൽ യുഡിഎഫിനായി വീണ്ടും മാണി സി കാപ്പൻ കളത്തിൽ ഇറങ്ങിയപ്പോൾ എൽഡിഎഫിനായി ജോസ് കെ മാണിയും എൻഡിഎയ്ക്കായി ഷോൺ ജോർജും ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാണി സി കാപ്പൻ്റെ ജയമാകട്ടെ 2991 വോട്ടുകൾക്ക്. ആകെ 1,35,851 വോട്ടുകൾ പോൾ ചെയ്തപ്പോൾ 50,799 വോട്ടുകൾ കാപ്പൻ പിടിച്ചെടുത്തു. മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും ജോസ് കെ മാണി 47,808 വോട്ടുകളിൽ ഒതുങ്ങി. 35,304 വോട്ടുകൾ പിടിച്ച് ഷോൺ ജോർജ് നടത്തിയ മുന്നേറ്റം ജോസിൻ്റെ സ്വപ്നങ്ങൾക്ക് വിള്ളൽവീഴ്ത്തുന്നതിനൊപ്പം കാപ്പിൻ്റെ ഭൂരിപക്ഷവും ഇടിച്ചു.
by Midhun HP News | May 4, 2026 | Latest News, കേരളം
അമ്പലപ്പുഴ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ജി. സുധാകരന് വിജയം. 69511 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 43548 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 14795 വോട്ടുകളും നേടി.
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ൽഡിഎഫ് മുന്നണിയിൽ മത്സരിച്ച എച്ച് സലാം 61,365 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എം ലിജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലിജുവിന് 50,240 വോട്ടുകളാണ് ലഭിച്ചത്. 1,125 വോട്ടുകളുടെ ഭൂരിപക്ഷമാണ് സലാം നേടിയത്.
വാശിയേറി പോരാട്ടത്തിനു സാക്ഷിയായ അമ്പലപ്പുഴയിൽ, കക്ഷികളുടെ മത്സരം എന്നതിലുപരി വ്യക്തി പ്രഭാവത്തിനും കൂടി പ്രാധാന്യമുള്ള പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണി കൂറുമാറ്റങ്ങൾകൊണ്ട് വാർത്തകളിലും മറ്റും ഇടം നേടിയ മണ്ഡലമായി മാറിയിരുന്നു അമ്പലപ്പുഴ. പാർട്ടിയിൽ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയർത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവും ആലപ്പുഴയിലെ പാർട്ടി മുഖങ്ങളിൽ ഒരാളുമായിരുന്ന ജി സുധാകരന്റെ പടിയിറക്കവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
നെൽ കർഷകരുടെ പ്രശ്‍നങ്ങളും, ശുദ്ധമായ കുടിവെള്ളം സ്ഥിരമായി വിതരണം,ആരോഗ്യമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ,കടലാക്രമണം മൂലം വീട് നഷ്ടപ്പെടുന്നത് പോലുള്ള ദുരിതങ്ങൾ മറ്റ് അടിസ്ഥാന വിഷയങ്ങളും രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറമെ മണ്ഡലത്തിൽ ചർച്ചാ വിഷയമായിരുന്നു.
by Midhun HP News | May 4, 2026 | Latest News, കേരളം
കരുനാഗപ്പള്ളി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിആർ മഹേഷിന് വിജയം. 26618 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിആർ മഹേഷ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിആർ മഹേഷിന് 82593 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എംഎസ് താര 55975 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി വിഎസ് ജിതിൻദേവ് 32121 വോട്ടുകളും നേടി.
വികസനവും, രാഷ്ട്രീയവും ചർച്ചയായ തെരഞ്ഞടുപ്പായിരുന്നു ഇത്തവണ. ദശകങ്ങളായി വിവിധ മുന്നണികളെ മാറിമാറി പരീക്ഷിച്ചിട്ടുള്ള ചരിത്രമാണ് കരുനാഗപ്പള്ളിക്കുള്ളത്. പാർട്ടികളുടെ ലേബലിനേക്കാൾ ഉപരിയായി പ്രാദേശിക നേതൃത്വത്തിന്റെ സാന്നിധ്യവും സാമ്പത്തികമായ പ്രതീക്ഷകളുമാണ് ഇവിടെ വിധി നിർണ്ണയിക്കാറുള്ളത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സിആർ മഹേഷ് 94,225 വോട്ടുകൾ നേടി 29,208 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. രാമചന്ദ്രന് 65,017 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ 12,144 വോട്ടുകൾ നേടിയിരുന്നു. 2016-ൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു സിആർ മഹേഷ് പരാജയപ്പെട്ടിരുന്നത്.
by Midhun HP News | May 4, 2026 | Latest News, കേരളം
പേരാമ്പ്ര: ഇടതുപക്ഷത്തിന്‍റെ കരുത്തുറ്റ ചെങ്കോട്ടകളിൽ ഒന്നായ പേരാമ്പ്രയിൽ മിന്നും വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‌ലിയ. പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള പേരാമ്പ്രയിൽ ഇക്കുറി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഫാത്തിമ തഹ്ലിയ. വിജയം ഉറപ്പാക്കിയ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്.
Recent Comments