by Midhun HP News | May 4, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരാണ് മുന്നില്‍ എത്തിയത്. ഇത്തവണ രണ്ടക്കത്തില്‍ താഴെയെങ്കിലും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.
വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഇരുന്നാകും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണല്‍ ഫലം കാണുക. ആദ്യ അര മണിക്കൂറില്‍ ലീഡില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്.
by Midhun HP News | May 4, 2026 | Latest News, കേരളം
കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ 170 വോട്ടിന് വിജയിച്ചു .
ജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കെ സി വേണുഗോപാൽ ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്നും ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു.
നേമത്ത് താമര വിരിയിച്ച് രാജീവ് ചന്ദ്രശേഖൻ നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം.
നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു
വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി മുരളീധരൻ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ആവേശ ജയം.
പുനലൂരില്‍ നൗഷാദ് യൂനൂസിനെ വീഴ്ത്തി സി അജയപ്രസാദ് 2026 പുനലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദിന് മിന്നും ജയം. 21529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി അജയപ്രസാദ് 71944 വോട്ടുകള്‍ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് യൂനൂസ് 50415 വോട്ടുകളും എൻഡിഎയിലെ രഘുനാഥ് കുമുകുംചേരി 15393 വോട്ടുകളും നേടി.
വട്ടിയൂർകാവ് കെ മുരളീധരൻ വിജയിച്ചു
ചാത്തന്നൂരിൽ താമര വിരിഞ്ഞു ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു.
രമേശ് പിഷാരടിക്ക് വിജയം പാലക്കാട് രമേശ് പിഷാരടിക്ക് വിജയം.
ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മമ്മിക്കുട്ടി 16517 വോട്ടിന് വിജയിച്ചു
ചിറയിൻകീഴ് യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വിജയിച്ചു
നേമത്ത് NDA യുടെ സർജിക്കൽ സ്ട്രൈക്ക് രാജീവ് ചന്ദ്രശേഖറിന് വീണ്ടും 5000 വോട്ടിന്റെ ലീഡ്. LDF അനുകൂല മേഖലയിലെ വോട്ടുകൾ ആണ് ഇപ്പോൾ എണ്ണുന്നത്
ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചു ഒറ്റപ്പാലം കെ. പ്രേംകുമാർ ജയിച്ചു നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് ജയിച്ചു കാസർഗോഡ് കല്ലട്ര മാഹിൻ ഹാജി വിജയിച്ചു
പുത്തുപ്പള്ളിയില്‍ ചാണ്ടിക്ക് വന്‍ ഭൂരിപക്ഷം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
രമേശ് പിഷാരടി ലീഡ് ഉയർത്തി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ ലീഡ് 10000 കടന്നു. ശോഭാ സുരേന്ദ്രൻ പിന്നിൽ രമേശ് പിഷാരടി ലീഡ് – 10817
ധര്‍മ്മടത്ത് പിണറായി വിജയന്‍ 3659 വോട്ടിന് മുന്നില്‍
വട്ടിയൂര്‍ക്കാവിൽ കെ മുരളീധരനും വികെ പ്രശാന്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറി മറിയുകയാണ്. നേരത്തെ കെ മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഇപ്പോള്‍ 34 വോട്ടുകള്‍ക്ക് വികെ പ്രശാന്ത് മുന്നിലെത്തി. എട്ടാം റൗണ്ട് എണ്ണിയപ്പോഴാണ് വികെ പ്രശാന്ത് മുന്നിലെത്തിയത്. പത്ത് റൗണ്ട് ഇനിയും ബാക്കിയുണ്ട്.
തിരുവനന്തപുരത്ത് ബിജെപിയുടെ കടുത്ത മത്സരം തിരുവനന്തപുരത്ത് ബിജെപിയുടെ കടുത്ത മത്സരം. സി പി ജോണിന്റെ ലീഡ് 893 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്തു NDA. യു.ഡി.എഫ് 893 വോട്ടുകൾക്ക് മുന്നിൽ. ആകെ വോട്ടുകൾ -68214 UDF – 23826 NDA 22933
വർക്കല (8/17) LDF 27241 (ലീഡ് 1468) UDF 25773 BJP 11995 ആറ്റിങ്ങൽ (8/16) LDF 31537 (ലീഡ് 8549) BJP 22988 UDF 21418 ചിറയിൻകീഴ് (8/16) LDF 28861 (ലീഡ് 2085) UDF 26776 BJP 19032
വോട്ടെണ്ണൽ ആറാം റൗണ്ടിലെത്തിയപ്പോഴേക്കും എംബി രാജേഷ് പരാജയം ഉറപ്പിച്ചു. മന്ത്രിമാര്‍ തോൽക്കുന്നത് ഇത് ആദ്യമല്ലെന്നും തങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും എംബി രാജേഷ്. തങ്ങളാരും പരാജയപ്പെട്ടാലും വനവാസത്തിന് പോകില്ലെന്നും സമരമുഖത്ത് ഉണ്ടാകുമെന്നും എംബി രാജേഷ് പറഞ്ഞു.
പിണറായി വിജയൻ മുന്നിൽ ധർമ്മടത്ത് എട്ട് റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 3659 വോട്ടിന് മുന്നിൽ
വർക്കല (7/17) LDF 23958 (ലീഡ് 1219) UDF 22739 BJP 10671
തളിപ്പറമ്പിൽ യുഡിഎഫ് മുന്നേറ്റം ടി കെ ഗോവിന്ദൻ ലീഡ് ഉയർത്തി നാല് റൗണ്ട് പൂർത്തിയാകുമ്പോൾ ടി കെ ഗോവിന്ദന്റെ ഭൂരിപക്ഷം- 6428
വട്ടിയൂര്‍ക്കാവിൽ കെ മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചു.1301 വോട്ടുകള്‍ക്കാണ് കെ മുരളീധരൻ മുന്നേറുന്നത്. അഞ്ച് റൗണ്ടുകള്‍ പിന്നിട്ടപ്പോഴാണ് 1301 വോട്ടുകളുടെ ലീഡ്
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ മുന്നേറുന്നു. കണ്ണൂരിലെ സിപിഎം കോട്ടകളടക്കം തകരുന്നുവെന്ന സൂചനകളാണ് വോട്ടെണ്ണൽ പാതി പിന്നിട്ടപ്പോള്‍ ലഭിക്കുന്ന സൂചന. ധര്‍മ്മടത്ത് പിണറായി വിജയൻ് ആദ്യ അഞ്ച് റൗണ്ട് നേരിട്ട തിരിച്ചടിയും ഇതിന്‍റെ സൂചനയാണ് നൽകുന്നത്.
ധര്‍മ്മടത്ത് അഞ്ച് റൗണ്ട് പിന്നിട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. 96 സീറ്റുകളിലെ ലീഡുമായി യുഡിഎഫ് അധികാരം ഉറപ്പിച്ചു. എൽഡിഎഫ് 42 സീറ്റുകളിലാണ് മുന്നേറുന്നത്. എൻഡിഎ രണ്ട് സീറ്റിലും മുന്നേറുന്നുണ്ട്.
നൂറിനോട് അടുത്ത സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.
ഒ എസ് അംബിക 4432 മനോജ് ഇടമന 1976 വി ജോയ് 2304
ഏറ്റവും ഒടുവിലെ കക്ഷിനില കേരളം UDF-100 LDF-40 NDA-01
മനോജ് ഇടമന മുന്നിൽ രമ്യാ ഹരിദാസ് പിന്നിൽ ചിറയൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പിന്നിൽ
വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്.
പേരാവൂരിൽ കെകെ ശൈലജ മുന്നിൽ 453 വോട്ടുകള്‍ക്കാണ് കെകെ ശൈലജ മുന്നേറുന്നത്.
ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ
ചേർത്തലയിൽ ലീഡ് തിരിച്ചുപിടിച്ച് പി പ്രസാദ് രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ 636 വോട്ടിന് മുന്നിൽ
തമിഴ്‌നാട്ടില്‍ ഞെട്ടിച്ച് വിജയ് തരംഗം, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നില്‍
വി ഡി സതീശൻ മുന്നിൽ പറവൂരിൽ വി ഡി സതീശൻ മുന്നിൽ
ചിറ്റൂരിൽ എൽഡിഎഫിന് തലവേദനയായി അപരൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി.മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിൽ.ചിറ്റൂരിൽ മുരുകദാസിന്റെ അപരന് 1155 വോട്ടുകൾ രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ നേടി.എൽഡിഎഫ് സ്ഥാനാർഥി മുരുകദാസിൻ്റെ ചിഹ്നം മോതിരവും, അപരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാലയുമായിരുന്നു. ചിഹ്നം തിരിച്ചടിയായെന്ന് എൽഡിഎഫ് വിലയിരുത്തൽ
വട്ടിയൂര്‍ക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ എൽ ഡി. എഫിന്‍റെ വികെ പ്രശാന്ത് 97 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടിൽ പ്രശാന്ത് 2630 വോട്ടുകള്‍ നേടിയപ്പോള്‍, യുഡിഎഫിന്‍റെ കെ മുരളീധരൻ 2533 വോട്ടുകളാണ് നേടിയത്.
ചിറയിൻകീഴ് രമ്യ ഹരിദാസ് മുന്നിൽ
വടക്കൻ പറവൂരിൽ വിഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ മാനന്തവാടിയിൽ ലീഡ് ഉയര്‍ത്തി യുഡിഎഫ് തൃത്താലയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് മുന്നിൽ. വിടി ബൽറാമിന് 371 വോട്ടുകളുടെ ലീഡ്. കൊടുവള്ളിയിൽ ലീഡ് ഉയര്‍ത്തി പികെ ഫിറോസ് (4875-വോട്ട്) വടക്കൻ പറവൂരിൽ വിഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ
കേരളം തൂക്കാൻ യുഡിഎഫ് വോട്ടെണ്ണൽ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന വ്യക്തമാക്കുന്ന ഫല സൂചനകള്‍ പുറത്ത്. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകള്‍ പ്രകാരം യുഡിഎഫ് 97 സീറ്റുകളിലാണ് മുന്നേറുന്നത്. ഇടത് കോട്ടകളിലടക്കം യുഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫിന്‍റെ കോട്ടകളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. എട്ടിലധികം മന്ത്രിമാര്‍ പിന്നിലാണ്. നിലവിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. നാലു സീറ്റുകളിലാണ് നിലനിൽ എൻഡിഎ മുന്നേറുന്നത്.
ആറ്റിങ്ങിൽ ഒ എസ് അംബിക 677 വോട്ടിനു മുന്നിൽ
തലശ്ശേരിയിൽ കാരായി രാജന് 2881 വോട്ടുകളുടെ ലീഡ് പേരാമ്പ്രയിൽ 1983 വോട്ടുകള്‍ക്ക് യുഡിഎഫിന്‍റെ ഫാത്തിമ തെഹ്‍ലിയ മുന്നിൽ
ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേമത്ത് എൻഡിഎ 1302 വോട്ടുകൾക്ക് മുന്നിൽ.
ആറ്റിങ്ങിൽ ഒ എസ് അംബിക 677 വോട്ടിനു മുന്നിൽ
[/box]
90 സീറ്റുകളിൽ മുന്നേറി യുഡിഎഫ് വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 90 സീറ്റുകളിൽ മുന്നേറി യുഡിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്.
നേമത്ത് എൻഡിഎ മുന്നിൽ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേമത്ത് എൻഡിഎ 1302 വോട്ടുകൾക്ക് മുന്നിൽ.
ധർമ്മടത്ത് പിണറായി വിജയൻ 733 വോട്ടിനു പിന്നിൽ
[/box]
ചിറയിൻകീഴിൽ രമ്യ ഹരിദാസ് മുന്നിൽ ആറ്റിങ്ങൽ ഒ എസ് അംബിക മുന്നിൽ
എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ എന്നീ മന്ത്രിമാരാണ് പിന്നിൽ
വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. എൻഡിഎയ്ക്കും ആദ്യ മണിക്കൂറിൽ മികച്ച തുടക്കമാണ്. നിലവിൽ നാല് സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 81 സീറ്റുകളിലും എൽഡിഎഫ് 54 സീറ്റുകളിലുമാണ് നിലവിൽ മുന്നേറുന്നത്.
കായംകുളത്ത് എം ലിജു ലീഡ് തുടരുന്നു. സിപിഎം കോട്ടയായ പത്തിയൂര്‍ പഞ്ചായത്തിലും എം ലിജുവിന് ലീഡ്.
കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാൽ 210 വോട്ടിന് മുന്നിൽ ചടയമംഗലത്ത് ചിഞ്ചുറാണി മുന്നിൽ കുണ്ടറയിൽ പിസി വിഷ്ണുനാഥ് മുന്നിൽ കളമശ്ശേരിയിൽ പി രാജീവ് പിന്നിൽ. അബ്ദുൽ ഗഫൂര്‍ 600 വോട്ടിന് മുന്നിൽ അരൂരിൽ ഷാനി മോള്‍ ഉസ്മാൻ മുന്നിൽ പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ 1600 വോടിന് മുന്നിൽ കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള 199 വോട്ടുകൾക്ക് മുന്നിൽ
കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ
തൊടുപുഴയിൽ ആദ്യ റൗണ്ടിൽ 2500 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് മുന്നിൽ
പേരാമ്പ്രയിൽ ഫാത്തിമ തെഹ്‍ലിയ 350 വോട്ടുകള്‍ക്ക് മുന്നിൽ ഇരിങ്ങാലക്കുടയിൽ മന്ത്രി ആര്‍ ബിന്ദു പിന്നിൽ
തൃശൂരിൽ രാജൻ പല്ലൻ 392വോട്ടുകള്‍ക്ക് മുന്നിൽ നാട്ടികയിൽ ഗീത ഗോപി മുന്നിൽ
വാമാനപുരത്ത് ഡി കെ മുരളി ലീഡ് ചെയ്യുന്നു
കല്‍പ്പറ്റയിൽ ടി സിദ്ദീഖ് മുന്നിൽ തൃശൂരിൽ രാജൻ പല്ലൻ 392വോട്ടുകള്‍ക്ക് മുന്നിൽ നാട്ടികയിൽ ഗീത ഗോപി മുന്നിൽ
കൊച്ചിയിൽ ആദ്യ റൗണ്ടിൽ 2000 വോട്ടിന് യുഡിഎഫ് മുന്നിൽ കൊച്ചിയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ് മുന്നിൽ. 2000 വോട്ടുകള്‍ക്കാണ് മുന്നിൽ. ഇവിഎം എണ്ണി തുടങ്ങിയതോടെയാണ് ലീഡ് നില മാറിയത്.
ഹരിപ്പാട് 124 വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തല മുന്നിൽ ഹരിപ്പാട് 124 വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തല മുന്നിൽ
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ
താനൂരിൽ 52 വോട്ടിന് പികെ നവാസ് മുന്നിൽ താനൂരിൽ 52 വോട്ടിന് പികെ നവാസ് മുന്നിൽ തിരൂരിൽ 43 വോട്ടിന് UDF മുന്നിൽ
കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ എറണാകുളത്ത് യുഡിഎഫിന്‍റെ ടിജെ വിനോദ് മുന്നിൽ കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ അങ്കമാലിൽ റോജി എം ജോണ്‍ മുന്നിൽ കൊച്ചിയിൽ ലീഡ് ഉയർത്തി കെ ജെ മാക്സി.145 വോട്ടുകൾക്ക് മുന്നിൽ
ആദ്യ അരമണിക്കൂറിൽ ഇഞ്ചോടിഞ്ച് തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങിയ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ലീഡ് നില മാറി മറിയുകയാണ്. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും നാല് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്.
പയ്യന്നൂരിൽ ടിഐ മധുസൂദനൻ മുന്നിൽ പയ്യന്നൂരിൽ ടിഐ മധുസൂദനൻ മുന്നിൽ
തൃക്കാക്കരയിൽ ഉമ തോമസ് മുന്നിൽ തൃക്കാക്കരയിൽ ഉമ തോമസ് മുന്നിൽ
പത്തനാപുരത്ത് ഗണേഷ്‍കുമാര്‍ മുന്നിൽ പത്തനാപുരത്ത് ഗണേഷ്‍കുമാര്‍ മുന്നിൽ കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നിൽ ചവറയിൽ ഷിബു ബേബി ജോൺ മുന്നിൽ ചാത്തന്നൂരിൽ എൻ ഡിഎ മുന്നിൽ
പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ മുന്നിൽ പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ മുന്നിൽ
ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിൽ ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിൽ ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നിൽ മാവേലിക്കരയിൽ എംഎസ് അരുൺ കുമാർ മുന്നിൽ
കായംകുളത്ത് എം ലിജു മുന്നിൽ കായംകുളത്ത് എം ലിജു മുന്നിൽ
ഗുരുവായൂരിൽ 60 വോട്ടുകൾക്ക് LDF മുന്നിൽ ഗുരുവായൂരിൽ 60 വോട്ടുകൾക്ക് LDF മുന്നിൽ കൊടുങ്ങലൂരിൽ 48 വോട്ടുകൾക്ക് ഒ.ജെ. ജനീഷ് മുന്നിൽ ഇരിങ്ങാലക്കുടയിൽ 46 വോട്ടുകൾക്ക് ആർ. ബിന്ദു മുന്നിൽ നാട്ടികയിൽ ഗീത ഗോപി 54 വോട്ടുകൾക്ക് മുന്നിൽ ചേലക്കരയിൽ 80 വോട്ടുകൾക്ക് LDF മുന്നിൽ
മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ തൃശൂരിൽ 35 വോട്ടുകൾക്ക് UDF രാജൻ പല്ലൻ മുന്നിൽ ഒല്ലൂരിൽ കെ. രാജൻ 48 വോട്ടുകൾക്ക് മുന്നിൽ ചാലക്കുടിയിൽ UDF 60 വോട്ടുകൾക്ക് മുന്നിൽ മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ കുന്നംകുളത്ത് 40 വോട്ടുകൾക്ക് എ.സി. മൊയ്തീൻ മുന്നിൽ
ലീഡ് നില ഉയര്‍ത്തി യുഡിഎഫ്, മൂന്നിടത്ത് എൻഡിഎ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്ത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
നേമത്ത് ശിവൻകുട്ടി മുന്നിൽ നേമത്ത് ശിവൻകുട്ടി മുന്നിൽ
ചേലക്കര 12 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ ചേലക്കര 12 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ വടക്കാഞ്ചേരി ഒൻപത് വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ ഒല്ലൂർ 13 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ
ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേം കുമാർ 17 വോട്ടിന് മുന്നിൽ
തിരുവമ്പാടിയിൽ ആദ്യ ലീഡ് LDF ന്
ആറ്റിങ്ങിൽ ഒ എസ് അംബിക മുന്നിൽ
ആദ്യ ഫല സൂചന പുറത്ത്, ഒപ്പത്തിനൊപ്പം തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എട്ടു സീറ്റുകളിൽ യുഡിഎഫും എട്ടു സീറ്റുകളിൽ എൽഡിഎഫും മുന്നേറുകയാണ്. ഒരു സീറ്റിൽ ബിജെപിയും മുന്നേറുകയാണ്.
വോട്ടെണ്ണല്‍ തുടങ്ങി, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
by Midhun HP News | May 4, 2026 | Latest News, കേരളം
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട സസ്‌പെന്‍സിന് ഇന്ന് അവസാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.
രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും
by Midhun HP News | May 3, 2026 | Latest News, കേരളം
‘പുറത്ത് നല്ല ചൂടാണ്, ധാരാളം വെള്ളം കുടിക്കണം’. നിർജ്ജലീകരണം ഒഴിവാക്കാൻ ഇത് പ്രധാനമാണെങ്കിലും വെള്ളം കുടിക്കുന്നത് അമിതമായാൽ ആരോഗ്യത്തെ അത് വിപരീതമായി ബാധിക്കും. ഒരു നിശ്ചിത അളവിൽ കൂടുതൽ വെള്ളം ഓരേ സമയം ഉള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാനും മെറ്റബോളിസം നടക്കാനും ചർമത്തിന്റെയും മുടിയുടെയുമൊക്കെ ആരോഗ്യത്തിനും ശരീരത്തിൽ ജലാംശം കൂടിയേ തീരു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ വെള്ളം കുടിച്ചാൽ അത് വൃക്കകൾക്ക് താങ്ങാൻ കഴിയാതെ വരും.
ഒരു മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 മില്ലി ലിറ്റർ വരെ വെള്ളം മാത്രമേ നമ്മുടെ വൃക്കകൾക്ക് ശുദ്ധീകരിക്കാനാകൂ. ഇത് മറികടക്കുമ്പോൾ വൃക്കകൾക്ക് സമ്മർദം വർധിക്കുകയും ശരീരത്തിലെ ലവണാംശങ്ങളുടെ തുലനാവസ്ഥ തെറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയുന്നതിലേക്ക് നയിക്കുന്നു. ‘ഹൈപ്പോനാട്രീമിയ’ (Hyponatremia) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
സോഡിയം കുറയുന്നത് കോശങ്ങളിൽ വീക്കം ഉണ്ടാക്കും. തലച്ചോറിലെ കോശങ്ങളിൽ ഇത്തരത്തിൽ വീക്കം സംഭവിക്കുമ്പോൾ അത് സമ്മർദമുണ്ടാക്കുകയും കഠിനമാ തലവേദനയ്ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. പലരും തലവേദന വരുമ്പോൾ നിർജ്ജലീകരണമാണെന്ന് കരുതി വീണ്ടും വെള്ളം കുടിക്കാറുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും.
നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണോ?
തലകറക്കവും തലവേദനയും
മനംപുരട്ടൽ അല്ലെങ്കിൽ ഛർദ്ദി
പേശികളിലെ ബലഹീനതയും വേദനയും
ചിലപ്പോള്‍ ഓർമക്കുറവ് അല്ലെങ്കിൽ ബോധക്ഷയം വരെ സംഭവിക്കാം
എത്ര വെള്ളം കുടിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, ചെയ്യുന്ന ജോലി, ജീവിക്കുന്ന സാഹചര്യവും അനുസരിച്ചിരിക്കും. എന്നിരുന്നാലും, പ്രതിദിനം പുരുഷന്മാർ ഏകദേശം 3.7 ലിറ്റർ വെള്ളം കുടിക്കണം. എന്നാല്‍ സ്ത്രീകളിലേക്ക് വരുമ്പോള്‍ എകദേശം 2.7 ലിറ്റർ മാത്രം വെള്ളം മതി. ഇതിൽ കുടിക്കുന്ന വെള്ളത്തിന് പുറമെ ചായ, കാപ്പി, പാൽ, ജ്യൂസ്, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ജലാംശം എന്നിവയും ഉൾപ്പെടുന്നു. ശുദ്ധജലം മാത്രമായി ഏകദേശം എട്ട് ഗ്ലാസ് കുടിക്കണമെന്നാണ് പൊതുവായ കണക്ക്.
ഭക്ഷണം
നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീൻ കൂടിയ ഭക്ഷണവും കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവർക്ക് അതിൽ നിന്ന് തന്നെ ഒരു പരിധി വരെ ജലാംശം ലഭിക്കാറുണ്ട്.
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാഹിക്കുമ്പോൾ മാത്രം കുടിക്കുക
ഒന്നിച്ച് രണ്ട് ലിറ്റർ കുടിക്കുന്നതിനേക്കാൾ നല്ലത്, ഇടവേളകളിൽ ഓരോ ഗ്ലാസ് വീതം കുടിക്കുന്നതാണ്.
മൂത്രം കടുത്ത മഞ്ഞനിറമാണെങ്കിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ തെളിഞ്ഞ വെള്ളം പോലെയാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അർഥം.
വെറുതെ വെള്ളം മാത്രം കുടിക്കാതെ ഇടയ്ക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ കുടിക്കുന്നത് സോഡിയം ബാലൻസ് നിലനിർത്താൻ സഹായിക്കും.

by Midhun HP News | May 3, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.
രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡുള്ള ഐഡി നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 6 വരെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Recent Comments